Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാര്‍ഷിക വളര്‍ച്ചയ്‌ക്ക് കാതലായ നടപടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:30 am IST
inVicharam

സംസ്ഥാനത്തുമാത്രമല്ല, രാജ്യത്താകമാനം കാര്‍ഷികവളര്‍ച്ചാനിരക്ക് മനസ്സിലാക്കിയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ അത്രയ്‌ക്ക് ആശാവഹമായിരുന്നില്ലെന്ന് മനസ്സിലാക്കാം.

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച വലിയൊരളവില്‍ കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ വിപണി ലഭ്യത, ഇടനിലക്കാരുടെ ചൂഷണം, കിട്ടുന്ന വിലയ്‌ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥ എന്നിവ കാര്‍ഷിക വരുമാനത്തിന്റെ ഇടിവിന് കാരണമായിട്ടുണ്ട്. എന്നാല്‍ കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധനവിനും അനന്തമായ സാധ്യതകളാണ് നിലവിലുളളത്. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ 10 ശതമാനംപോലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റപ്പെടുന്നില്ല എന്നത് ഈ രംഗത്തെ ഏറ്റവും വലിയ ഒരു പോരായ്‌മ തന്നെയാണ്. ഈ സത്യാവസ്ഥ വൈകിയാണെങ്കിലും തിരിരിച്ചറിഞ്ഞുകൊണ്ട് വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഒരു വശത്ത് ഉത്പന്നസംസ്‌കരണ രംഗത്തെ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ടും, മറുവശത്ത് വിപണിലഭ്യത, സാങ്കേതിക വിദ്യകളുടെ കണ്ടെത്തല്‍, പ്രാദേശിക ഗ്രൂപ്പുകളുടെ രൂപീകരണം എന്നിവ ശ്രദ്ധാകേന്ദ്രമാക്കിക്കൊണ്ടും പഠനവിഷയമാക്കിക്കൊണ്ടും ഒരു ശാസ്ത്രീയ സമീപനം തന്നെ സംസ്ഥാനസര്‍ക്കാരും കൃഷിവകുപ്പും ചേര്‍ന്ന് രൂപീകരിക്കുകയുണ്ടായി.

2016 -ല്‍ തുടങ്ങിയ ഈ ഉദ്യമത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത് പ്രധാനമായും മൂന്നുകാര്യങ്ങളായിരുന്നു. ഉത്പന്ന സംസ്‌കരണത്തിലെ സാധ്യതകള്‍ മനസ്സിലാക്കി കര്‍ഷകരെയും യുവസംരംഭകരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുവാന്‍ കര്‍ഷകസംരംഭകര്‍ക്ക് അവസരമൊരുക്കുക, പ്രാദേശികാടിസ്ഥാന ഉത്പന്നസംസ്‌കരണത്തിനും വിപണനത്തിനുമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി വൈഗ (VAIGA Value Addition for Income Generation in Agriculture) എന്ന പേരില്‍ ഒരു അന്തര്‍ദേശീയ പ്രദര്‍ശനവും ശില്‍പശാലയും 2016 ഡിസംബറില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുകയുണ്ടായി.

വൈഗ -2016 ല്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചില പദ്ധതികള്‍ ഈ വര്‍ഷം കൃഷിവകുപ്പിന് മുന്നോട്ടുവയ്‌ക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പ്രത്യേക കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായിട്ടുളള അഗ്രോപാര്‍ക്കുകളുടെ രൂപീകരണം, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കിക്കൊണ്ട് ഉത്പന്നസംസ്‌കരണത്തിനായുളള ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലഘുയന്ത്രങ്ങളുടെ വിതരണം, പ്രാദേശികാടിസ്ഥാനത്തിലുളള ചെറുധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങി പല പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ധാരാളം യുവസംരംഭകരെ കണ്ടെത്തുന്നതിനും വൈഗ – 2016 സഹായകരമായി. ഇതില്‍നിന്ന് കുറച്ചുപേരെ 2017 നവംബര്‍മാസം ഉത്തര്‍പ്രദേശില്‍ നടന്ന ലോകജൈവകോണ്‍ഗ്രസ്സില്‍ പങ്കെടുപ്പിക്കുന്നതിനും വകുപ്പിനു കഴിഞ്ഞു.

പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ച ‘വൈഗ’ ശില്‍പശാല തുടര്‍ന്നും നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രണ്ടാമത് അന്താരാഷ്‌ട്ര പ്രദര്‍ശനവും ശില്‍പശാലയും ‘വൈഗ-2017’ എന്ന പേരില്‍ സംഘടിപ്പിക്കുവാന്‍ സംസ്ഥാനസര്‍ക്കാരും കൃഷിവകുപ്പും തീരുമാനിക്കുകയുണ്ടായി.

2017 ഡിസംബര്‍ 27 മുതല്‍ 31 വരെ വൈഗ 2017 അന്താരാഷ്‌ട്ര ശില്‍പശാലയും പ്രദര്‍ശനവും സാംസ്‌കാരിക നഗരിയായ തൃശൂരില്‍ നടത്തപ്പെടുകയാണ്. തൃശൂര്‍ വെളളാനിക്കരയുളള കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനത്താണ് ‘വൈഗ 2017’ നടത്തപ്പെടുക. ഗവേഷണ ഫലങ്ങള്‍ ഫീല്‍ഡ് തലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍വച്ചാണ് വൈഗ 2017 കാര്‍ഷികസര്‍വ്വകലാശാലയുമായി സംയോജിച്ച് നടത്തുവാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്.

സര്‍ക്കാര്‍ ഏജന്‍സികള്‍, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, കര്‍ഷകസംരംഭകര്‍ തുടങ്ങി കാര്‍ഷികസര്‍വ്വകലാശാലയുടേതടക്കം മുന്നൂറിലധികം പ്രദര്‍ശനസ്റ്റാളുകളാണ് ഇത്തവണ ‘വൈഗ 2017’ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. സാങ്കേതികവിദ്യാപരിശീലകര്‍, ഫാമുകള്‍, സാങ്കേതികവിദ്യാദാതാക്കള്‍, ഗവേഷകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ തുടങ്ങി കൃഷി – അനുബന്ധമേഖലയിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.

ഇന്തോനേഷ്യ, തായ്‌ലന്റ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള കൃഷി വിദഗ്‌ദ്ധരും കര്‍ഷകരും കൂടാതെ കേരളത്തിന്റെ സമാന ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഇരുപതോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും ശില്‍പശാലയുടെ ഭാഗമാകും. യുവകര്‍ഷകസംഗമവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍, നാളികേരം എന്നീ നാല് വിഷയങ്ങള്‍ ആസ്പദമാക്കിയായിരിക്കും ശില്‍പശാലയുടെ രൂപഘടന.

ശില്‍പശാലയില്‍ പങ്കാളികളായി സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തുടര്‍ന്നും സഹായങ്ങള്‍ നല്‍കുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ട് ആദ്യ സംരംഭമെന്ന നിലയില്‍ ‘കെയ്‌കോ’ (Kerala Agro Industries Corporation) യുടെ കീഴില്‍ ഒരു അഗ്രോ സൂപ്പര്‍ ബസാര്‍ തൃശൂരില്‍ സ്ഥാപിതമായിട്ടുണ്ട്. ഡിസംബര്‍ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സൂപ്പര്‍ ബസാറില്‍ എല്ലാവിധ കാര്‍ഷിക ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സംവിധാനമാണുളളത്.

മറ്റുജില്ലകളിലേ്ക്കും ഇത് വ്യാപിപ്പിക്കുവാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രത്യേകിച്ചും കര്‍ഷകരുടെയും കര്‍ഷക കൂട്ടായ്‌മകളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കുന്നതിന് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചാലക ശക്തിയായി പ്രവര്‍ത്തിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.