Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി – പയ്യനാമണ്ണിലെ സ്വകാര്യ ഭൂമിയില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്തയും വിസ്മൃതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 01:08 am IST
in Pathanamthitta

കോന്നി: പയ്യനാമണ്ണിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള രാമപുരം ചന്തയും വിസ്മൃതിയിലേക്ക്. മലയോര മേഖലയിലെ ആളുകള്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൈമാറ്റം ചെയ്തിരുന്ന ജില്ലയിലെ പ്രധാന വിപണിയായിരുന്നു ഇത്.

വാഴക്കുല, കപ്പ, നാളികേരം തുടങ്ങി എല്ലാ കാര്‍ഷിക വിളകളും എത്തിച്ചേരുന്ന ഈ ചന്തയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വ്യാപാരികള്‍ എത്തി ഇവവാങ്ങി അവരുടെ സ്ഥലങ്ങളില്‍ കച്ചവടം നടത്തിയിരുന്നു. തട്ടാരേത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് രാമപുരംചന്ത പ്രവര്‍ത്തിച്ചു വന്നിരുന്നത്.

പയ്യനാമണ്‍ ജംങ്ഷനില്‍ തലയെടുപ്പോടെ നിന്നിരുന്ന കൂറ്റന്‍ മാവ് ആയിരുന്നു ചന്തയുടെ പ്രൗഡി.

അക്കാലത്ത് ഈ മാവിന്റെ മുകളില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കൊടികള്‍ കെട്ടുമായിരുന്നു. ഏറ്റവും ഉയരത്തില്‍ കൊടികള്‍ കെട്ടാന്‍ ഇവര്‍മല്‍സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയിലാണ് വാശി കൂടുന്നത്. മാവ് നശിച്ചതോടെ തൊട്ടരികില്‍ വളര്‍ന്നു വന്ന ആല്‍മരം ചന്തയ്‌ക്ക് തണലായി. ചന്തയുടെ പ്രതാപം അസ്തമിച്ചെങ്കിലും ആല്‍മരം തലയുയര്‍ത്തി ഇന്നും നില്‍ക്കുന്നു.

പണ്ടുകാലത്ത് പയ്യനാമണ്‍, ചെങ്ങറ, എലിമുള്ളും പ്ലാക്കല്‍, തണ്ണിത്തോട്, മണ്ണീറ, തേക്കുതോട്,ചിറ്റാര്‍, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കര്‍ഷകര്‍ കാര്‍ഷിക വിളകകള്‍ തലച്ചുമടായും, കാളവണ്ടികളിലുമായി രാമപുരം ചന്തയില്‍ എത്തിച്ചിരുന്നു. കറന്‍സി രഹിത വിനിമയം ആക്കാലത്തും നടന്നിരുന്നതായി പഴമക്കാര്‍ പറയുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ അവയുടെ മൂല്യം അനുസരിച്ച് പരസ്പരം കൈമാറുകവഴി വലിയ കൂട്ടായ്‌മ കര്‍ഷകര്‍ക്കിടയില്‍ നിലനിന്നിരുന്നു. വ്യാപാരത്തിനും അപ്പുറം എല്ലാവര്‍ക്കും ഒത്തുചേരാനും ആശയങ്ങള്‍ പങ്ക് വെയ്‌ക്കാനും പരസ്പര ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുമുള്ള കേന്ദ്രമായും രാമപുരംചന്ത മാറുകയായിരുന്നു.

കാളവണ്ടികളെ മാത്രം ആശ്രയിച്ചായിരുന്നു തുടക്കത്തില്‍ കാര്‍ഷിക വിളകള്‍ എത്തിച്ചിരുന്നത്. ആഴ്ചയില്‍ രണ്ട് ദിവസമായിരുന്നു ചന്ത. കുടിയേറ്റ കര്‍ഷകര്‍ അധിവസിക്കുന്ന തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട് ഗ്രാമപഞ്ചായത്തിലുള്ളവര്‍ കോന്നി ഗ്രാമപഞ്ചായത്തിലെ രാമപുരംചന്തയെ തങ്ങളുടെ കാര്‍ഷിക വിളകളുടെ പ്രധാന വിപണന കേന്ദ്രമായി കണ്ടിരുന്നു. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇവിടെ നിന്നും വാങ്ങിക്കൊണ്ടുപോയിരുന്നു.

കാലം മാറിയതോടെ ഗതാഗത, വാഹന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും കോന്നി നാരായണപുരം ചന്തയടക്കം സമീപ പ്രദേശങ്ങളില്‍ ചന്തകള്‍ ആരംഭിക്കുകയും ചെയ്തതോടെ രാമപുരം ചന്തയുടെ പ്രതാപം മങ്ങി തുടങ്ങിയെങ്കിലും ചന്തമുടങ്ങാതെ നടന്നിരുന്നു. ഒടുവില്‍ പച്ചക്കറി വ്യാപാരികളും, മല്‍സ്യ വ്യാപാരികളുമായി ചന്ത ഒതുങ്ങി. തറവാടകയ്‌ക്ക് ഷെഡ് നിര്‍മിച്ച് രണ്ട് മല്‍സ്യവ്യാപാരികള്‍ മാത്രമാണ് ഇവിടെ കച്ചവടം നടത്തുന്നത്.

പുലര്‍ച്ചെ നാലു മുതല്‍ ആറ് വരെയാണ് ഇവരുടെ കച്ചവടം. വിപണിയിലെക്കാള്‍ വിലകുറച്ച് മല്‍സ്യം ലഭിക്കുന്നതുമൂലം അതിരാവിലെ പോലും നിരവധിയാളുകള്‍ ഇവിടെയെത്തി മല്‍സ്യം വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. ഇതാണ് രാമപുരം ചന്തയുടെ ഇപ്പോഴത്തെ അവസ്ഥ.

ചന്തയുടെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോള്‍ കെട്ടിയടക്കപ്പെട്ടു. സ്ഥലം ഉടമസ്ഥര്‍ കുറെ ഭാഗത്ത് വാഴക്കൃഷിയും ചെയ്യുന്നുണ്ട്. കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുവികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതോടെ രാമപുരംചന്ത ഓര്‍മയായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.