തീവ്രവാദികളുടെ തോക്കിൻ കുഴൽ കണ്ട് ഭയന്ന് ഓടാനായിരുന്നില്ല അഞ്ചും ബഷീർ ഖാൻ ആഗ്രഹിച്ചിരുന്നത്, മറിച്ച് അവർക്കെതിരെ പടപൊരുതാൻ തന്നെയായിരുന്നു 27കാരന്റെ മനസു മുഴുവനുള്ള ആഗ്രഹം. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് കശ്മീരിലെ കുഗ്രാമമായ സുരങ്കോട്ടിലെ വീട്ടിൽ നിന്നും തന്നെയും കുടുംബത്തെയും തീവ്രവാദികൾ ഇറക്കി വിടുമ്പോൾ ഒൻപതു വയസുകാരന്റെ ഹൃദയത്തിൽ വേദനയുടെയും അമർഷത്തിന്റെയും തീജ്വാലകൾ ആളിക്കത്തിയിരുന്നു.
അതെ അഞ്ചും ബഷീർ ഖാൻ ഇപ്പോൾ വളർന്നിരിക്കുന്നു, ഒടുവിൽ തന്റെ കൃത്യതയാർന്ന പഠനത്തിലൂടെയും അർപ്പണ ബോധത്തിലൂടെയും ആ യുവാവ് സിവിൽ സർവ്വീസ് എക്സാമിൽ ഉന്നത വിജയം കൈവരിച്ചിരിക്കുന്നു. തന്റെ സഹോദരൻ ജിഹാദികൾക്കൊപ്പം ചേരാത്തതിനാലാണ് ബഷീറിനെയും കുടുംബത്തെയും ഭീകരർ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. തന്റെ സഹോദരന്റെ വീറുറ്റ മനോബലത്തെയും രാജ്യസ്നേഹത്തെയും നെഞ്ചിലേറ്റിയ കുഞ്ഞനുജന് പിന്നെ ഒരേയൊരു ലക്ഷ്യമെ ഉണ്ടായിരുന്നുള്ള കശ്മീർ സിവിൽ സർവ്വീസ് എക്സാം എഴുതണം, തന്റെ കുടുംബത്തെ കഷ്ടതകളിലേക്ക് നയിച്ച ഭീകരരെ വേട്ടയാടണം. ബഷീർ ഇപ്പോൾ സജ്ജനാണ് തന്റെ സുപ്രധാന നീക്കത്തിനായി.
തന്റെ നാട്ടിലേക്ക് തന്നെ പോകനാണ് ബഷീറിന്റെ തീരുമാനം. നാടിനു വേണ്ടി പ്രവർത്തിക്കണം, സ്വന്തം ഗ്രാമത്തിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ സിവിൽ സർവ്വീസ് വിജയത്തിന് ഒരർത്ഥവുമില്ല- ബഷീർ പറയുന്നു. വിദ്യാഭ്യാസം തന്നെയാണ് യുവാക്കളുടെ ശക്തി, അവരുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും ബഷീർ വ്യക്തമാക്കുന്നു.
തന്റെ മക്കൾ ഒരിക്കലും തീവ്രവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല, ലോകത്ത് സമാധാനമ് പുലർത്താനാണ് താൻ കശ്മീരി യുവാക്കളോട് ആഹ്വാനം ചെയ്യുന്നതെന്നും ബഷീർ പറഞ്ഞു. 1990കളിൽ ഭീകരവാദം ഏറ്റവുമധികം ബാധിച്ച പ്രദേശമാണ് സുരങ്കോട്ട്.
















