ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ വാശിയേറിയ പോരാട്ടത്തില്‍ ആഴ്സണല്‍ 1-0ന് വെസ്റ്റ്ഹാം യുണൈറ്റഡിനെയും സിറ്റി ഷൂട്ടൗട്ടിനൊടുവില്‍ ലെസ്റ്റര്‍ സിറ്റിയെയും (4-3) പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ 42-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കാണ് വെസ്റ്റ്ഹാമിനെതിരെ ആഴ്സണലിന്റെ വിജയഗോള്‍ നേടിയത്. കളിയുടെ 42-ാം മിനിറ്റില്‍ മാത്തേയു ഡെബൂച്ചി തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്താണ് വെല്‍ബാക്ക് വലയിലെത്തിച്ചത്.
എന്നാല്‍ മത്സരത്തിനിടെ സൂപ്പര്‍താരം ഒളിവര്‍ ഗിറൗഡിന് പരിക്കേറ്റത് ഗണ്ണേഴ്സിന് തിരിച്ചടിയായി. കളിയുടെ തുടക്കം മുതല്‍ ആഴ്സണലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ ഇരു ടീമുകളും അവസരത്തിനൊത്തുയര്‍ന്നില്ല. ആഴ്സണല്‍ എട്ട് ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. അതേസമയം വെസ്റ്റ് ഹാമിന് ഒരിക്കല്‍ പോലും ആഴ്സണല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിറ്റി ലെസ്റ്റര്‍ സിറ്റിയെ കീഴടക്കിയത്. പന്തടക്കത്തില്‍ സിറ്റി ഏറെ മുന്നിലായിരുന്നെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഒപ്പത്തിനൊപ്പമായിരുന്നു. ഇരുടീമുകളും 12 ഷോട്ടുകളാണ് കൡയില്‍ ഉതിര്‍ത്തത്. കളിയുടെ 26-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി ലീഡ് നേടി. എന്നാല്‍ വിട്ടുകൊടുക്കാതെ പൊരുതിയ ലെസ്റ്റ് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജെര്‍മി വാര്‍ഡിയിലൂടെ സമനില പിടിച്ചു. ഇതോടെ നിശ്ചിത സമയത്ത് 1-1 സമനില. തുടര്‍ന്ന് മത്സരം അധികസമയത്തേക്ക്. അധികസമയത്തും രണ്ട് ടീമുകള്‍ക്കും വിജയഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ലെസ്റ്ററിനായി ക്രിസ്റ്റിയന്‍ ഫുക്സ്, ഹാരി മഗ്യുറെ, വിന്‍സന്റെ ഇബോറ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ജാമി വാര്‍ഡിയുടെ കിക്ക് പുറത്തേക്ക് പറന്നു. അവസാന കിക്കെടുത്ത റിയാദ് മഹ്രെസിന്റെ ഷോട്ട് സിറ്റി ഗോളി ക്ലോഡിയോ ബ്രാവോ തടുത്തിടുകയും ചെയ്തു. സിറ്റിക്കായി ഇകെ ഗുന്ഡോഗന്, യായ ടൂറേ, ലൂക്കാസ് നെമച്ച, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: