Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടതുഭരണത്തിലെ ‘ഡിഫി’ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
in Vicharam

അക്ഷര വിരോധികള്‍ക്കും വിദ്യ ആഭാസമാക്കിയവര്‍ക്കും എന്തും ചെയ്യാം എന്ന നിലവരുന്നത് ആപത്താണ്. അത്തരം സ്ഥിതിവിശേഷത്തിലേക്കാണ് കേരളം അനുദിനം വഴിതെറ്റിവീണുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങള്‍ ആക്രമിക്കുക, പോലീസ് സ്റ്റേഷന്‍ അക്രമിക്കുക, മറ്റ് അധികൃതകേന്ദ്രങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുക എന്നത് നടപ്പുരീതിയായിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍ ഉണ്ടായിരിക്കുന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന ഭവന്‍സ് പള്‍സാര്‍ ലോ കോളജിലാണ് മാര്‍ച്ചിനെ തുടര്‍ന്ന് അക്രമം അരങ്ങേറിയത്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരമാണ് അക്രമികളായ ഡിവൈഎഫ്‌ഐക്കാര്‍ക്ക് തണലായത്. നേരത്തെയും ഇതേ സ്ഥാപനത്തിനു നേരെ അതിക്രമങ്ങള്‍ നടന്നിരുന്നു.

വിവിധ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസാണ് തകര്‍ത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ കൊടിയും മാരകായുധങ്ങളുമേന്തി എത്തിയവര്‍ കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തു. ഓഫീസിന്റെ ഇരുമ്പുഗേറ്റ് തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയത്. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണം. നേരത്തെ സിപിഎം ഫറോക്ക് ഏരിയാ സെക്രട്ടറി ഫോണില്‍ ഡയറക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.

അക്രമത്തിനു തൊട്ടുമുമ്പായിരുന്നു ഇത്. തങ്ങള്‍ക്കു വിധേയരാവാത്തവരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്ക് താങ്ങും തണലും നല്‍കുന്ന സമീപനമാണല്ലോ സര്‍ക്കാറിന്റേത്. ക്രമസമാധാനം പാര്‍ട്ടിക്കും അതിന്റെ ചോറ്റുപട്ടാളത്തിനും വീതംവെച്ചു കൊടുത്തിരിക്കുന്ന സ്ഥിതിയാണുള്ളത്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്‌ഐയുടെ തൊപ്പി തലയില്‍വച്ച് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും കാണാം.

ഫീസ് വര്‍ദ്ധനയുടെ പേരില്‍ നേരത്തെ ഇതേ കോളജിനു നേരെ ആക്രമണം നടന്നിരുന്നു. അതിനെ തുടര്‍ന്ന് വിവിധ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷം കോളജില്‍ അധ്യയനം ആരംഭിച്ചെങ്കിലും സിപിഎമ്മിന്റെ പക പലതരത്തില്‍ തലനീട്ടിപ്പുറത്തുവന്നിരുന്നു. അന്നത്തെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് കഴിഞ്ഞദിവസം അക്രമം നടന്നത്. എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാകുന്ന തരത്തിലാണ് സംഭവഗതികള്‍. മാര്‍ച്ച് നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ പ്രശ്‌നങ്ങളെല്ലാം ഈ രീതിയില്‍ തീര്‍ക്കാന്‍ നോക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാവും എന്നതില്‍ സംശയമില്ല. ഭരണത്തിന്റെ ഹുങ്കും പാര്‍ട്ടി ഗുണ്ടായിസവും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിലൂടെ നാട്ടില്‍ ക്രമസമാധാനം ഇല്ലാതാവുകയാണ്. എല്ലാ നിലയ്‌ക്കും കഴിവുകെട്ട സര്‍ക്കാര്‍ ഗുണ്ടാപ്പണിയിലൂടെ മേല്‍ക്കൈ നേടുകയാണോ എന്ന സംശയമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

Kerala

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

Kerala

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.