Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിരണ്യഗര്‍ഭ ദര്‍ശനം ബ്രഹ്മദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Samskriti

ആത്മതത്വം വളരെയേറെ സൂക്ഷ്മമായ വിഷയമായതിനാല്‍ അറിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീണ്ടും വിവരിക്കുന്നു.

സ്വപ്‌നാന്തം ജാഗരിതാന്തം

ചോഭൗ യേനാനുപശ്യന്തി

മഹാന്തം വിഭുമാത്മാനം

മത്വാ ധീരോ ന ശോചതി

സ്വപ്‌നത്തിലും ജാഗ്രത്തിലുമുള്ള വിഷയങ്ങളെ അറിയുന്ന മഹാനും സര്‍വവ്യാപിയുമായ ആത്മാവിനെ സാക്ഷാത്കരിച്ച ധീരന്‍ ദുഃഖിക്കുന്നില്ല. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും അറിയുന്നതാണ് ആത്മാവ്. ഉണര്‍വും സ്വപ്‌നവും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും ഉപാധിയില്‍പ്പെട്ട് കിടക്കുന്ന ജീവാത്മാവാണ്. ജീവനും പരമാത്മാവും തമ്മില്‍ ഭേദമില്ലെന്നറിയലാണ് വേണ്ടത്.ആത്മാവിനെക്കുറിച്ച് അറിഞ്ഞാല്‍ പിന്നെ ദുഃഖത്തിന് സ്ഥാനമില്ല.

രണ്ട് അനുഭവങ്ങളും അവസ്ഥകളുടേതാണ് ജീവന്റെയല്ല. എന്നാലും താദാത്മ്യം കാരണം തന്റെ ധര്‍മ്മങ്ങളെന്ന് ജീവന് തോന്നും. താന്‍ പരമാത്മാവാണെന്ന് ബോധ്യമായാല്‍ ഈ തെറ്റിദ്ധാരണകളെല്ലാം നീങ്ങും.അതോടെ സകല ദുഃഖങ്ങളും മാറും.അത്യന്തികമായ ആ പരമാത്മാവിന്റെ കാരുണ്യം തന്നെ ഇങ്ങനെയൊരു തിരിച്ചറിവിന് പിന്നെ മനനം ചെയ്തുറപ്പിച്ചാല്‍ മതി. തുടര്‍ന്ന് ശോകങ്ങള്‍ നീങ്ങുന്നുണ്ടെന്ന് മാത്രമല്ല എല്ലാം താന്‍ തന്നെയെന്ന ബോധ്യത്താല്‍ ഒന്നിനേയും വെറുക്കുന്നുമില്ല.

യം ഇമം മധ്വദം വേദ ആത്മാനം ജീവമന്തികാത്

ഈശാനം ഭൂതഭവ്യസ്യ ന തതോ വിജുഗുപ്‌സതേ ഏതദ് വൈ തത്്

കര്‍മഫലത്തെ അനുഭവിക്കുന്ന ജീവാത്മാവിനെ ഭൂതത്തിന്റേയും ഭാവിയുടേയും ഈശ്വരനായി അടുത്തറിയുന്നയാള്‍ പിന്നീട് ആത്മരക്ഷയ്‌ക്ക് നില്‍ക്കില്ല; ഒന്നിനേയും വെറുക്കുകയുമില്ല. അങ്ങനെയുള്ളതാണ് നീ ചോദിച്ച ആത്മാവ്.

കര്‍മ്മഫലമനുഭവിക്കുന്ന ജീവാത്മാവും സര്‍വ്വവ്യാപിയായ പരമാത്മാവും ഒന്നെന്നറിയുന്നയാള്‍ അഭയത്തെ നേടുന്നു. ആത്മാവില്‍നിന്ന് അന്യമായി എന്തെങ്കിലും കാണുകയോ ആത്മാവ് അനിത്യമാണെന്ന് തോന്നുകയോ ചെയ്യുമ്പോഴാണ് ഭയമുണ്ടാകുന്നത്. ആത്മാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അറിഞ്ഞവന് അതിന്റെ ആവശ്യമില്ല. അയാള്‍ ഒന്നിനേയും വെറുക്കുകയോ നിന്ദിക്കുകയോ ചെയ്യില്ല. അജ്ഞാനമില്ലാത്തതിനാല്‍ അയാള്‍ ഒരു തരത്തിലുമുള്ള ഭയമോ ദുഃഖമോ ഉണ്ടാകില്ല. നചികേതസ്സ് ചോദിച്ചതും ദേവന്മാരും മറ്റും സംശയിക്കുകയും ചെയ്ത ആ ആത്മതത്വത്തെയാണ് ഇപ്പറഞ്ഞത് എന്ന് യമന്‍ ആവര്‍ത്തിക്കുന്നു.

ഈശ്വരനെന്ന അന്തര്യാമിയായ ആ ആത്മാവ് എല്ലാറ്റിന്റെയും ആത്മാവാണെന്ന് ഇനി പറയുന്നു.

ആദ്യമായി തപസ്സില്‍നിന്ന് ജനിച്ചവനും ജലം ഉള്‍പ്പെടെയുള്ള പഞ്ചഭൂതങ്ങളേക്കാള്‍ മുമ്പുണ്ടായവനും എല്ലാ ജീവികളുടെയും ഹൃദയാകാശത്തില്‍ പ്രവേശിച്ച് കാര്യകാരണ രൂപങ്ങളായ ഭൂതങ്ങളോടെ സ്ഥിതിചെയ്യുന്നവനുമായ ഹിരണ്യഗര്‍ഭനെ ആരാണോ വേണ്ടപോലെ കാണുന്നത് അയാള്‍ ബ്രഹ്മത്തെ തന്നെയാണ് കാണുന്നത്. അഥവാ ആത്മസാക്ഷാത്കാരം നേടും. സ്വര്‍ണംകൊണ്ട് ഉണ്ടാക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണംതന്നെ എന്നതുപോലെ ബ്രഹ്മത്തില്‍ നിന്നുണ്ടായ ഹിരണ്യഗര്‍ഭന്‍ ബ്രഹ്മംതന്നെയാണ്. അതിനാല്‍ ഹിരണ്യഗര്‍ഭ ദര്‍ശനം ബ്രഹ്മദര്‍ശനമെന്നതില്‍ സംശയമില്ല.

സര്‍വ്വദേവതാ സ്വരൂപിണിയായ അദിതിയായി പ്രാണരൂപത്തില്‍ ഭൂതങ്ങളോടുകൂടി ഉണ്ടായ അതേ അദിതി തന്നെയാണ് എല്ലാ ജീവജാലങ്ങളുടേയും ഉള്ളിലിരിക്കുന്നതെന്ന് അറിയുന്നയാള്‍ ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കുന്നു. ശബ്ദം തുടങ്ങിയതായ വിഷയങ്ങളെ അനുഭവിക്കുന്നതിനാലാണ് അദിതി എന്ന് വിളിക്കുന്നത്. അദിക്കുക എന്നാല്‍ ഭക്ഷിക്കുക, അനുഭവിക്കുക. വിഷയങ്ങളെല്ലാം അനുഭവിക്കുന്ന ഹിരണ്യഗര്‍ഭനെയാണ് അദിതി എന്ന് വിളിക്കുന്നത്. പ്രാണനായും ചൈതന്യമായും ഇരിക്കുന്നത് ഇതുതന്നെയാണ്. കാര്യവും കാരണവും വേറെയല്ലാത്തതിനാല്‍ കാര്യമായ ഹിരണ്യഗര്‍ഭനും കാരണമായ ബ്രഹ്മനം ഒന്നുതന്നെയാണ്.

ഗര്‍ഭിണികള്‍ ഗര്‍ഭത്തെ ശ്രദ്ധയോടെ സംരക്ഷിക്കുന്നതുപോലെ അരണികളില്‍ ഇരിക്കുന്ന ജാതവേദസ്സ് എന്ന അഗ്നിയെ യോഗികളും കര്‍മ്മികളും വളരെ ശ്രദ്ധയോടെ സംരക്ഷിക്കുന്നു. സ്തുതിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. ആ അഗ്നി ഈ ബ്രഹ്മം തന്നെയാണ്. പണ്ടുകാലം മുതലേ ഗൃഹസ്ഥര്‍ അഗ്നിയെ ദേവനായിക്കണ്ട് ആരാധിച്ച് ശ്രദ്ധയോടെ സംരക്ഷിച്ചിരുന്നു. ഇതേ അഗ്നിയെയാണ് യോഗികള്‍ ധ്യാനത്തില്‍ ഈശ്വരനായി കല്‍പ്പിച്ച് ആരാധിക്കുന്നതും. എങ്ങനെയായാലും ഒരേ ബ്രഹ്മത്തെ തന്നെയാണ് ആരാധിക്കുന്നത്. ജാഗൃവദ്ഭിഃ എന്നതിന് ജാഗണശീലര്‍ എന്നര്‍ത്ഥം. യോഗികള്‍, സന്ന്യാസിമാര്‍ എന്ന് അറിയണം. വഹവിഷ്മദ്ഭിഃ എന്നാല്‍ ഹവിസ്സര്‍പ്പിക്കുന്നവര്‍-കര്‍മ്മികള്‍, ഗൃഹസ്ഥര്‍ എന്നിവര്‍.

സൂര്യന്‍ ഏതില്‍നിന്നാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് അതിനെ ആശ്രയിച്ചാണ് എല്ലാ ദേവന്മാരും നിലനില്‍ക്കുന്നത്. അതിനെ അതിക്രമിക്കാന്‍ ആര്‍ക്കുമാകില്ല. ഈ ബ്രഹ്മം തന്നെയാണത്. പ്രാണസ്വരൂപനായ ആത്മാവിനെ ആശ്രയിച്ചാണ് ലോകത്തെ എല്ലാറ്റിന്റേയും നിലനില്‍പ്പ്. ആത്മാവിലാണ് അഗ്നി മുതലായ ദേവന്മാരും വാക് തുടങ്ങിയ ഇന്ദ്രിയങ്ങളും ചക്രത്തിന്റെ അച്ചുതണ്ടിലെ ആരക്കാലുകള്‍ പോലെ നില്‍ക്കുന്നത്. സര്‍വാത്മസ്വരൂപനായ ബ്രഹ്മത്തെ വിട്ട് ആര്‍ക്കും നിലനില്‍പ്പില്ല. ഇതോടെ ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.