Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്തിനാണ് ഞങ്ങളുടെ പശുക്കളെ കൊല്ലുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 02:51 am IST
in India

സായ്‌റ ഗ്രാമത്തിലെ കമല്‍കുമാര്‍ രാമഭായ് വാലന്ദ് (ഇടത്ത്), അല്‍ത്താഫ് ഹുസൈന്‍ മന്‍സൂരും രാജേഷ് റാവലും

സീന്‍ ഒന്ന്

അഹമ്മദാബാദില്‍നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള മൊഡാസ നിയമസഭാ മണ്ഡലത്തിലാണ് സായ്‌റ ഗ്രാമം. തകര്‍ന്നുകിടക്കുന്ന പതിവ് ഗ്രാമീണ റോഡുകള്‍ക്ക് വിപരീതമായി വീതിയേറിയ വിശാലമായ റോഡില്‍നിന്ന് നോക്കിയാല്‍ കമല്‍കുമാര്‍ രാമഭായ് വാലന്ദിന്റെ ഗോശാലയിലെ പശുക്കളെയും എരുമകളെയും കാണാം. അടുത്തിടെ ഗ്രാമത്തില്‍ മോഷണം നടന്ന ഗോശാലയാണിത്. ”എഴുപതിനായിരം രൂപ വിലയുള്ള സങ്കരയിനം പശുവിനെയാണ് നഷ്ടപ്പെട്ടത്. രാവിലെയും വൈകിട്ടുമായി ദിവസേന ഇരുപത് ലിറ്റര്‍ പാല്‍ ലഭിക്കുമായിരുന്നു. രാത്രിയില്‍ ടെമ്പോ ട്രാവലറിലെത്തിയാണ് മോഷ്ടാക്കള്‍ കടത്തിയത്”. കമല്‍കുമാര്‍ വിശദീകരിച്ചു. ”ഇപ്പോള്‍ രാത്രിയായാല്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്”. ഗോശാല വൃത്തിയാക്കുകയായിരുന്ന ഭാര്യ ഭാര്യ ഹേമ ബഹന്‍ പറഞ്ഞു.

സീന്‍ രണ്ട്

ഒരു ഗിര്‍ പശുവും കുട്ടിയുമാണ് രാകേഷ് ഭായ് പട്ടേലിന് ആകെയുണ്ടായത്. ദിവസേന 12 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശു കുടുംബത്തിന്റെ പ്രധാന വരുമാനമായിരുന്നു. ലിറ്ററിന് മുപ്പത് രൂപയോളം വില ലഭിക്കും. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍നിന്നാണ് മോഷണം നടന്നത്. പശുവിന് മാര്‍ക്കറ്റില്‍ അമ്പതിനായിരമെങ്കിലും കിട്ടുമായിരുന്നെന്ന് രാകേഷ് ഭായ് പറയുന്നു. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്തായില്ല. ഭാര്യ ലതാ ബെഹനും വിഷമം മാറിയിട്ടില്ല.

സീന്‍ മൂന്ന്

മൊഡാസയില്‍ അല്‍ത്താഫ് ഹുസൈന്‍ മന്‍സൂരിന്റെ തിരക്കേറിയ പലചരക്കു കടയില്‍വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജേഷ് റാവലിനെയും ജിഎന്‍എ വാര്‍ത്താ ചാനല്‍ ബ്യൂറോ ചീഫ് ജിഗര്‍ ദേശായിയെയും കണ്ടുമുട്ടിയത്. ഗോരക്ഷാ അക്രമങ്ങളെന്ന് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സംഭവങ്ങള്‍ മോഷണത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണെന്ന് അല്‍ത്താഫ് പറഞ്ഞു. മോഷണമാണ് അക്രമങ്ങള്‍ക്ക് കാരണം. വലിയ ക്രിമിനല്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍. ഇവരെ ഗ്രാമീണര്‍ സംഘടിച്ച് നേരിടുമ്പോഴാണ് ഏറ്റുമുട്ടലും കൊലപാതകങ്ങളും നടക്കുന്നത്.

ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗമാണ് പശുക്കളെന്ന് രാജേഷ് റാവല്‍ ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ വരെയുള്ള പശുക്കള്‍ തുടര്‍ച്ചയായി മോഷണം പോകുമ്പോള്‍ ഗ്രാമീണര്‍ പ്രതിരോധിക്കാതെ എന്തു ചെയ്യാനാണ്? അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ തവണ ജില്ലാ പരിഷത്തിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട് രാജേഷ്. രാജസ്ഥാനിലെ അല്‍വാറില്‍ വെടിയുതിര്‍ത്ത പശു മോഷ്ടാക്കളെ പോലീസ് കീഴടക്കിയ, ദ ഹിന്ദുവിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ജിഗര്‍ ദേശായി മൊബൈലില്‍ കാണിച്ചു. ഇതേ സാഹചര്യമാണ് ഇവിടെയും. പശു മോഷണത്തിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ച് താന്‍ നിരവധി വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

മാധ്യമങ്ങള്‍ മറച്ചുവെയ്‌ക്കുന്നത്

ഉത്തരേന്ത്യയിലെ ഗോരക്ഷാ ആക്രമണങ്ങളുടെ ഭീതിജനകമായ കഥകള്‍ വിതരണം ചെയ്യുന്ന മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന വസ്തുതയാണ് ഗുജറാത്തില്‍ ഗ്രാമീണര്‍ പങ്കുവെച്ചത്. ജീവിതോപാധി ഇല്ലാതാക്കുന്നവരെ പ്രതിരോധിക്കുന്നത് അപരാധമാകുന്നതെങ്ങനെയെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. ഒരു പശുവെങ്കിലുമില്ലാത്തവര്‍ സംസ്ഥാനത്ത് വിരളം.

നാല്‍പ്പതും അമ്പതും പശുക്കളുള്ള വലിയ ഗോശാലകളും നിരവധി. പാലിന് നല്ല വില ലഭിക്കുന്നതിനാല്‍ പശുവുണ്ടെങ്കില്‍ കുടുംബം പുലര്‍ത്താം. വൈകാരികമാണ് ഗ്രാമീണരുടെ പശുക്കളുമായുള്ള ബന്ധം. കറവ വറ്റിയ പശുക്കളെ അറക്കാറില്ല. ലക്ഷങ്ങള്‍ വിലവരുന്ന പത്തോളം പശുക്കളെ പ്രത്യേക സംവിധാനത്തില്‍ പരിപാലിക്കുന്ന ഗോശാലയും ഗ്രാമത്തില്‍ കണ്ടു.

മോഷണത്തിനായി സായുധരായാണ് ക്രിമിനലുകള്‍ എത്തുന്നത്. മരുന്ന് കുത്തിവെച്ച് പശുക്കളെ മയക്കി വാഹനങ്ങളില്‍ കയറ്റും. വനപ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലുമെത്തിച്ച് അറത്ത് രഹസ്യമായി ഇറച്ചി വിതരണം ചെയ്യും. അല്ലെങ്കില്‍ മറിച്ചു വില്‍ക്കും. ഇത് പുറത്തറിയുമ്പോള്‍ ജനങ്ങള്‍ സംഘടിച്ച് ചോദ്യം ചെയ്യുകയും സംഘര്‍ഷമാവുകയും ചെയ്യും.

മോഷ്ടിക്കാനെത്തുമ്പോഴും ഗ്രാമീണര്‍ തടയാറുണ്ട്. സായ്‌റക്കടുത്തുള്ള റാണ സയ്യദ് ഗ്രാമത്തിലെ ഏതാനും വീടുകള്‍ ചൂണ്ടിക്കാട്ടി മോഷ്ടിക്കാനെത്തുന്നവരാണെന്ന് ഡ്രൈവറായ അഖിലേഷ് ഭായ് പറഞ്ഞു. പോലീസ് നടപടികള്‍ എടുക്കാറുണ്ടെങ്കിലും പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വലിയ സംവിധാനത്തോടെയാണ് മോഷ്ടാക്കള്‍ പ്രവര്‍ത്തിക്കുന്നത്. അറത്തു കഴിഞ്ഞാല്‍ കണ്ടെത്തുക പ്രയാസമാകും.

പശു സംരക്ഷണം ഫാസിസമാണെന്ന് വാദിക്കുന്നവരെ തെരഞ്ഞെടുപ്പ് കാലത്തും ഗുജറാത്തില്‍ കാണാനില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചാരണത്തില്‍ ‘ഗോരക്ഷാ അക്രമങ്ങള്‍’ ഒരിക്കല്‍പ്പോലും ഉന്നയിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ വസ്തുതകളറിയാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് വ്യാജപ്രചാരണങ്ങള്‍ നടക്കുന്നത്.

പശു സംരക്ഷിക്കേണ്ടത് കര്‍ഷകന്റെ ആവശ്യമാണ്. അതിന്റെ പേരിലുള്ള അക്രമങ്ങളേക്കാള്‍ മോഷണമാണ് ഗുജറാത്തില്‍ വിഷയം. ”ഞങ്ങളുടെ സമ്പാദ്യവും വരുമാനവുമാണ് കവരുന്നത്. എന്തിനാണ് പശുക്കളെ തട്ടിയെടുത്ത് കൊല്ലുന്നത്. മോഷണം അവസാനിപ്പിച്ചാല്‍ അക്രമവും നില്‍ക്കും”. ഹിമ്മത്ത് നഗറിലെ കര്‍ഷകനായ റാത്തോഡ് ശങ്കര്‍ സിങ് വ്യ്‌ക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പുതിയ വാര്‍ത്തകള്‍

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.