Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്ലേറില്‍ നിന്ന് കാല്‍പ്പന്തിലേക്ക്, ആ പെണ്‍കുട്ടി ഇപ്പോള്‍ കശ്മീര്‍ ടീം ക്യാപ്റ്റന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:47 am IST
in India

ന്യൂദല്‍ഹി: ഒരിക്കല്‍ അവളെ വിശേഷിപ്പിച്ചത് കല്ലെറിയുന്ന പെണ്‍കുട്ടി എന്നാണ്, ഇന്ന് അവള്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ ടീമിന്റെ നായികയാണ്. ഒരിക്കല്‍ അവള്‍ സൈന്യത്തിനു നേരെ എറിഞ്ഞ കല്ലിന്റെ വേഗത്തില്‍ പാഞ്ഞടുക്കുന്ന പന്തുകള്‍ അവള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ തടഞ്ഞിരുന്നു. അഫ്ഷാന്‍ ആഷിഖ് എന്നാണ് അവളുടെ പേര്.

കഴിഞ്ഞ വര്‍ഷം അഫ്ഷാന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ എല്ലാദിവസവും കല്ലെറിയാന്‍ എത്തുന്നവരില്‍ ഒരാളായിരുന്നു അവള്‍. അന്ന് കോളേജിലേക്കുള്ള യാത്രക്കിടെ നിരവധി പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് ഓടിയെത്തി കല്ലെറിയുന്ന അഫ്ഷാന്റെ ചിത്രമാണ് കുപ്രസിദ്ധി നേടിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ജമ്മു കശ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിനൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണുമ്പോള്‍ ഈ ഇരുപത്തിമൂന്നുകാരിയുടെ ജീവിതം മറ്റൊരു ഘട്ടത്തിലാണ്.

കല്ലേറുകാരി പെണ്‍കുട്ടി എന്ന വിശേഷണത്തില്‍ നിന്ന് എത്രയോ ദൂരെയാണ് അഫ്ഷാന്‍ ഇപ്പോള്‍. ദേശീയ വനിതാ ലീഗില്‍ കളിക്കാന്‍, അടുത്തിടെ മുംബൈയിലെ ഒരു ക്ലബ്ബുമായി കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. കല്ലേറില്‍ നിന്ന് കാല്‍പ്പന്തിലേക്കുള്ള അഫ്ഷാന്റെ ജീവിതത്തെക്കുറിച്ച് ബോളിവുഡില്‍ ഒരു സിനിമയ്‌ക്കുള്ള നീക്കം തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരു വാര്‍ത്ത.

കല്ലേറു ചിത്രങ്ങള്‍ പ്രചരിച്ച ദിവസങ്ങളിലൊന്നിലാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായുള്ള അഫ്ഷാന്റെ കൂടിക്കാഴ്ച. അതിനു മുന്നേ ഫുട്‌ബോളില്‍ കമ്പമുണ്ടായിരുന്നു. തന്റെ വീടിനടുത്തുള്ള പെണ്‍കുട്ടികളെ വിളിച്ചു കൂട്ടി പരിശീലിപ്പിക്കുമായിരുന്നു. ആറടിയിലേറെ പൊക്കമുള്ള അഫ്ഷാന്റെ കരങ്ങളില്‍ ജമ്മു കശ്മീര്‍ ഗോള്‍വല ഇപ്പോള്‍ സുരക്ഷിതം.

സംസ്ഥാനത്തിന്റെ 22 അംഗ ടീമിനൊപ്പമാണ് ക്യാപ്റ്റനും ഗോളിയുമായ അഷ്ഫാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.

എത്ര ക്ഷമാപൂര്‍വമാണ് അദ്ദേഹം ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടത്, രാജ്‌നാഥുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം അഷ്ഫാന്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയുടെ കേന്ദ്രം കശ്മീല്‍ തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ഞങ്ങളുടെ മുന്നിലിരുന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു. തിരിച്ചു ചെല്ലുമ്പോള്‍ ഞങ്ങളെ കാണണമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു, അഷ്ഫാന്‍ പറയുന്നു.

പഴയ കല്ലേറു സംഭവത്തെക്കുറിച്ചു ചോദിച്ചാല്‍, അതിന് തീവ്രവാദബന്ധമില്ല എന്നാണ് അഷ്ഫാന്റെ മറുപടി. അന്നു രാവിലെ കോളേജിലേക്കു പോകുമ്പോള്‍ കോളേജ് ടീമിലെ ഒരു പെണ്‍കുട്ടിയോട് ഒരു പോലീസുദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. അയാളോടുള്ള ദേഷ്യം തീര്‍ക്കാനാണ് കല്ലെറിഞ്ഞത്. എങ്ങിനെയോ അതിന് വലിയ പ്രചാരം കിട്ടി. അന്ന് അങ്ങിനെ ചെയ്തതില്‍ ഖേദമൊന്നുമില്ല.

മാത്രമല്ല എന്റെ ജീവിതം അതില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു. അഷ്ഫാന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഫുട്‌ബോളാണ് പ്രധാനം. ജമ്മു കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുന്ന തരത്തിലാവണം ഇനി ജീവിതം, അതിനാണ് അഷ്ഫാന്റെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.