മുംബൈ: കേരള തീരത്തുനിന്നുള്ള 66 ബോട്ടുകളും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് ബോട്ടുകളും മഹാരാഷ്‌ട്രന്‍ തീരത്ത് എത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ട്വിറ്റ്. ബോട്ടുകളില്‍ നിന്നുള്ള 952 മത്സ്യതൊഴിലാളികളും സുരക്ഷിതരാണെന്നും ട്വിറ്റില്‍ കുറിക്കുന്നു.
ഇതിനു പുറമെ ഇവർക്ക് വേണ്ടതായ പ്രാഥമിക സംരക്ഷണ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കളക്ടർക്കും മഹാരാഷ്‌ട്ര മാരിടൈം വകുപ്പിനും നിർദ്ദേശം നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം ഇന്നലെ മാത്രം കാറ്റില്‍ പെട്ട് മരിച്ചത് ഏഴുപേരാണ് അതിനിടയില്‍ ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ 37 പേരെ ശനിയാഴ്ച രക്ഷപെടുത്തുകയും ചെയ്തു.
ഇതുവരെ 450 പേരെ കണ്ടെത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബുധന്‍ വ്യാഴം ദിവസങ്ങളില്‍ കടലില്‍ പോയവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 12 ഹെലികോപ്ടറും ഒമ്പത് കപ്പലുകളും സംയുക്തമായാണ് തെരച്ചല്‍ നടത്തുന്നത്.
In all 68 fishing boats have reached, out of which 66 are from Kerala and 2 from Tamil Nadu with total 952 fisherman on board.
All are safe.
Maharashtra will completely look after everyone till weather permits them to go back. @nsitharaman @BJP4Keralam— Devendra Fadnavis (@Dev_Fadnavis) December 2, 2017
















