Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓര്‍മ്മയില്‍ ഒരു പോരാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2017, 02:30 am IST
in Vicharam

യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ. ടി. ജയക്യഷ്ണന്‍ മാസ്റ്ററെ പിഞ്ചുവിദ്യാര്‍ത്ഥികളുടെ കണ്‍മുന്നിലിട്ട് ഒരുപറ്റം സിപിഎം അക്രമികള്‍ അരുംകൊല ചെയ്തിട്ട് ഇന്ന് 18 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഈസ്റ്റ് മൊകേരി യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുമ്പോഴായിരുന്നു 1999 ഡിസംബര്‍ മാസം ഒന്നിന് ജയക്യഷ്ണന്‍ മാസ്റ്ററെ കൊലചെയ്തത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കൂത്തുപറമ്പ്, പാനൂര്‍ മേഖലകളില്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിച്ച ഈ യുവനേതാവ് കണ്ണൂരില്‍ തങ്ങളുടെ അപ്രമാദിത്വത്തിന് ഭീഷണിയാകുമെന്ന് മുന്‍കൂട്ടി കണ്ട് പാര്‍ട്ടി കോടതി നടപ്പിലാക്കിയതായിരുന്നു ജയക്യഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.

അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം കൈമുതലാക്കിയവര്‍ ഭരണകൂടത്തിന്റെ തണലില്‍ വെട്ടിയരിഞ്ഞ ജയക്യഷ്ണന്‍ മാസ്റ്ററുടെ 19-ാം ബലിദാനദിനത്തില്‍ ജിഹാദി- ചുവപ്പ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ലക്ഷക്കണക്കിന് യുവജനങ്ങളെ അണിനിരത്തി യുവജന പ്രതിരോധം സ്യഷ്ടിക്കുകയാണ്.

ചുവപ്പ് ഭീകരതയുടെ നീരാളി പിടുത്തത്തില്‍നിന്ന് കേരളത്തിന് മോചനമില്ല എന്നതാണ് സമീപകാലത്ത് തലസ്ഥാന നഗരിയെ ഞെട്ടിച്ച ആക്രമസംഭവത്തിലൂടെയും കയ്‌പമംഗലത്തെ സതീശന്റെ കൊലപാതകത്തിലൂടെയും ബോധ്യമാകുന്നത്. സിപിഎം അതിന്റെ പേശീബലവും രാഷ്‌ട്രീയ സ്വാധീനവും എക്കാലത്തും രാഷ്‌ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനായി ഉപയോഗിക്കാറുളളതാണ്. സിപിഎം പാര്‍ട്ടി നീതി, നിയമാധിഷ്ഠിത നീതിക്കുമേല്‍ എക്കാലത്തും തേര്‍വാഴ്ച നടത്തിയ അപമാനകരമായ ചരിത്രവും കേരളത്തിനുണ്ട്. പാര്‍ട്ടി പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴെല്ലാം ക്രിമിനല്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് എതിരാളികള്‍ക്കെതിരെ നടപ്പാക്കുന്നതില്‍ പ്രത്യേക വിരുത് നേടിയവരാണ് സിപിഎം നേത്യത്വം.

ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന സംഘപരിവാര്‍ രഹസ്യഅജണ്ടക്കെതിരെ പ്രതിരോധം സ്യഷ്ടിച്ചതിന്റെ പേരിലാണ് ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉടലെടുത്തതെന്ന് വ്യാജപ്രചാരണം നടത്തുന്നവര്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന വാണിമേലിലെ 90 വയസ്സുളള വാരിയാങ്കണ്ടി കുഞ്ഞബ്ദുളള ഹാജിയെയും, കണ്ടോത്ത് കുനിയിലെ വികലാംഗനായ കോണ്‍ഗ്രസ്സുകാരനായ സി.പി.അബ്ദുളളയേയും, ഉറങ്ങിക്കിടക്കുന്ന 88 വയസ്സുകാരന്‍ ചെക്യാട്ട് മൊയ്തു ഹാജി, കാക്കയങ്ങാടി സൈനുദ്ദീന്‍, തലശ്ശേരി ശാദുലി, അരിയില്‍ ഷുക്കൂര്‍, തലശ്ശേരി ഫസല്‍, തൂണേരി അസ്‌ലം, കയ്‌പമംഗലം നവാസ്, ഈരാറ്റുപേട്ട നസീര്‍ തുടങ്ങി ഡസന്‍കണക്കിന് മുസ്ലിം സഹോദരന്മാരെയും വെട്ടിയരിഞ്ഞ് കൊലപ്പെടുത്തിയതെന്തിനെന്ന് അറിയാന്‍ സാംസ്‌കാരിക കേരളത്തിന് താല്‍പര്യമുണ്ട്. എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് രീതി കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ് മാടമ്പിമാരുടെ കൊലക്കത്തിക്ക് മുന്നില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നവരില്‍ സിപിഐ ഉള്‍പ്പെടെയുളള എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുമുണ്ട്.

മിണ്ടാപ്രാണികളും പോലീസുദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും മാധ്യമപ്രവര്‍ത്തകരും, സാംസ്‌കാരിക നായകന്മാരും രാഷ്‌ട്രീയമെന്തന്നറിയാത്ത പിഞ്ചുകുട്ടികളുമുണ്ട്.

ജയക്യഷ്ണന്‍ മാസ്റ്ററെ വെട്ടിനുറുക്കിക്കൊന്ന കേസ്സില്‍ മുഖ്യപ്രതിയായിരുന്ന ടി. കെ. രജീഷിനെയും കൂട്ടപ്രതികളെയും സിപിഎം നേത്യത്വം എങ്ങനെ കേസ്സില്‍ പ്രതികളാവാതെ രക്ഷപ്പെടുത്തി എന്നുളളത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്സന്വേഷണത്തിനിടെ പകല്‍പോലെ വ്യക്തമായിട്ടുണ്ട്. എന്നിട്ടും മാറിമാറി വരുന്ന ഭരണകൂടം കൊലപാതകികളെ സഹായിക്കുകയായിരുന്നു. ജയക്യഷ്ണന്‍ മാസ്റ്റര്‍ കേസ്സില്‍ തലശ്ശേരി വിചാരണക്കോടതി കേസ്സന്വേഷിച്ചവര്‍ക്കും പാര്‍ട്ടി നേത്യത്വങ്ങള്‍ക്കുമെതിരെ നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടുപോലും യാതൊരു നടപടിയുമെടുത്തില്ല. അവരെ സംരക്ഷിക്കാനായിരുന്നു യുഡിഎഫ് പോലും ശ്രമിച്ചത്.

ജയക്യഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്സില്‍ മാത്രമല്ല, പന്ന്യന്നൂര്‍ ചന്ദ്രന്‍വധക്കേസ്സ് ഉള്‍പ്പെടെ നിരവധി കേസ്സുകളില്‍ പോലീസിന്റെ വീഴ്ചയും കേസ്സില്‍ തമസ്‌ക്കരിക്കപ്പെട്ട കുറ്റതലങ്ങളും, ഉന്നതരുടെ പങ്കാളിത്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടും, വിധിയുടെ പകര്‍പ്പ് സര്‍ക്കാറിന് അയച്ചുകൊടുത്ത് നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുപോലും ഇടതു-വലത് സര്‍ക്കാറുകള്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസ്സും കനകമല ഐഎസ് തീവ്രവാദ കേസ്സും വാഗമണ്‍ ഭീകര ക്യാമ്പുമൊക്കെ കേരളത്തില്‍ നിസ്സാരവല്‍ക്കരിക്കപ്പെട്ട കേസ്സുകളാണ്. എസ്ഡിപിഐയെപ്പോലുളള ഭീകര സംഘടനകള്‍ ഉയര്‍ത്തുന്ന മതഭീകരതയെയും വെല്ലുവിളികളെയും നിയമാനുസ്യതമായി നേരിടുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുകയാണ്.

ത്യപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാസമാജത്തിനെതിരെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ച് മണിക്കുറുകള്‍ക്കകം പ്രതിഷേധമാര്‍ച്ചും പ്രകടനവും നടത്തിയ ഇടതു-വലതു യുവജനസംഘടനകളും മുന്നണി നേതാക്കളും കേരളത്തില്‍ ഭീകരവാദികളെ ഉല്‍പാദിപ്പിക്കുന്ന മഞ്ചേരിയിലെ മതംമാറ്റ കേന്ദ്രമായ ‘സത്യസരണി’യെക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെതിരെ മാര്‍ച്ചുനടത്താന്‍ തയ്യാറായില്ല.

ഐഎസ് ഭീകരര്‍ക്കൊപ്പം പോരാടാന്‍ നൂറോളം മലയാളികള്‍ പോയെന്ന് മാത്രമല്ല, ഭീകരര്‍ക്ക് ലൈംഗിക അടിമകളാക്കാന്‍ മലയാളികളായ ഹിന്ദുപെണ്‍കുട്ടികളെ ലൗ ജിഹാദിലുടെ വേട്ടയാടുന്നതിനും ദൈവത്തിന്റെ നാട് സാക്ഷിയായി. എന്നിട്ടും ഇക്കാര്യത്തില്‍ പ്രബലമുന്നണികള്‍ തുടരുന്ന മൗനം രാജ്യദ്രോഹത്തിന് സമാനമായി മാത്രമേ കാണാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പുതിയ വാര്‍ത്തകള്‍

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.