Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പുല്ലുവട്ടിയിലെ ശ്വാനന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
inVicharam

‘പട്യൊട്ട് തിന്നൂല്ല്യ പശൂനെ തിന്നാന്‍ സമ്മതിക്കൂല്ല്യ’ ഇതാണ് കേരളത്തിലെ മിക്ക തദ്ദേശ ഭരണകൂടങ്ങളിലേയും സ്ഥിതി. പദ്ധതി വിഹിതം 20 ശതമാനം പോലും ചെലവഴിക്കാത്തവരാണ് മിക്ക പഞ്ചായത്തുകളും നഗരസഭകളും. കേന്ദ്രം അനുവദിച്ച പല വികസന ഫണ്ടുകളും ചെലവാക്കാത്തത് നാട്ടില്‍ വികസനം വന്നാലോ എന്ന് പേടിച്ചിട്ടാണോ എന്നു തോന്നും! വികസനം വന്നാല്‍ അത് ജനം ചര്‍ച്ചയാക്കില്ലേ? കേന്ദ്രസഹായം കൊണ്ടാണ് നേട്ടമുണ്ടായതെന്ന് ജനം അറിഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ! ഒന്നും ചെയ്യാതിരിക്കലാണ് ഇപ്പോഴത്തെ ഇടതുഭരണം. ജനം പൊറുതിമുട്ടി രോഷാകുലരാകും. ദേഷ്യമുള്ളവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണ്. ദളിത്, പശു, ബീഫ് എന്നിത്യാദി വിഷയങ്ങള്‍ കേന്ദ്രവിരുദ്ധമായി പ്രസംഗിച്ച് വഴിതെറ്റിക്കുന്നതാണ് ഇടതുശൈലി.

തലസ്ഥാനത്തെ നഗരസഭയില്‍ ഈയിടെ നടന്നതും ഇതുതന്നെ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത് സഖാക്കളാണ്. കേവലം നാലുപേരുടെ ഭൂരിപക്ഷത്തില്‍! തലസ്ഥാനത്ത് ഇടതിനും വലതിനും ബദലായി ചിന്തിക്കുന്നവരുണ്ടെന്നുള്ളതിന്റെ തെളിവാണ് ഒ. രാജഗോപാല്‍ജിയുടെ നിയമസഭയിലേക്കുള്ള ചരിത്രവിജയം. സത്യത്തില്‍ ഇടതന്മാരെ ഞെട്ടിച്ച സംഭവമാണ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 20 ല്‍ കൂടുതല്‍ വാര്‍ഡുകളില്‍ ബിജെപി ജയിച്ചാല്‍ സംസ്ഥാന പ്രസിഡന്റിന് മോതിരം സമ്മാനമായി നല്‍കാമെന്ന് വീമ്പിളക്കിയ താടിക്കാരന്‍ സഖാവ് 30 കൗണ്‍സിലര്‍മാര്‍ അധികം ജയിച്ചപ്പോള്‍ ‘ബെറ്റ്’ വച്ച മോതിരം സ്വയം വിഴുങ്ങി തടിയൂരി!

കുറച്ചുകാലമായി പ്രതിപക്ഷത്തെ നോക്കുകുത്തികളും ദുര്‍ബലരുമാക്കി വായടിപ്പിച്ച് വാലാട്ടികളാക്കിയ മുഖ്യന്റെ അസംബ്ലിയിലെ കലാപരിപാടികള്‍ കാണുമ്പോള്‍ തേങ്ങ മേല്‍ക്കൂരയിലേക്ക് എറിഞ്ഞുടക്കുന്ന റൂഫിന്റെ പരസ്യത്തിലെ ഒരാളെയാണ് ഓര്‍മവരിക. പ്രതിപക്ഷം കുട്ടയിലാക്കിയ ആരോപണത്തേങ്ങകള്‍ റൂഫിലെറിഞ്ഞു പൊട്ടിച്ചുതീര്‍ന്നതോടെ സാമാജികര്‍ എല്ലാവരും വരിവരിയായി നിന്ന് കയ്യടിച്ച് അഭിനന്ദിക്കുന്നു. മുഖ്യന്‍ ജേതാവാകുന്നു. പ്രതിപഷം അന്തംവിട്ട് രക്ഷയില്ലാതെ മുദ്രാവാക്യം വിളിച്ച് വാക്കൗട്ട് നടത്തി രക്ഷപ്പെടുന്നു! പരിപാവനമായ കേരള നിയമസഭയുടെ വികലരൂപം കണ്ട് ജനം മടുത്തു. ഇവരെയാണല്ലോ നമ്മള്‍ തെരഞ്ഞെടുത്തതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു!

‘വാപ്പയുടെ പേര് നന്നാക്കി’ എന്നൊരു പഴമൊഴിയുണ്ട്. കടത്തുകാരന്‍ വാപ്പ വഞ്ചി അരയ്‌ക്കുവെള്ളത്തില്‍ നിര്‍ത്തിയാണ് ആളെ ഇറക്കിയിരുന്നത്. മകന്‍ വഞ്ചിക്കാരനായപ്പോള്‍ കഴുത്തിന് വെള്ളത്തിലാണ് വഞ്ചി നിര്‍ത്തി ആളെ ഇറക്കുന്നത്! പൂര്‍വ്വികരായ മുഖ്യമന്ത്രിമാരൊന്നും ഖജനാവ് വിഴുങ്ങികളായിരുന്നില്ല. ഇത്രയ്‌ക്കും ക്രൂരരോ ഹൃദയശൂന്യരോ ആയിരുന്നില്ല. അവരെല്ലാം ജന്മംകൊണ്ടും പാരമ്പര്യംകൊണ്ടും സംസ്‌കാരംകൊണ്ടും ശ്രേഷ്ഠരായിരുന്നു. ആരേയും കൊന്നും കൊല വിളിച്ചുമല്ല മുഖ്യമന്ത്രിമാരായത്. ഏലംകുളം ആദ്യത്തെ മുഖ്യനായിരുന്നു. ഈ സഖാവ് മുഖ്യന് അവസാനത്തെ മുഖ്യനാവാനാണ് യോഗം!

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ മുടിഞ്ഞ സമരംകൊണ്ട് ഭരിക്കാനാകാതെ തൊയ്‌രം കെടുത്തിയ പാര്‍ട്ടി സെക്രട്ടറിയാണീ മുഖ്യന്‍! അധികാരം കിട്ടിയപ്പോള്‍ ഭരിക്കാന്‍ പറ്റാതെ- ഭരണപരിചയം കഷ്ടിയാണ്- കുത്തഴിഞ്ഞ മന്ത്രിസഭയിലെ അഴിമതി പ്രശ്‌നങ്ങളും വിവാദങ്ങളും തീര്‍ക്കാനേ മൂപ്പര്‍ക്ക് സമയമുള്ളൂ. ഇതാണ് വിധി എന്നു പറയുന്നത്. ഈ മുഖ്യന്റെ ശരീരത്തില്‍ ഏതോ ഒരു സാധു രാഷ്‌ട്രീയക്കാരന്റെ പ്രേതം ഒഴിയാബാധയായി കൂടിയിട്ടുണ്ട്. ഒരു ‘രക്ഷ’ കെട്ട്യാല്‍ ഒഴിഞ്ഞുപോകുമോന്ന് നിശ്ചല്ല്യ.

ഇഷ്ടല്ല്യാത്ത അച്ചി തൊട്ടതെല്ലാം കുറ്റം! ഘടകകക്ഷിയായ സിപിഐ തോളിലിരുന്ന് ചെവികടിക്കുന്നു എന്ന് ആനത്തലക്കാരനും, സിപിഐഎം മന്ത്രിമാരെ കരുതിക്കൂട്ടി അഴിമതിക്കാരും കയ്യേറ്റക്കാരുമാക്കുന്നു എന്ന് കണ്ണൂര്‍ക്കാരന്‍ പാര്‍ട്ടി സെക്രട്ടറിയും ആരോപിക്കുന്നു. ഈ അമ്മായിപ്പോര് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ്.

ഘടകകക്ഷി ഭരണത്തില്‍ കയ്യാളാവുമ്പോള്‍ അല്‍പസൊല്‍പം അഴിമതികളൊക്കെ കണ്ടില്ലെന്ന് നടിക്കണ്ടെ? അതല്ലെ മുന്നണി മര്യാദ? വല്ലേട്ടനായ സിപിഎമ്മിലെ മന്ത്രിമാരുടേ്യം എംഎല്‍എമാരുട്യേം കാലുവാരുന്നത് മര്യാദകേടല്ലെ! സ്വയം രണ്ടഴിമതി ചെയ്ത് ഒപ്പത്തിനൊപ്പാവ്യേല്ലെ വേണ്ടത്?!

സിപിഐ ഇല്ലെങ്കിലും സിപിഎമ്മിന് ഒറ്റക്ക് ഭരിക്കാനാവും. ഇത് ഇരുകുട്ടര്‍ക്കുമറിയാം. അതുകൊണ്ടല്ലെ സിപിഐ മന്ത്രിമാരെ തെറിവിളിച്ച് പുറത്തുചാടിക്കാന്‍ മണിയാശാനെ ഏര്‍പ്പാടാക്കിയത്! എത്ര തെറി കേട്ടാലും കടിച്ചുതൂങ്ങി മുന്നണിയില്‍ നില്‍ക്കണത് വേറെ ഗതിയില്ലാത്തതുകൊണ്ടാ! എന്നാലും കാനക്കാരന്‍ സെക്രട്ടറി എടക്കിടക്ക് ചൂടന്‍ പ്രതികരണങ്ങള്‍ നല്‍കും! സിപിഐഎം ഒറ്റക്ക് മത്‌സരിച്ചാല്‍ പൊട്ടിപ്പൊളിയുമെന്നാണ് മൂപ്പരുടെ വാദം! പണ്ട് ഇഎംഎസ് പറഞ്ഞപോലെ ഭരണം പിടിക്കാന്‍ ഏതു ചെകുത്താനേയും കൂട്ടുപിടിക്കുമെന്ന് പറഞ്ഞപോലെ ബീഫ് ഭോജികളായ മുസ്ലിം തീവ്രവാദി സംഘടനകളുണ്ടല്ലോ ജയിപ്പിക്കാന്‍!

ചാണ്ടി പ്രശ്‌നത്തില്‍ സിപിഐയുടെ നിലപാടിനെ ‘അ’സാധാരണമെന്നാണ് സഖാവ് മുഖ്യന്റെ വിശേഷണം. എന്ത് അഴിമതി ചെയ്താലും പണച്ചാക്കായ ചാണ്ടിയുടെ പൃഷ്ടം താങ്ങുന്ന മുഖ്യനെ, മന്ത്രിസഭാ യോഗത്തില്‍നിന്നെങ്കിലും വിട്ടുനിന്ന് പ്രതിഷേധം അറിയിച്ചത് അത്ര വലിയ കുറ്റമാണോ? ഇതിലെന്താ അസാധാരണത്വം? ഈ സഖാവ് മുഖ്യന്‍ ഭരണത്തില്‍ കയറിയ അന്നുമുതല്‍ ഇന്നേവരെ മുഖ്യമന്ത്രി എന്ന നില മറന്ന് ചെയ്യാനും പറയാനും പാടില്ലാത്ത നിരവധി അസാധാരണ പ്രവൃത്തികളല്ലേ ചെയ്തുകൂട്ടിയത്? പ്രതിപക്ഷത്തായിരുന്നപ്പോള്‍ മാധ്യമങ്ങളെ മുന്‍മുഖ്യന്റെ കുളിമുറിവരെ പ്രവേശിപ്പിക്കണമെന്ന് വീറോടെ വാദിച്ച അതേ നാവുകൊണ്ടൊാണ് മാധ്യമക്കാരോട് ‘കടക്ക് പുറത്ത്- പുറത്തു പോ’ എന്നൊക്കെ ‘പെറ്റ പട്ടിയെപ്പോലെ കടിച്ചുകീറി ആക്രോശിക്കുന്നത്! എന്നിട്ടൊ, മാധ്യമങ്ങളെ വിലക്കുന്നില്ലെന്ന് പച്ചക്കള്ളവും പറയുന്നു!

”നാക്ക് പിഴച്ചാല്‍ പോക്കും പിഴക്കും” എന്നൊരുചൊല്ലുണ്ട്. നാക്കിന് എല്ലില്ലാത്ത ഒരുത്തനെ മന്ത്രിയാക്കിയ അന്നുമുതല്‍ ശനിദശ ആരംഭിച്ചു. (ഈ മുഖ്യന്റെ തല ഈ വിദ്വാന്റെ കക്ഷത്തിലാണോ എന്ന് സഖാവ് മുഖ്യന്റെ വിധേയത്വം കണ്ടാല്‍ തോന്നും! സ്ത്രീകളെ അഭിസാരികകളാക്കി തെറിയിലഭിഷേകം ചെയ്ത ഒരു കാടന്‍ നേതാവിനെ ന്യായീകരിച്ച്, ഭാഷയെ വികലമായി വ്യാഖ്യാനിച്ച സഖാവ് മുഖ്യന്റെ നാടന്‍തെറിയെ നാട്ടുഭാഷയാക്കി സമര്‍ത്ഥിക്കാനുള്ള പാടവം അസാധാരണംതന്നെ! അതിലെന്താ അത്ഭുതം? സഖാവ് സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കേ കൂറുമാറിയ ഒരു രാഷ്‌ട്രീയനേതാവിനെ ‘പരമനാറി’ എന്ന് സംബോധന ചെയ്ത ആളാണല്ലോ.

ഈ നിയമസഭയില്‍ നാക്കുപിഴക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് രാജഗോപാല്‍ജി മാത്രമായിരിക്കും! അതുകൊണ്ടാണ് പറഞ്ഞത് നിയമസഭയുടെ പോക്ക് ശരിയായ ദിശയിലല്ലാ എന്ന്! മന്ത്രിസഭയ്‌ക്കകത്തുതന്നെ അഭിപ്രായവ്യത്യാസമുള്ളവരുണ്ട്. അവരുടെ മുറുമുറുപ്പ് സഖാവ് മുഖ്യന്റെ കണ്ണുരുട്ടലില്‍ മൗനികളാവുകയാണ്. പുകച്ചു പുറത്തുചാടിക്കാന്‍ ഇന്ധനം കരുതുന്നവര്‍ കൂട്ടത്തില്‍ത്തന്നെയുണ്ടെന്ന് സഖാവ് മുഖ്യന്‍ ഓര്‍ത്താല്‍ നന്ന്. ദേവസ്വങ്ങള്‍ കയ്യടക്കിയതുകൊണ്ടോ എന്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതുകൊണ്ടോ വികസനം വരില്ല. ഇതൊക്കെ ഒരുതരം ‘തട്ടിപ്പറി’ മാത്രമാണ്. ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനത്തിലും അവയുടെ തകര്‍ച്ചയിലുമാണ് മുഖ്യന്റെ കണ്ണ്.

പുരാണത്തില്‍ ഹിരണ്യാക്ഷനെന്നൊരു അസുരനുണ്ടായിരുന്നു. അസുരരാജാവ് ക്ഷേത്രങ്ങളെ നശിപ്പിച്ചു. ഋഷിമാരെ കൊലചെയ്തു. ജനങ്ങളെ ഭയപ്പെടുത്തി ഭഗവല്‍നാമത്തിനു പകരം ‘ഹിരണ്യായ നമ’ എന്ന് ഉച്ചരിപ്പിച്ചു. ആ അസുര ഭരണത്തിന്റെ തനിപകര്‍പ്പാണ് ഇപ്ലത്തെ ഇടതുഭരണം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.