ന്യൂദല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിഐപി സംസ്കാരം നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇംഫാന്‍ വിമാനത്താവളത്തിലെ വിമാനങ്ങളുടെ സമയക്രമം തെറ്റിയതില്‍ രോഷാകുലയായ സ്ത്രീ കഴിഞ്ഞ ദിവസം കണ്ണന്താനത്തോട് കയര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ പ്രതികരണം.
അടിയന്തര സുരക്ഷാ പട്ടികയിലുള്ളവര്‍ക്ക് മാത്രമല്ലാതെ വിമാനത്താവളങ്ങളില്‍ വിഐപി സംസ്കാരം നിലനില്ക്കുന്നില്ല. രാജ്യത്തെ 32 വിഭാഗങ്ങളിലായുള്ള വിഐപി-വിവിഐപികളെ സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്തരത്തിലുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ന്യൂദല്‍ഹിയിലെ സാഹിത്യസമ്മേളന ചോദ്യോത്തര പരിപാടിയില്‍ സിന്‍ഹ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: