ചെറുപുഴ: മലയോര മേഖലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ശക്തമായ ഗ്രൂപ്പ് രാഷ്ട്രീയവും, അഴിമതിയും സംബന്ധിച്ച് നേതൃത്വത്തിന് പരാതി നല്കി ഭാരവാഹി സ്ഥാനം 2017 മെയ് മാസം രാജി വെച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി താന്‍ പ്രവര്‍ത്തിച്ചു വരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് ഇന്ന് അഴിമതിയിലും വ്യക്തിപൂജയിലും മാത്രമാണ് താല്പര്യം. ജനശ്രീ പോലുള്ള സംഘടനകളുടെ പേരില്‍ പാവപ്പെട്ടവരുടെ പിച്ച ചട്ടിയാല് കൈയിട്ടുവാരുന്ന ചില നേതാക്കളാണ് ഇന്ന് ചെറുപുഴ മേഖലയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്. സ്വന്തം ഘടകകക്ഷികളെ പോലും വിശ്വാസത്തിലെടുക്കാതെ ന്യൂനപക്ഷ വനിതാ പ്രസിഡണ്ടിനെ കാലുവാരി താഴെ ഇറക്കിയവരാണ് ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നത്. തന്നെ പോലുള്ള നിരവധി പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുകയാണെന്നും മുന്‍ മണ്ഡലം വൈസ് പ്രസിഡണ്ടും ജനശ്രീ മിഷന് മുന്‍ പഞ്ചായത്ത് സെക്രട്ടറിയും സര്‍വ്വീസ് സംഘടനാ നേതാവുമായ ദാമോദരന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: