Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം അക്രമങ്ങള്‍ ജാള്യത മറയ്‌ക്കാന്‍-ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:14 am IST
inThiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തില്‍ നടന്ന ആസൂത്രിത അക്രമ പരമ്പര ഭരണ സംവിധാനത്തിലെയും മുന്നണി സംവിധാനത്തിലെയും പരാജയത്തിന്റെ ജാള്യത മറയ്‌ക്കാനാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ്‌കുമാര്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തോടെ സംസ്ഥാനത്തെ ഭരണമുന്നണിയിലുണ്ടായ അസ്വാരസ്യങ്ങള്‍ സിപിഎമ്മിന് കനത്ത നാണക്കേടാണ് ഉണ്ടാക്കിയത്. അത് അണികള്‍ക്കിടയില്‍ പടരാതിരിക്കാനാണ് സംസ്ഥാനത്ത് ഉടനീളവും പ്രതേ്യകിച്ച് തിരുവനന്തപുരത്തും നടക്കുന്ന ആസൂത്രിത അക്രമ പരമ്പരകള്‍. ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിച്ചുവന്ന എസ്ഡിപിഐ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയതിന്റെ ജാള്യത മറയ്‌ക്കാന്‍ വേണ്ടിയാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണം.

ഈ ആസൂത്രണങ്ങളുടെ ഭാഗമാണ് നഗരസഭയില്‍ മേയര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജപ്രചരണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മറച്ചുവച്ച് ജില്ലയിലെ ക്രമസമാധാന നില തകര്‍ക്കുവാനുള്ള കൃത്യമായ അജണ്ടയുടെ ഭാഗമായുള്ള ഈ നാടകം പൊതുജന ശ്രദ്ധയില്‍കൊണ്ടുവരണം. കോടതിയുടെ നിരീക്ഷണത്തിലുള്ള വിദഗ്‌ദ്ധര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെകൊണ്ട് മേയറുടെ ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം. മേയറെ ആക്രമിച്ചു എന്നപേരില്‍ നഗരസഭയിലെ ജനപ്രതിനിധികള്‍ക്കെതിരെ കള്ള കേസെടുത്ത് എതിര്‍ക്കുന്നവരെ ഒതുക്കുന്ന നയം സിപിഎം അവസാനിപ്പിക്കണം. നഗരസഭയില്‍ നടന്നു എന്നുപറയപ്പെടുന്ന ഈ ആക്രമണത്തിന്റെ കഥ തന്നെ നഗരത്തില്‍ അക്രമ പരമ്പര നടത്താനുള്ള തിരക്കഥ അണിയറയില്‍ തയ്യാറാക്കിയിരുന്നു എന്നതിന് തെളിവാണ്.

കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി തിരുത്തിയെഴുതുന്ന പിണറായി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിലും ഇടതുപക്ഷ ട്രേഡ് യൂണിയനില്‍നിന്നും ബിഎംഎസിലേയ്‌ക്ക് തൊഴിലാളികള്‍ മാറിവരുന്നതിലും സര്‍ക്കാര്‍ അസ്വസ്ഥമാണ്.

ട്രേഡ് യൂണിയന്‍ മര്യാദയും കൂട്ടായ്‌മയും എന്നും നിലനിര്‍ത്തി പോകുവാന്‍ സംഘടന ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ വിഭിന്നമായി എല്ലാ മേഖലകളിലും അക്രമം വ്യാപിപ്പിച്ച്, ഭീകരാവസ്ഥ സൃഷ്ടിച്ച് ചൊല്‍പ്പടിയില്‍ നിര്‍ത്താമെന്ന വ്യാമോഹത്തിന്റെ ഫലമായാണ് ബിഎംഎസ് ഓഫീസിനു നേരെയുള്ള ആക്രമണം. തൊഴില്‍മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അണികളെ പിടിച്ചുനിര്‍ത്താമെന്നുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ബിഎംഎസ് ഓഫീസിനു നേരെ നടത്തിയ അക്രമണമെന്ന് അദ്ദേഹം പറഞ്ഞു.

ബിഎംഎസ് ഓഫീസ് ആക്രമിച്ചവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. നിഷ്പക്ഷമായ അനേ്വഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യാന്‍ വേണ്ട നടപടി പോലീസ് സ്വീകരിക്കണം. കേരളത്തിലെ ഒരു മന്ത്രി തന്നെ പോലീസിന്റെ പിടിപ്പുകേടാണ് അക്രമങ്ങള്‍ക്ക് കാരണം എന്ന് ആരോപിച്ച സാഹചര്യത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ പോലീസ് നിഷ്പക്ഷത പാലിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ബിഎംഎസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.