Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം അക്രമങ്ങള്‍ ജാള്യത മറയ്‌ക്കാന്‍-ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:14 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കഴിഞ്ഞദിവസം സിപിഎം നേതൃത്വത്തില്‍ നടന്ന ആസൂത്രിത അക്രമ പരമ്പര ഭരണ സംവിധാനത്തിലെയും മുന്നണി സംവിധാനത്തിലെയും പരാജയത്തിന്റെ ജാള്യത മറയ്‌ക്കാനാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ്‌കുമാര്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തോടെ സംസ്ഥാനത്തെ ഭരണമുന്നണിയിലുണ്ടായ അസ്വാരസ്യങ്ങള്‍ സിപിഎമ്മിന് കനത്ത നാണക്കേടാണ് ഉണ്ടാക്കിയത്. അത് അണികള്‍ക്കിടയില്‍ പടരാതിരിക്കാനാണ് സംസ്ഥാനത്ത് ഉടനീളവും പ്രതേ്യകിച്ച് തിരുവനന്തപുരത്തും നടക്കുന്ന ആസൂത്രിത അക്രമ പരമ്പരകള്‍. ഒളിഞ്ഞും തെളിഞ്ഞും സിപിഎമ്മിന്റെ ബി ടീമായി പ്രവര്‍ത്തിച്ചുവന്ന എസ്ഡിപിഐ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തിയതിന്റെ ജാള്യത മറയ്‌ക്കാന്‍ വേണ്ടിയാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണം.

ഈ ആസൂത്രണങ്ങളുടെ ഭാഗമാണ് നഗരസഭയില്‍ മേയര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജപ്രചരണം. യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ മറച്ചുവച്ച് ജില്ലയിലെ ക്രമസമാധാന നില തകര്‍ക്കുവാനുള്ള കൃത്യമായ അജണ്ടയുടെ ഭാഗമായുള്ള ഈ നാടകം പൊതുജന ശ്രദ്ധയില്‍കൊണ്ടുവരണം. കോടതിയുടെ നിരീക്ഷണത്തിലുള്ള വിദഗ്‌ദ്ധര്‍ അടങ്ങിയ മെഡിക്കല്‍ ടീമിനെകൊണ്ട് മേയറുടെ ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം. മേയറെ ആക്രമിച്ചു എന്നപേരില്‍ നഗരസഭയിലെ ജനപ്രതിനിധികള്‍ക്കെതിരെ കള്ള കേസെടുത്ത് എതിര്‍ക്കുന്നവരെ ഒതുക്കുന്ന നയം സിപിഎം അവസാനിപ്പിക്കണം. നഗരസഭയില്‍ നടന്നു എന്നുപറയപ്പെടുന്ന ഈ ആക്രമണത്തിന്റെ കഥ തന്നെ നഗരത്തില്‍ അക്രമ പരമ്പര നടത്താനുള്ള തിരക്കഥ അണിയറയില്‍ തയ്യാറാക്കിയിരുന്നു എന്നതിന് തെളിവാണ്.

കേരളത്തിലെ തൊഴില്‍ നിയമങ്ങള്‍ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി തിരുത്തിയെഴുതുന്ന പിണറായി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിലും ഇടതുപക്ഷ ട്രേഡ് യൂണിയനില്‍നിന്നും ബിഎംഎസിലേയ്‌ക്ക് തൊഴിലാളികള്‍ മാറിവരുന്നതിലും സര്‍ക്കാര്‍ അസ്വസ്ഥമാണ്.

ട്രേഡ് യൂണിയന്‍ മര്യാദയും കൂട്ടായ്‌മയും എന്നും നിലനിര്‍ത്തി പോകുവാന്‍ സംഘടന ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ വിഭിന്നമായി എല്ലാ മേഖലകളിലും അക്രമം വ്യാപിപ്പിച്ച്, ഭീകരാവസ്ഥ സൃഷ്ടിച്ച് ചൊല്‍പ്പടിയില്‍ നിര്‍ത്താമെന്ന വ്യാമോഹത്തിന്റെ ഫലമായാണ് ബിഎംഎസ് ഓഫീസിനു നേരെയുള്ള ആക്രമണം. തൊഴില്‍മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അണികളെ പിടിച്ചുനിര്‍ത്താമെന്നുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ബിഎംഎസ് ഓഫീസിനു നേരെ നടത്തിയ അക്രമണമെന്ന് അദ്ദേഹം പറഞ്ഞു.

ബിഎംഎസ് ഓഫീസ് ആക്രമിച്ചവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. നിഷ്പക്ഷമായ അനേ്വഷണം നടത്തി കുറ്റക്കാരെ ഉടന്‍ അറസ്റ്റുചെയ്യാന്‍ വേണ്ട നടപടി പോലീസ് സ്വീകരിക്കണം. കേരളത്തിലെ ഒരു മന്ത്രി തന്നെ പോലീസിന്റെ പിടിപ്പുകേടാണ് അക്രമങ്ങള്‍ക്ക് കാരണം എന്ന് ആരോപിച്ച സാഹചര്യത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതില്‍ പോലീസ് നിഷ്പക്ഷത പാലിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ബിഎംഎസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

Kerala

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.