Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹൈമാസ്റ്റ്: സിപിഎം അസഹിഷ്ണതയ്‌ക്ക് കാരണം ബോര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:39 am IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ എംഎല്‍എ എംപി ഫണ്ടുകള്‍ ചെലവഴിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് വേണ്ടെന്ന് വയ്‌ക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് ബോര്‍ഡുകളുടെ പ്രദര്‍ശനം. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ബിജെപി എംഎല്‍എയുടെയും എംപിമാരുടെയും പേരുകള്‍ എഴുതിയ കാവിനിറത്തിലുളള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ പേരുകള്‍ മാത്രമുണ്ടായിരുന്നിടത്ത് ബിജെപി ജനപ്രതിനിധികളുടെ പേരുകള്‍ കടന്നുവന്നപ്പോള്‍ വോട്ട്ബാങ്കിന്റെ അസ്ഥിവാരം ഇളകുമോ എന്ന ഭയത്തിലായി പാര്‍ട്ടിയിലെ പ്രദേശികഘടങ്ങള്‍. ഇത് ജില്ലാ നേതാക്കളെ അറിയിക്കുകയും തുടര്‍ന്ന് പാര്‍ട്ടിയിലെ കപട ബുദ്ധിജീവികളുടെ നിര്‍ദ്ദേശത്താല്‍ ആദ്യ പടിയെന്നോണം ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു.

നേമം മണ്ഡലത്തില്‍ ഒന്നര വര്‍ഷത്തിനിടെ രാജഗോപാല്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 16 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ഏഴു ലക്ഷത്തോളം രൂപയാണ് ഒരു ലൈറ്റ് സ്ഥാപിക്കുന്നതിന് വരുന്ന ചെലവ്. ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ കൂരുരിട്ടിലായിരുന്ന നേമം മണ്ഡലം പ്രകാശിത പൂരിതമായതോടെ സിപിഎമ്മിന് ഇരിക്കപ്പൊറുതിയില്ലാതായി. ലൈറ്റുകള്‍ സ്ഥാപിച്ച സ്ഥലത്ത് കാവിനിറത്തില്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ചവ എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ചു. ഇതോടെ പ്രാദേശിക സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹാലിളകി. തിരുവല്ലം ജംഗ്ഷനില്‍ റിച്ചാര്‍ഡ് ഹെ എംപിയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഇത്തരത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചത് അമര്‍ഷം ഇരട്ടിയാക്കി. വിഴിഞ്ഞം തീരത്തിനു സമീപം ബിജെപി ഭരിക്കുന്ന വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്തും ലൈറ്റുകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹെ എന്നിവരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് മുപ്പതോളം ലൈറ്റുകള്‍ കുറഞ്ഞദിവസത്തിനുള്ളില്‍ സ്ഥാപിച്ചു. സിപിഎം കോട്ടകളിലാണ് ബിജെപി ജനപ്രതിനിധികളുടെ പേരിലുള്ള വികസനബോര്‍ഡുകള്‍. ജംഗ്ഷനുകളില്‍ പ്രകാശം എത്തിയതോടെ ഇരുട്ടിന്റെ മറവില്‍ സിപിഎമ്മുകാര്‍ നടത്തിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയപ്പെട്ടു.

സിപിഎം പ്രദേശികഘടകങ്ങളുടെ അപേക്ഷയെ തുടര്‍ന്ന് ജില്ലാകമ്മറ്റി വിഷയം ചര്‍ച്ച ചെയ്തു. കൂടിയാലോചനകള്‍ക്കൊടുവില്‍ ബിജെപി ജനപ്രതിനിധികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തസ്സപ്പെടുത്താന്‍ തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ഫയലുകള്‍ കൃത്യസമയത്ത് നല്‍കാതിരിക്കാനായി ശ്രമം. ആദ്യപടിയെന്നോണം നഗരസഭാ പരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തി. നഗരസഭാ പരിധിയില്‍ സിപിഎമ്മിന് ഒരു എംഎല്‍എയെ ഉള്ളൂ. കഴക്കൂട്ടം മണ്ഡലത്തിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ മന്ത്രി തയ്യാറായില്ല. നഗരസഭാപരിധിയിലെ മറ്റ് മണ്ഡലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചതോടെ കഴക്കൂട്ടം മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇതും മേയറെ ഉപയോഗിച്ച് ലൈറ്റുകള്‍ വേണ്ട തീരുമാനം എടുക്കുന്നതിന് ആക്കം കൂട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.