Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭക്തര്‍ക്ക് അയ്യപ്പ സേവാസമാജം തന്നെ ശരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 02:04 pm IST
inThiruvananthapuram

തിരുവനന്തപുരം: ഈ മണ്ഡലകാലത്തും അയ്യപ്പഭക്തര്‍ക്ക് അയ്യപ്പസേവാസമാജവും ഭക്തജനസംഘടനകളും തന്നെ ശരണം. ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന ജില്ലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

താമിഴ്‌നാട്, കര്‍ണാക സംസ്ഥാനങ്ങളിലെ ഭക്തര്‍ ഏറ്റവുംകൂടുതല്‍ കടന്നുപോകുന്നത് ജില്ലയിലൂടെയാണ്. കൊട്ടാരക്കരയില്‍ മാത്രമാണ് സര്‍ക്കാര്‍ ഇടത്താവളം ഒരുക്കിയിട്ടുള്ളത്. എല്ലാ സൗകര്യങ്ങളുമുള്ള ഇടത്താവളം ജില്ലയില്‍ വേണമെന്ന അയ്യപ്പസേവാസമാജത്തിന്റെയും ഭക്തരുടെയും ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പന്തല്‍ ഇടുന്നതൊഴിച്ചാല്‍ യാതൊന്നും സര്‍ക്കാര്‍ ചെയ്യാറില്ല.

ശബരിമലദര്‍ശനം കഴിഞ്ഞ് കന്യാകുമാരി ക്ഷേത്രത്തിലേക്ക് ജില്ലയിലൂടെയാണ് പോകുന്നത്. മൂവായിരത്തിലധികം പേരാണ് മണ്ഡലകാലത്ത് ഓരോദിവസവും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്നത്. കൊട്ടാരക്കര ഗണപതിക്ഷേത്രം കഴിഞ്ഞാല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും അയ്യപ്പസേവാസമാജം ഒരുക്കുന്ന സൗകര്യങ്ങളാണ് അയ്യപ്പന്‍മാര്‍ക്ക് ആശ്രയം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ലൈറ്റുകള്‍ മാത്രം സര്‍ക്കാര്‍ നല്‍കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് കുടിവെള്ളവും രാത്രിയില്‍ ആഹാരവും അയ്യപ്പസേവാ സമാജം വകയാണ്. സൗജന്യ വൈദ്യപരിശോധനയും ഇന്‍ഫര്‍മേഷന്‍ ഓഫീസും ഒരുക്കും. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്ഷണം വിവിധ ഭക്തജന സംഘടനകള്‍ നല്‍കും. അവിടെയും കിടക്കവിരിക്കാന്‍ പ്രത്യേക സൗകര്യമില്ല. പന്തലില്‍ എവിടെയെങ്കിലും കിടക്കണം. ശൗചാലയവും കുളിമുറിയും അമ്പലത്തിന് സമീപമുള്ള കംഫര്‍ട്ട്‌സ്റ്റേഷന്‍ കാശുനല്‍കി ഉപയോഗിക്കാം. അഗ്നിശമനസേനയെയും പോലീസിനെയും നിയോഗിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ജോലി.

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപവും വെഞ്ഞാറമൂട്ടിലും അയ്യപ്പസേവാസമാജവും ഭക്തരും ചേര്‍ന്ന് കഞ്ഞിസദ്യ ഒരുക്കിനല്‍കും. നഗരം വിട്ടാല്‍ വിശ്രമിക്കുന്നതിന് ദേശീയപാതയോരം മാത്രമാണുള്ളത്. പാതയുടെ ഇരുവശവും അല്‍പം സ്ഥലമുള്ളിടത്തെല്ലാം ഭക്തരുടെ വാഹനങ്ങള്‍കൊണ്ട് നിറയും. വൃത്തിഹീനമായ പരിസരത്ത് തന്നെ ആഹാരം പാകം ചെയ്ത് കഴിക്കും. അവിടെത്തന്നെ കിടന്നുറങ്ങും. ഇടത്താവളങ്ങള്‍ ഇല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ രാത്രിയില്‍ വാഹനം ഓടിക്കുന്നത് അപകടങ്ങളും ഉണ്ടാക്കും.

അഞ്ചലിനും പാറശ്ശാലയ്‌ക്കും ഇടയില്‍ മൈതാനങ്ങളും വിശാലമായ പറമ്പുകളുമുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളുണ്ട്. ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ ചെറിയ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രം മതി ഭക്തജനസംഘങ്ങള്‍ അത് മികച്ചവയാക്കി മാറ്റും. പക്ഷേ ഈ ആവലാതികള്‍ പതിക്കുന്നത് ബധിര കര്‍ണങ്ങളിലാണെന്നു മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.