Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂമീദേവിക്ക് സാന്ത്വനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:20 pm IST
in Samskriti

സന്നിധിയിലെ തിരക്ക് വീര്‍പ്പുമുട്ടിക്കാന്‍ പോന്നു. കുറേനേരം കാത്തുനിന്നതിനുശേഷമാണ് തൊഴാനായത്. രണ്ടുപേരും ഉണ്ണിക്കണ്ണനെ കണ്‍നിറയെ കണ്ടു. അതിനുശേഷം, യോഗമായയായ ഭഗവതിയുടെ സന്നിധിയിലെത്തി; തൊഴുതു. വിഘ്‌നേശ്വരനേയും ശാസ്താവിനേയും ദര്‍ശിച്ച് വീട്ടിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചിയുര്‍ന്നിരുന്നു.

പൂജാമുറിയുടെ വാതില്‍ക്കല്‍നിന്നു തെല്ലുമാറിയാണ് വായനയ്‌ക്ക് ഭജനമണ്ഡപം ഒരുക്കിയിരുന്നത്. വ്യാസപീഠത്തില്‍ ഭാഗവതം തുറന്നുവച്ചിരുന്നു. പീഠത്തിനരികെ കൃഷ്ണഗാഥയും കിളിപ്പാട്ടും നാരായണീയവും ദേവീഭാഗവതവുമെല്ലാം ഉണ്ടായിരുന്നു.

മാത്രനേരം ഇരുവരും ധ്യാനത്തില്‍ മുഴുകി. ധ്യാനമുണര്‍ന്നനേരം ഭാഗവതത്തെ തൊട്ടുവന്ദിച്ചു.

മുത്തശ്ശി ആദരവോടെ കൃഷ്ണഗാഥ എടുത്തു. പുറംചട്ടയിലെ ഉണ്ണിക്കണ്ണന്റെ ചിത്രത്തെ തൊട്ടുവന്ദിച്ചു.

‘ഒന്നു ചോദിച്ചോട്ടെ?’ മുത്തശ്ശിയുടെ പുരികം തെല്ലുയര്‍ന്നു; ശബ്ദമൊതുക്കി തിരക്കി: ‘ഗാഥാന്നുവെച്ചാ എന്താ?’

‘അതോ?’ മുത്തശ്ശന്റെ ചുണ്ടില്‍ നനുത്ത ചിരി പൊടിഞ്ഞു: ‘ഗൈഗാനെ എന്നു സംസ്‌കൃതത്തില്‍ ഒരു ധാതുവുണ്ട്. അതില്‍നിന്ന് ഗാനം ഉത്ഭവിച്ചു. ഗാനത്തിന്റെ പ്രതിരൂപമാണ് ഗാഥ. തമിഴില്‍ കാതൈ എന്നുപറയുന്നു- തുടക്കത്തിലെ പറയുന്നതു ശ്രദ്ധിച്ചിട്ടില്ലേ?

ബോധമില്ലാതെ ഞാനേതുമേ വല്ലാതെ

ഗാഥയായ് ചൊല്ലുന്നു ഭാഷയായി…

കൃഷ്ണഗാഥയില്‍ അദ്ദേഹം സ്വീകരിച്ച വൃത്തത്തിന് ഗാഥ എന്ന പേരുവന്നു.

‘ഒരു കഥ കേട്ടിട്ടുണ്ട്. കോലത്തിരി രാജാവും ഗാഥാകാരനും ചതുരംഗം കളിച്ചുകൊണ്ടിരിക്കേ, രാജാവിനു നേരിട്ട ചതുരംഗപ്പതുങ്ങലില്‍ നിന്ന് തന്റെ പതിദേവനെ രക്ഷിക്കാന്‍, ഉണ്ണിയെ ഉറക്കാനെന്ന വ്യാജേന രാജ്ഞി ഒരു ഈണം ചൊല്ലി രാജാവിന് നില്‍ക്കക്കള്ളിയുണ്ടാക്കിക്കൊടുത്തു; ആ ഈണമാണ് ഗാഥയായതെന്നല്ലേ കഥ?’

‘കഥയല്ലാ. കാര്യം തന്നെയാണ്. രാജ്ഞി ചൊല്ലിയ ഈണമുണ്ടല്ലോ-ഉന്തുന്തുന്തുന്തുന്തുന്താളെയുന്ത് എന്നതിന്റെ സാരം ഗ്രഹിച്ച് രാജാവ് ആളെയുന്തി കളി ജയിച്ചു. ആ ഉശിരില്‍, രാജ്ഞി ചൊല്ലിയ ഈണത്തില്‍ ദശമം പാട്ടാക്കണമെന്ന് രാജാവ് താല്‍പ്പര്യപ്പെട്ടു. അതിന്‍പടി കൃഷ്ണഗാഥ രചിച്ചു എന്ന കവി പ്രസ്താവിക്കുന്നില്ലേ? ചൊല്ലിക്കേല്‍ക്കട്ടെ.

മുത്തശ്ശി ചൊല്ലി:

പാലാഴിമാതു താന്‍ പാലിച്ചുപോരുന്ന

കോലാധിനാഥനുദയവര്‍മന്‍

ആജ്ഞയെച്ചെയ്‌കയാലജ്ഞനായുള്ള ഞാന്‍

പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍

ദേവകീസൂനുവായ് മേവി നിന്നീടുന്ന

കേവലന്‍ തന്നുടെ ലീല ചൊല്‍വാന്‍

ആവതല്ലെങ്കിലുമാശതാന്‍ ചെല്‍കയാല്‍

ആരംഭിച്ചീടുന്നേനായവണ്ണം…

ഒരു സ്ത്രീ നിമിത്തമായി കാവ്യം രചിക്കാന്‍ അവസരം കിട്ടിയപ്പോള്‍, ആ കാവ്യം പൊതുവേ സ്ത്രീകള്‍ക്കു അര്‍ത്ഥം ഗ്രഹിച്ചു പാടി രസിക്കാന്‍ പോരുംവിധമാവണമെന്ന് കവി നിരീച്ചു: അല്ലേ?’

‘ശരിയാണ്’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അക്കാലത്തൊക്കെ ഭാഷയ്‌ക്ക് സംസ്‌കൃതത്തിന്റെ വല്ലാത്ത സ്വാധീനമുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ്, പച്ചമലയാളത്തില്‍, ലളിതമായ ശൈലിയില്‍ കൃഷ്ണഗാഥ പിറന്നുവീണത്. ഇത് ഒന്നാംകിടയില്‍ പെടില്ല എന്നുപറയുന്നതിനു പകരം, ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷ്ണം കഷ്ട്യാ-എന്നു പണ്ഡിതര്‍ വിലയിരുത്തിയില്ലേ?’

‘എളക്കി നോക്ക്യാ കാണാംന്ന് തിരുമേനി മറുപടി കൊടുത്തു, ഇല്ലേ?’

‘ഉവ്വുവ്വ്. ഭാഗവതത്തെ സൂക്ഷ്മമായി പിന്തുടരുകയാണ് കൃഷ്ണഗാഥകാരന്‍ ചെയ്യുന്നത്. അതുപക്ഷേ, കേവലം ഭാഷാന്തരീകരണമായിരുന്നില്ല എന്നതു ശ്രദ്ധിക്കണം.

ഭൂമിര്‍ ദൃപ്തനൃപവ്യാജ ദൈത്യാനീകതയുതൈഃ

ആക്രാന്താഭൂരിഭാരേണ ബ്രഹ്മാണം ശരണം യയൗ

ഗൗര്‍ഭൂത്വാശ്രുമുഖീ ഖിന്നാ ക്രന്ദതി കരുണം വിഭോ

എന്ന ഭാഗവതഭാഗം എത്ര മസൃണമായാണ് ഗാഥയില്‍ കാണുന്നത്. ഒന്നു ചൊല്ലിത്തരൂ.

മുത്തശ്ശി ചൊല്ലി-

ദുഷ്ടരായുള്ളൊരു മന്നവരെല്ലാവരും

ഒട്ടേറെപ്പോന്നു പിറക്കയാലെ

അന്തമില്ലാതൊരു ഭാരംകൊണ്ടേ മുന്ന

സന്താപംപൂണ്ടു തളര്‍ന്നു മേന്മേല്‍

ധേനുവായ്‌ച്ചെന്നു വിരിഞ്ചനോടൊപ്പം താന്‍

വേദനയോതിനാള്‍ കാതരയായ്

എത്ര ലളിതമാണ്, അല്ലേ? കിളിപ്പാട്ട് ഇത്രേം വര്വോ? മുത്തശ്ശി ആരാഞ്ഞു.

‘അതില്ലാ’- മുത്തശ്ശന്‍ കയ്യെടുത്തു വിലക്കി: ‘എഴുത്തച്ഛന്റെ ശൈലി ഒന്നു വേറെയല്ലേ? കേട്ടോളൂ.

കേട്ടുകൊള്‍കെങ്കിലമരാസുരയുദ്ധത്തിങ്കല്‍

വാട്ടമെന്നിയേ മരിച്ചീടിനോരസുരകള്‍

ധാത്രീന്ദ്രന്മാരായ് വന്നുപിറന്നു മുഴുക്കയാല്‍

ധാത്രിയും ഭാരംകൊണ്ടു തളര്‍ന്നു ചമഞ്ഞപ്പോള്‍

ഗോരൂപം പരിഗ്രഹിച്ചാളകമിടര്‍പൂണ്ടു

സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം

വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍

‘വൈകുണ്ഠനാഥനുമാത്രമേ ഇതിനൊരു പരിഹാരം കാണാനാവൂ എന്നറിയാവുന്ന ബ്രഹ്മദേവന്‍, ഭൂമിദേവിയെ കൂട്ടി വൈകുണ്ഠത്തിലെത്തി; ജഗന്നാഥനെ വിവരമറിയിച്ചു, അല്ലേ?’

‘ശരിയാണ്. പാലാഴിനാഥന്‍ ഭൂമിദേവിയെ സാന്ത്വനപ്പെടുത്തിക്കൊണ്ടു പറഞ്ഞത് കൃഷ്ണഗാഥയിലെങ്ങനെയാണ് വിവരിക്കുന്നത്?’

മുത്തശ്ശി ചൊല്ലി-

മുന്നമേ തന്നെയറിഞ്ഞു ഞാന്‍ പോരുന്നു

മന്നിടം ചേരുന്ന ഭാരമെല്ലാം

ഭൂഭാരം തന്നെ തളര്‍പ്പതിനോരോരോ

വ്യാപാരം ചെഞ്ചെമ്മേ ചെയ്‌വതിന്നായ്

മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാന്‍

ആനക ദുന്ദുഭി സൂനുവായി.

‘വസുദേവര്‍ക്ക് കീര്‍ത്തി എന്നൊരു സോദരിയുണ്ട്, ഇല്ലേ? ഈ കീര്‍ത്തിയാണ് വൃന്ദാവനത്തില്‍ രാധയുടെ വളര്‍ത്തമ്മയാവുന്നത് എന്നു കേട്ടിട്ടുണ്ട്.’

‘കീര്‍ത്തി വസുദേവരുടെ നേര്‍സോദരി എന്നു പറയാനാവില്ല. വസുദേവരുടെ അച്ഛന് വൈശ്യസ്ത്രീയായ ശ്വേതയില്‍ പിറന്നവളാണ് കീര്‍ത്തി. കീര്‍ത്തിയുടെ സോദരനാണ് നന്ദഗോപര്‍’

‘ഓ. അങ്ങനെയാണല്ലേ?’

‘വസുദേവരും നന്ദഗോപരും തമ്മിലുള്ള ഈ ചര്‍ച്ച ഭാഗവതത്തില്‍ വെളിവാക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. ഗര്‍ഗഭാഗവതത്തില്‍ അതു വിസ്തരിക്കുന്നുണ്ട്.’

‘ഇനി, നാളെയാവാം’- മുത്തശ്ശി പറഞ്ഞു.

‘ശരി’- മുത്തശ്ശന്‍ സമ്മതിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.