Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജയരാജാവിനെതിരെ പടപ്പുറപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2017, 08:13 pm IST
in Vicharam

ഒടുവില്‍ പുരയ്‌ക്കു മീതെ ചാഞ്ഞ പാഴ്മരം വെട്ടിമാറ്റാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം നേതൃത്വം. പാട്ടും പ്രസംഗവും നൃത്തശില്‍പങ്ങളുമായി കണ്ണൂരിലെ പി. ജയരാജനും പാര്‍ട്ടി വാഴാന്‍ നടത്തിയ നീക്കങ്ങള്‍ക്കുനേരെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഘവും കോടാലിയോങ്ങുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനസമിതിയില്‍ പൊടുന്നനെ ഉണ്ടായ വിമര്‍ശനങ്ങളോട് ജയരാജന്‍ വികാരഭരിതനായെന്നാണ് കേള്‍ക്കുന്നത്. അതിന് തക്ക എന്ത് കുറ്റമാണ് താന്‍ ചെയ്തതെന്ന് ‘നിഷ്‌കളങ്കനായ’ ജയരാജന് പിടികിട്ടിയിട്ടില്ല.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചതിനുശേഷം ഉടലെടുക്കുന്ന ഈ അസഹിഷ്ണുതയ്‌ക്ക് പിന്നിലെ കാരണങ്ങള്‍ തേടുകയാണ് ജയരാജന്‍. എല്ലാം ശരിയാക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അധികാരത്തിലേറി മാസമൊന്ന് കഴിയുംമുമ്പേ ഉന്നതോദ്യോഗസ്ഥന്മാരെക്കൊണ്ടുപോലും ‘സാറേ’ എന്ന് വിളിപ്പിച്ചിട്ടുണ്ട് ജയരാജന്‍.

കോടതിവിലക്കുകള്‍ മൂലം കണ്ണൂരില്‍നിന്ന് മാറിനിന്ന കാലത്ത് തിരുവനന്തപുരം അടക്കമുള്ള മേഖലകളില്‍ കൊലവിളി പ്രസംഗങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ വിവാദക്കൂട്ടിലടച്ചതിന്റെ അന്തസ്സും പേറിയാണ് ജയരാജന്‍ കണ്ണൂരിലെ രാജാവായത്.

കൊന്നും കൊലവിളിച്ചും മുന്നേറുന്ന പാര്‍ട്ടിക്ക് ‘കൂപ്പര്‍ കാര്‍’ രാഷ്‌ട്രീയം കൊണ്ടല്ല, ചെഞ്ചോരപ്പൊന്‍കതിരുകൊണ്ടാണ് പുതിയ വിജയം ഉണ്ടാകുന്നതെന്നാണ് കണ്ണൂരിലെ സ്തുതിപാഠകര്‍ ഇപ്പോള്‍ പാടുന്നത്. ആ ചുവരെഴുത്ത് കോടിയേരിയും കൂട്ടരും വായിക്കുന്നുവെന്ന് വേണം ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍. പി. ജയരാജനെ കണ്ണൂരില്‍ ചെഞ്ചോരപ്പതിരാക്കാനാണ് പാര്‍ട്ടിയുടെ നീക്കം.

ജയരാജന്‍മാരുടെ കണ്ണൂര്‍ തട്ടകത്തില്‍നിന്ന് മന്ത്രിയായി മാറിയ ഇ.പി. ജയരാജനെ വെട്ടിയതും, ജയരാജന്‍ മൂന്നാമനെ ഒറ്റിയതും മറ്റാരുമല്ലെന്ന തിരിച്ചറിവും ഇപ്പോള്‍ നിഷ്‌കളങ്കന് വിനയായിട്ടുണ്ട്. കോടതിക്കും ജഡ്ജിക്കും എതിരായ പരാമര്‍ശത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ കളങ്കിതനായ എം.വി. ജയരാജന്‍ മൂന്നാമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകവൃന്ദത്തില്‍ പ്രധാനിയാണ്. ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി. ജയരാജന്റെ തിരിച്ചുവരവിന് തടസ്സം സൃഷ്ടിക്കുന്നതും ജില്ലാ സെക്രട്ടറിയാണെന്ന ബോധ്യം ഒരുവിഭാഗം പാര്‍ട്ടിക്കാര്‍ക്കുണ്ട്. അതൊക്കെക്കൊണ്ടുതന്നെ കണ്ണൂരിലെ പാര്‍ട്ടിയില്‍ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്ന ചേരിപ്പോരുകളുടെ മറ്റൊരു രൂപമാണ് സംസ്ഥാനക്കമ്മറ്റിയിലുയര്‍ന്ന വിമര്‍ശനങ്ങള്‍.

പാര്‍ട്ടി കണ്ണൂരിലേക്ക് ഒതുങ്ങുകയും ജയരാജന്‍ സര്‍വാധികാരിയാവുകയും ചെയ്യുന്നതിനെതിരെയാണ് പടപ്പുറപ്പാട്. പാര്‍ട്ടിപ്പരിപാടികളില്‍ പി. ജയരാജന്റെ പേര് കേള്‍ക്കുമ്പോള്‍ ഉയരുന്ന കൈയടിയും മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ല. പ്രസംഗിക്കാന്‍ എത്തുന്നവര്‍ക്ക് ജയരാജനെ വാഴ്‌ത്താന്‍ നിര്‍ദേശം നല്‍കും. വാഴ്‌ത്തുപാട്ട് എങ്ങനെ വേണമെന്ന് എഴുതിനല്‍കും. പുത്തന്‍കൂറ്റ് പാര്‍ട്ടിക്കാര്‍ക്ക് കേട്ടുമാത്രം ശീലമുള്ള സഖാവ് കൃഷ്ണപിള്ളയുടെ അവതാരമാണ്, പി. ജയരാജന്‍ എന്നൊക്കെയാണ് ഇപ്പോഴത്തെ പാര്‍ട്ടി സാഹിത്യം. ഇതൊന്നും താനറിഞ്ഞിട്ടല്ലെന്നും, ഫാന്‍സ് അറിഞ്ഞുചെയ്യുന്നതാണെന്നും ജയരാജന്‍ വികാരഭരിതനാകുന്നതിന് പിന്നിലുമുണ്ട് ഒരു രാഷ്‌ട്രീയം.

ജയരാജന് നോട്ടം കോടിയേരിയുടെ കസേരയാണ്. അതിന് ജയരാജനും ജനകീയനാകണം. സാധാരണഗതിയില്‍ അതിന് സാധ്യതയില്ല. പിന്നെ പാര്‍ട്ടി ഘടകങ്ങളെ ഫാന്‍സ് അസോസിയേഷനാക്കുകയാണ് വഴി. ജയരാജന്‍ ആ വഴിക്കാണ്. ജില്ലാ സെക്രട്ടറിയായി തുടരാനില്ലെന്ന് ജയരാജന്‍ പിണങ്ങുന്നതിന് കോടിയേരി കാണുന്ന അര്‍ത്ഥവും മറ്റൊന്നാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

പുതിയ വാര്‍ത്തകള്‍

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.