കരുനാഗപ്പള്ളി: നിര്‍ദിഷ്ട മേല്‍പ്പാലത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സംയുക്ത പരിശോധന നടന്നു. ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ജങ്ഷനില്‍ നിലവിലെ റെയില്‍വേ ഗേറ്റിനു ബദലായി നിര്‍ദേശിക്കപ്പെട്ട സ്ഥലത്തായിരുന്നു പരിശോധന.
റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനും റവന്യൂ വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തിയത്. അലൈന്മെന്റില് ഉള്‍പ്പെട്ട വസ്തുക്കള്‍ സംഘം പരിശോധിച്ചു. ഒരേക്കറോളം സ്ഥലമാണ് ഇരുവശത്തുനിന്നും ഏറ്റെടുക്കേണ്ടി വരിക.
കൊല്ലം പൊന്നുംവില നമ്പര്‍ ഒന്ന് സ്പെഷ്യല്‍ തഹസില്‍ദാര്‍ ബി.സുധാകരന്, റവന്യൂ ഇന്‍സ്പെക്ടര്‍ എസ്.നിഷസ്, ടി.വിനോദ്, സര്‍വെയര്‍മാരായ ഡി.ഷീല, എസ്.ഷാനിബ, ആര്‍ബി ഡിസികെ മാനേജര്‍ സനല്‍ സണ്ണി, കിറ്റ്കോ എഞ്ചിനീയര്‍ ജോയല്‍ ജേക്കബ്, കല്ലേലിഭാഗം സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ.ബഷീര്‍കുഞ്ഞ്, പി.രാജേന്ദ്രന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു
മോദിസര്‍ക്കാരിന്റെ ആദ്യബജറ്റില്‍ തന്നെ അനുമതി ലഭിച്ച മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിപ്പിച്ചതാണ് മൂന്നുവര്‍ഷമായിട്ടും പാലംപണി നടക്കാത്തതിന് കാരണം. ഇരുവശവുമുള്ള അപ്രോച്ച് റോഡിനുള്പ്പെടെയുള്ള സ്ഥലമാണ് തിരിച്ചിട്ടത്. ഇതിനോടൊപ്പം അനുവദിച്ച പുതിയകാവ്-ചിറ്റുമുല മേല്‍പ്പാല നിര്‍മാണത്തിന് ആവശ്യമായ നടപടികളും സംസ്ഥാന സര്‍ക്കാര്‍ വൈകിക്കുകയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: