ചണ്ഡീഗഢ്: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സാഹചര്യങ്ങള്‍ മനസ്സിലാക്കതെയുള്ള കാഴ്ചപാടാണ് കേജ്രിവാളിന്റേതെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തി.
അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയും പഞ്ചാബും വൈക്കോലുകള്‍ അധികമായി കത്തിച്ചത് മൂലമാണ് ദല്‍ഹിയില്‍ വായുമലിനീകരണമുണ്ടായതെന്ന് കേജ്രിവാള് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ കേജ്രിവാളിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വായുമലിനീകരണമുണ്ടായത് വൈക്കോലുകള്‍ കത്തിച്ചത് കൊണ്ടല്ല. വാഹനങ്ങളില്‍ നിന്ന് ധാരാളമായി ഉയരുന്ന പുക മൂലമാണ്.
20 ദശലക്ഷം ടണ്‍ വരുന്ന വൈക്കോലുകളാണ് ഇവിടെയുള്ളത്. കര്‍ഷകരോട് ഇത് എവിടെ സൂക്ഷിക്കാന്‍ പറയും. ഇതൊന്നും മനസ്സിലാക്കാതെയാണ് കേജ്രിവാള് പെരുമാറുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ച് കത്തയച്ചിട്ടുണ്ട്. വായുമലിനീകരണം ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അടിയന്തര യോഗം വിളിക്കണമെന്നും അതില്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതല്ലാതെ കേജ്രിവാളുമായി മാത്രം യോഗം കൂടിയത് കൊണ്ട് പരിഹാരമുണ്ടാകില്ലെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: