ന്യൂദല്‍ഹി: തലസ്ഥാനത്തെ സമര വേദിയായ ജന്തര്‍മന്തര്‍ ഇനി സമരവേദിയല്ല, ജന്തര്‍മന്തറിലെ അവസാന സമരപന്തലും ഇന്നലെ ഒഴിപ്പിച്ചു. ജന്തര്‍മന്തര്‍ റോഡിലുള്ള എല്ലാ ധര്‍ണകളും പൊതുപ്രസംഗങ്ങളും ലൗഡ് സ്പീക്കറുകളും നാലാഴ്ചക്കുള്ളില്‍ ഒഴിപ്പിക്കണമെന്ന് ഒക്‌ടോബര്‍ അഞ്ചിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ്് നടപടി.
വണ്‍ റാങ്ക് വണ്‍ പെന്‍ഷനുവേണ്ടി മൂന്ന് വര്‍ഷമായി സമരം ചെയ്യുന്ന വിമുക്ത ഭടന്മാരെയും അതിജീവനസമരം നടത്തുന്ന തമിഴ്കര്‍ഷകരെയും തിങ്കളാഴ്ച ദല്‍ഹി പോലീസ് ബലം പ്രയോഗിച്ച് ജന്തര്‍മന്തറില്‍ നിന്ന് ഒഴിപ്പിച്ചു.
ജന്തര്‍മന്തര്‍ റോഡിലെ ആറാം നമ്ബര്‍ ഫ്‌ലാറ്റില്‍ താമസക്കാരനായ വരുണ്‍ സേത്ത് എന്നയാള്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് തലസ്ഥാനത്തെ ജനാധിപത്യസമരമാര്‍ഗത്തിന്റെ പ്രധാനയിടം ഇല്ലാതാവാനുള്ള ഉത്തരവിറങ്ങിയത്. ശബ്ദമലിനീകരണവും മറ്റും കാരണമാക്കി ട്രൈബ്യൂണല്‍ സമര സ്ഥലം മാറ്റിസ്ഥാപിച്ചതാകെട്ട മൂന്ന് ആശുപ്രതികള്‍ ചുറ്റിലും സ്ഥിതിചെയ്യുന്ന രാംലീല മൈതാനിയിലേക്കാണ്.
ഒരു മരം പോലുമില്ലാത്ത രാംലീല മൈതാനിയില്‍ മഴ പെയ്താല്‍ മുട്ടിന് വെള്ളവും വേനല്‍ക്കാലത്ത് പൊടിയും നിറഞ്ഞ് നില്‍ക്കും. കൂടാത, സമരങ്ങള്‍ക്ക് ചതുരശ്രയടി കണക്കിന് കനത്ത ഫീസും നല്‍കണം. സാമാന്യം വലിയ സമരത്തിന് അരലക്ഷം രൂപ വരെ ഫീസ് ആകും.
















