Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എഴുത്തിന്റെ സ്മാരകശിലകള്‍ തീര്‍ത്ത ആശയങ്ങളുടെ കന്യാവനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:51 am IST
inLiterature

ആധുനിക മലയാള സാഹിത്യത്തില്‍ എഴുത്തിന്റെ സ്മാരക ശിലകള്‍ പണിത പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം വായനക്കാര്‍ക്ക് തീരാ നഷ്ടമാകുന്നത് ആ ആശയപ്രപഞ്ചം അനുഭവിച്ചതിന്റെ വ്യത്യസ്തതയിലാണ്. മലയാള കഥയിലും നോവലിലും പ്രമേയ പരിസരങ്ങളുടെ കാര്യത്തില്‍ പാരമ്പര്യ ജഡതയും പുതുമയുടെ വരവില്ലായ്‌മയും അനുഭവിച്ച് ദരിദ്രാവസ്ഥ നേരിടുന്ന വേളയില്‍ മറ്റ് ആധുനിക എഴുത്തുകാരോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു പുനത്തില്‍.

ഒ.വി വിജയന്‍, കാക്കനാടന്‍, സക്കറിയ, ആനന്ദ്, പട്ടത്തുവിള, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ രചനകളോട് കിടപിടിക്കും വിധം എഴുത്തിന്റെ തെളിമയില്‍ കുഞ്ഞബ്ദുള്ള മലയാളികള്‍ക്ക് പരിചിതനായി. ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ യാഥാര്‍ത്ഥ്യങ്ങളും ഭാവനയിലെ യാഥാര്‍ത്ഥ്യങ്ങളും എഴുതിക്കൊണ്ട് അനുഭവിക്കുകയായിരുന്നു പുനത്തില്‍.

മലയാള നോവല്‍ സാഹിത്യത്തിലെ എക്കാലത്തേയും ക്ലാസിക്കാണ് പുനത്തിലിന്റെ സ്മാരക ശിലകള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടിയ സ്മാരകശില ഇന്നും വായനക്കാരില്‍ പുതുമയോടെ നിലനില്‍ക്കുകയാണ്. ഇത് നിലനില്‍ക്കുന്നത് സെമിത്തേരിയിലല്ല. പുതുമയുടെ ആരാമത്തിലാണ്. മുസ്ലീം സമുദായത്തിന്റെ കുടുംബപരവും സാമൂഹിക, സാംസ്‌കാരികപരവും ആചാരാനുഷ്ഠാന പരവുമായ ശീലങ്ങള്‍ പുനത്തില്‍ തന്റേതായ ഭാഷയുടെ കല കൊണ്ടും പദലാവണ്യം കൊണ്ടും സ്മാരക ശിലകളിലൂടെ കെട്ടുപ്പൊക്കുകയായിരുന്നു.

ഒറ്റ വായനയില്‍ തന്നെ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ നെഞ്ചില്‍ ആണി അടിച്ചപോലെ എഴുന്നു നില്‍ക്കും. കാവ്യാത്മകമായ ഭാഷയെന്ന് നമ്മള്‍ പറഞ്ഞ് ശീലിച്ച പാരമ്പര്യാലങ്കാരങ്ങള്‍ക്ക് അപ്പുറം പോകുന്നതാണ് സ്മാരക ശിലകളിലെ ഭാഷ.

കഥയിലും നോവലിലും പരസ്പരം മത്സരിക്കുന്ന ഒരു എഴുത്തുകാരനെയാണ് പുനത്തിലൂടെ കാണാന്‍ കഴിയുന്നത്. രണ്ടിലും കൈകുറ്റപ്പാടുകളില്ലാത്ത നാലിലൊരു ആശാരിയെ കണ്ടെത്താനാവും. മരുന്ന്, കന്യാവനങ്ങള്‍, മലമുകളിലെ അബ്ദുള്ള തുടങ്ങിയ രചനകള്‍ സ്മാരകശിലകള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ വലിയ തിടമ്പേറ്റി നില്‍ക്കുന്നുണ്ട്.

ഒരു ഭിഷഗ്വരന്റെ നിരീക്ഷണം ശരീരത്തില്‍ മാത്രമല്ല മനസിലും നടത്തുന്നുണ്ട് എഴുത്തുകാരനായ പുനത്തില്‍. ഒരു പക്ഷേ ഇതര എഴുത്തുകാരില്‍ നിന്നും മനഃശാസ്ത്രപരമായി അബ്ദുള്ളയെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിലെ ചികിത്സകന്റെ മിടുക്കാണ്. മറ്റ് എഴുത്തുകാര്‍ അവരുടേതായ രീതികളില്‍ കഥാപാത്രങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ പുനത്തില്‍ ഒരു ഡോക്ടറുടെ കൂടി കണ്ണുകളിലൂടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പറഞ്ഞ് പതിയാത്ത ഒരു നവോന്മേഷം പ്രകടമാകുന്നത്.

ജീവിതത്തില്‍ മരണം വരെ അപാര സ്വാതന്ത്ര്യം അനുഭവിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. എല്ലാത്തരത്തിലുമുള്ള കെട്ടുപാടുകളെയും തകര്‍ത്തെറിഞ്ഞ് സര്‍ഗാത്മകമായ സ്വാതന്ത്ര്യം വ്യക്തി ജീവിതത്തിലും അനുഭവിക്കുകയായിരുന്നു പുനത്തില്‍. ആത്മഹത്യ ഒഴികെ ജീവിതത്തിലെല്ലാം അനുഭവിച്ചറിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. അതുകൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക് ആരും വേട്ടയ്‌ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.