Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ അണക്കെട്ടില്‍ അനധികൃത മത്സ്യബന്ധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 09:50 pm IST
in Palakkad

മലമ്പുഴ:മലമ്പുഴ അണക്കെട്ടില്‍ നിന്നും മാസങ്ങളായി അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ആരോപണമുയരുമ്പോഴും നടപടികള്‍ പ്രഹസനമാകുന്നു. ഇത്തരത്തില്‍ പിടിക്കുന്ന മത്സ്യങ്ങളാകട്ടെ വിറ്റഴിക്കുന്നത് സ്വകാര്യ വ്യക്തികള്‍ നടത്തുന്ന മത്സ്യ വിപണനശാലകളിലൂടെയും.

ദിവസവും രാത്രി 10 മണിക്കു ശേഷം ആനക്കല്ലിലുള്ള റിസര്‍വോയറിന്റെ പലഭാഗങ്ങളിലുമായി അനധികൃത മത്സ്യബന്ധനം നടക്കുമ്പോഴും നടപടിയെടുക്കേണ്ടവര്‍ കണ്ണടയ്‌ക്കുകയാണ്. മലമ്പുഴ റിസര്‍വോയറില്‍ നിന്നും ഫിഷറീസ് വകുപ്പിന്റെ തന്നെ മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യങ്ങള്‍ മലമ്പുഴയിലെ തന്നെ ഫിഷറീസിന്റെ മത്സ്യ വിപനണനശാല വഴിയാണ് വിറ്റഴിക്കേണ്ടതെന്നിരിക്കെ മത്സ്യത്തൊഴിലാളികളില്‍പ്പെട്ട ചിലരാണ് ഇതിന് ഒത്താശചെയ്യുന്നത്.

റിസര്‍വോയറില്‍ നിന്നും അനധികൃതമായി രാത്രി പിടിച്ചെടുക്കുന്ന മത്സ്യങ്ങളാണ് സ്വകാര്യ വ്യക്തികളുടെ സ്റ്റാളുകളിലേക്കെത്തിക്കുന്നത്. ഫിഷറീസിന്റെ സ്റ്റാളുകളില്‍ ഈടാക്കുന്ന വിലയുടെ മൂന്നിരട്ടിയിലധികം വില സ്വകാര്യ സ്റ്റാളുകളില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നുമുണ്ട്. മലമ്പുഴ മുതല്‍ കല്ലടിക്കോട്, മണ്ണാര്‍ക്കാട്, മലപ്പുറം വരെയുള്ള സ്വകാര്യ മത്സ്യ സ്റ്റാളുകളിലേക്കാണ് അനധികൃത മത്സ്യങ്ങള്‍ കടത്തുന്നത്.

അതേസമയം ഫിഷറീസിന്റെ മത്സ്യ വിപണശാലയില്‍ കരിമീന്‍, കട്ട്‌ല തുടങ്ങിയ വളര്‍ത്തുമീനുകളൊന്നും ആവശ്യക്കാര്‍ക്ക് മിക്കപ്പോഴും നല്‍കാറില്ലെന്നും ആക്ഷേപമുണ്ട്. പുഴമീനുകളായ പൊടിമീനുകളാണ് സര്‍ക്കാര്‍ വിപണശാലയിലൂടെ നാട്ടുകാരടക്കമുള്ളവര്‍ക്ക് ലഭിക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിന് ഒത്താശ ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ നിരവധി തവണ ഫിഷറീസ് വകുപ്പ് താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ വകുപ്പില്‍ നിന്നും കര്‍ശന നടപടി സ്വീകരിക്കാത്തതാണ് അനധികൃത മത്സ്യബന്ധനം നിര്‍ബാധം തുടരാന്‍ കാരണം.

ഇതിനുപുറമെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ന്യായവിലക്ക് വില്‍പ്പന നടത്തുന്ന വിവിധയിനം മത്സ്യങ്ങളുടെ വില 50 രൂപ മുതല്‍ 65 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ മത്സ്യങ്ങളായ പരാല്‍, ചീക്, ആരാല പൊടിമീനുകള്‍ക്ക വില വര്‍ദ്ധിപ്പിച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു.

രാവിലെ അഞ്ച് മുതല്‍ എട്ടുവരെ ടോക്കണ്‍ നല്‍കുകയും എട്ടുമണിക്ക് ശേഷമാണ് ഫിഷറീസില്‍ മത്സ്യം വിതരണം നടത്തുന്നത്. ഇതില്‍ സ്ഥിരമായെത്തുന്നവരാണ് അഞ്ചും പത്തും ടോക്കണുകള്‍ എടുത്ത് മത്സ്യം വാങ്ങി ഇരട്ടി വിലയ്‌ക്ക് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ജനങ്ങള്‍ക്ക് ന്യായവിലക്ക് മത്സ്യം നല്‍കേണ്ട ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തുന്ന വില്‍പ്പന കേന്ദ്രങ്ങളില്‍ ബൈലോ അനുസരിച്ചുള്ള വിലവര്‍ദ്ധനവാണ് നടപ്പാക്കേണ്ടതെന്നിരിക്കെ മുന്‍കൂര്‍ അറിയിപ്പില്ലാതെ മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇരട്ടിയിലധികം വില ഈടാക്കുന്ന സാമൂഹിക പ്രതിബന്ധതിയില്ലാത്ത ഫിഷറീസിന്റെ നടപടി തികച്ചും അപലപനീയമാണ്.

ഇതിനായി പ്രദേശവാസികള്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, ഫിഷറീസ് മന്ത്രി, എന്നിവര്‍ക്കൊക്കെ നല്‍കിയിട്ടും നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.