മാവേലിക്കര: ബിഷപ്പ് മൂര്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഒട്ടിക്കാന്‍ എത്തിയ എബിവിപി പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. വിവരം അറിഞ്ഞെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെയും സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ-എസ്എഫ്ഐ ഗുണ്ടകള്‍ ആക്രമിച്ചു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
വ്യാഴാഴ്ചയാണ് കോളേജ് യൂണിയന് തെരഞ്ഞെടുപ്പ്. വര്‍ഷങ്ങളായി ഇവിടെ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐക്കാര്‍ സമ്മതിക്കില്ല. മത്സരിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളെ ഭിഷണിപ്പെടുത്തുകയും മര്‍ദിക്കുന്നതും പതിവാണ്. ഇക്കുറി എബിവിപിയും കെഎസ്യുവും മത്സര രംഗത്തുണ്ട്. ഇതാണ് എസ്എഫ്ഐയെ ചൊടിപ്പിച്ചത്.
കോളേജിനുള്ളില്‍ തോരണങ്ങള്‍ കെട്ടുകയായിരുന്ന എബിവിപി മണ്ഡല് വിദ്യാര്‍ഥി പ്രമുഖ് വിപിന്‍ (19) കോളേജ് കവാടത്തിലേക്ക് എത്തിയപ്പോള്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചു. വിവരം അറിഞ്ഞ് എത്തിയ ആര്‍എസ്എസ് ചാരുമൂട് ഖണ്ഡ് സഹകാര്യവാഹ് സുബീഷ് (32), അറനൂറ്റിമംഗലം മുഖ്യശിക്ഷക് രാഹുല്‍ കൃഷ്ണ (19) എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സുബീഷും വിപിനും മാവേലിക്കര സ്വകാര്യ ആശുപത്രിയിലും രാഹുല്‍ കൃഷ്ണ വണ്ടാനം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
ഡിവൈഎഫ്ഐ-എസ്എഫ്ഐക്കാരായ ലിജോ തോമസ്, ഡേവിഡ് കെ.സോളമന്, മെറിന് എം ദാസ്, അക്ഷയ്, രതീഷ്, വിപിന്‍ മാത്യു, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: