Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മണ്ണാര്‍ഗുഡിയിലെ രാജഗോപാല സ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2017, 08:37 pm IST
inTravel

ഒരുകാലത്ത് സുഗന്ധപൂരിതമായ ചെമ്പകപ്പൂക്കള്‍ ധാരാളമുണ്ടായിരുന്ന ഈ സ്ഥലത്തിന് ചെമ്പകാരണ്യം എന്നും പേരുണ്ട്. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന മണ്ണാര്‍ഗുഡിയിലെ ഈ ക്ഷേത്രം വാസുദേവപുരി, പണ്ടുവാരപതി എന്നും അറിയപ്പെടുന്നു. സ്വയംഭൂസ്ഥലങ്ങളിലെ ഒന്നത്രെ ഇത്. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് മണ്ണാര്‍ഗുഡി. തഞ്ചാവൂരില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ.

ബ്രഹ്മാവ,് ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി മന്ത്രം ജപിച്ച് ഇവിടെ തപസ്സനുഷ്ഠിച്ചാണത്രെ മോക്ഷം നേടിയത്. ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ ഗോപിലര്‍, ഗോപിരാലയര്‍ എന്ന രണ്ടു ഋഷിമാര്‍ ഭഗവാന്‍ കൃഷ്ണന്റെ ദര്‍ശനം ആഗ്രഹിച്ചു. ദ്വാരകയില്‍ പോയി കൃഷ്ണനെ നേരിട്ടുകണ്ട് ആഗ്രഹനിവൃത്തി വരുത്തുക എന്ന ഒരു അശരീരി അപ്പോള്‍ കേള്‍ക്കുകയുണ്ടായി. അതനുസരിച്ച് ഋഷിമാര്‍ ഇരുവരും ദ്വാരകയിലേക്ക് യാത്ര ആരംഭിച്ചു. പകല്‍ മുഴുവന്‍ നടക്കും. രാത്രിയില്‍ ഉറങ്ങും. നിത്യകര്‍മ്മാനുഷ്ഠാനങ്ങളും മുറയ്‌ക്ക് നടത്തും. ഒരു ദിവസം അവര്‍ ധ്യാനത്തിലിരിക്കവെ ദ്വാപരയുഗം അവസാനിച്ചു, കലിയുഗം തുടങ്ങി.

ഇതറിയാതെ ധ്യാനശേഷം യാത്ര തുടര്‍ന്ന അവര്‍ യമുനാനദിക്കരയിലെത്തിയപ്പോള്‍ നാരദമഹര്‍ഷിയെ കണ്ടു. നാരദനാണ്, ദ്വാപരയുഗത്തില്‍ ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി ഭഗവാന്‍ വൈകുണ്ഠത്തിലേക്ക് മടങ്ങി എന്ന കാര്യം ഋഷിമാരെ അറിയിച്ചത്. ഇതുകേട്ട് വിഷണ്ണരായ മുനിമാരെ നാരദന്‍ ആശ്വസിപ്പിച്ചു. ദക്ഷിണദേശത്ത് കാവേരീ നദീതീരത്തെ ചെമ്പകാരണ്യത്തിലെത്തി പുണ്യനദിയായ ഹരിദ്രയുടെ കരയിലിരുന്ന് ധ്യാനിച്ച് ദേവദര്‍ശനമന്ത്രം ഉരുവിടാനും നാരദന്‍ പറഞ്ഞുകൊടുത്തു. ഋഷിമാര്‍ മന്ത്രം ഉരുവിട്ട് ധ്യാനിച്ചിരുന്നു. സംപ്രീതനായ കൃഷ്ണന്‍ ഋഷിമാരോട് എന്ത് ആഗ്രഹമാണ് നിറവേറ്റേണ്ടത് എന്ന് ചോദിച്ചു. കൃഷ്ണന് പ്രധാനപ്പെട്ട 32 ലീലകളും ഇവിടെ ആവര്‍ത്തിക്കണമെന്നായിരുന്നു ഋഷിമാരുടെ ആഗ്രഹം.

തേനീച്ചകള്‍ വളരെക്കൂടുതലുള്ള ഈ ദേശത്ത് തേനീച്ചകള്‍ തേനുണ്ണാന്‍ എത്താത്ത ഒരു പൂവും ബാക്കിയുണ്ടാവില്ല. ചെമ്പകപ്പൂവിന്റെ തീവ്രസൗരഭ്യത്താല്‍ തേനീച്ചകള്‍ അവയെ പ്രാപിക്കാറില്ല. അതുകൊണ്ടുതന്നെ പരിശുദ്ധമായ ഈ പുഷ്പങ്ങള്‍ ഭഗവാനെ പൂജിക്കാന്‍ ഉത്തമമാണ്. തന്റെ സൃഷ്ടികളെക്കുറിച്ചോര്‍ത്ത് ബ്രഹ്മാവ് ഏറെ ഊറ്റംകൊണ്ടു. താനാണ് മുമ്പനെന്നും മറ്റെല്ലാവരും തന്നില്‍ താഴെയാണെന്നുമൊക്കെ ചിന്തിച്ച് ഏറെ അഹങ്കരിച്ചു. ബ്രഹ്മാവിന്റെ ഈ വിചിത്രമായ പെരുമാറ്റം അസഹ്യമായപ്പോള്‍ സൃഷ്ടി സംബന്ധമായ കാര്യങ്ങള്‍ എല്ലാം ബ്രഹ്മാവ് മറക്കട്ടെ എന്ന് വിഷ്ണു ശപിച്ചു. ആകെ ഉലഞ്ഞുപോയ ബ്രഹ്മാവ് ഇവിടെ ചെമ്പകാരണ്യത്തില്‍ തപസ്സിരുന്നാണ് ശാപമോക്ഷം നേടിയത്. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം വിഷ്ണു പ്രത്യക്ഷപ്പെട്ട് സൃഷ്ടിക്കാനുള്ള ശക്തി തിരിച്ചു നല്‍കി. ഉടന്‍ സ്വയംഭൂവിമാനം ഉണ്ടാക്കി വാസുദേവനെ ബ്രഹ്മാവ് അവിടെ പ്രതിഷ്ഠിച്ചു. മൂലസ്ഥാനത്തെ പ്രതിഷ്ഠ വാസുദേവര്‍ എന്നറിയപ്പെടുന്നു.

ഇരുവശങ്ങളിലുമായി ശ്രീദേവിയും ഭൂദേവിയുമുണ്ട്. രാജഗോപാലസ്വാമിയുടെ വിഗ്രഹം എഴുന്നള്ളിപ്പിന് എടുക്കാറുള്ളതാണ്. പശുവിന് മുന്‍പില്‍ രുക്മിണിയോടും സത്യഭാമയോടും ഒപ്പമാണ് സ്വാമി ഇവിടെ കുടികൊള്ളുന്നത്. വിഷ്ണുവിന്റെ വിഗ്രഹങ്ങളില്‍ ഏറ്റവും ഭംഗിയും ആകര്‍ഷകത്വവുമുള്ള വിഗ്രഹം ഇതത്രെ. കുട്ടിയായ ശ്രീകൃഷ്ണന്‍ വലതുകാല്‍വിരല്‍ വായിലിട്ട് ആദിശേഷന്റെ മുകളില്‍ ശയിക്കുന്ന ഒരു വിഗ്രഹവും ഇതിനടുത്തായുണ്ട്-സന്താന രാജഗോപാലന്‍ എന്നാണ് ഭഗവാനെ വിശേഷിപ്പിക്കുന്നത്. പിച്ചളയില്‍ വാര്‍ത്തെടുത്ത ഈ വിഗ്രഹത്തിന്റെ ഭംഗിയും വാക്കുകളാല്‍ വര്‍ണ്ണിക്കാനാവില്ല. സന്താന രാജഗോപാലനെ ഭജിച്ചാല്‍ സന്താനസൗഭാഗ്യം നിശ്ചയം.

മറ്റൊരു പ്രാകാരത്തില്‍ ദേവി ചെമ്പകവല്ലി തായാര്‍ക്ക് വേറെ സന്നിധാനം ഉണ്ട്. ഹേമാബ്ജ നായകി, രക്താബ്ജനായകി എന്നും ദേവിക്ക് സംസ്‌കൃതത്തില്‍ പേരുണ്ട്. ദേവിയുടെ വലതുവശത്ത് രാജനായകിയും ഇടതുവശത്ത് ദ്വാരനായകിയുമുണ്ട്. ദേവിക്ക് നാല് കൈകളുമുണ്ട്.

വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും വിവാഹം നടന്നത് ചെമ്പകാരണ്യത്തില്‍ വച്ചത്രെ. രാമന്‍, സീത, ലക്ഷ്മണന്‍, ഗരുഡാള്‍വാര്‍ എന്നിവര്‍ക്ക് വെവ്വേറെ ചെറിയ സന്നിധികളുണ്ട്. ഭഗവാന്റെ മുമ്പില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഗരുഡസ്തംഭത്തിന് 54 അടി ഉയരമുണ്ട്. ഒറ്റക്കല്ലില്‍ പണി തീര്‍ത്തതാണിത്. പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠ പ്രത്യേകതകള്‍ ഉള്ളതാണ്. ഗരുഡന്റെയും കുതിരയുടെയും രഥങ്ങള്‍ സ്വര്‍ണം പൂശിയതത്രെ.

തമിഴ്മാസമായ പങ്കുനിയിലെ (മാര്‍ച്ച്-ഏപ്രില്‍) ബ്രഹ്മോത്സവമാണ് അതിപ്രധാനം. മാശി മാസത്തില്‍ ഊഞ്ഞാല്‍ ഉത്സവമുണ്ട്. ഏഴ് പ്രാകാരങ്ങളുള്ള ക്ഷേത്രത്തിന് 16 ഗോപുരങ്ങളാണുള്ളത്. രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 12 ന് അടയ്‌ക്കും. വൈകിട്ട് 4.30 ന് തുറന്ന് രാത്രി 9 ന് അടയ്‌ക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.