Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഎസിന്റെ അപചയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 12:08 pm IST
in Vicharam

മുന്‍ മുഖ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ വി.എസ്. അച്യുതാനന്ദന്‍ വലിയ അമര്‍ഷത്തിലാണ്. പാര്‍ട്ടിയിലെ തന്റെ ‘വര്‍ഗശത്രു’വായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന്റെ കലിപ്പ് ഇപ്പോഴും അദ്ദേഹത്തിന് മാറിയിട്ടില്ല. പ്രത്യേക പണിയും അധികാരവുമൊന്നുമില്ലാത്ത ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയില്‍ കേരളാ കാസ്‌ട്രോ ഒട്ടുംതന്നെ സംതൃപ്തനല്ലെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനോടുള്ള പ്രതികരണം തെളിയിക്കുന്നത്.

കണ്ണന്താനം മികച്ച പാര്‍ലമെന്റേറിയനാണെന്നും, നിയമസഭയില്‍ തിളങ്ങിയപോലെ പാര്‍ലമെന്റിലും അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാനാവുമെന്നും പിണറായി അനുമോദിക്കുകയുണ്ടായി. മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് ദല്‍ഹിയിലെ കേരളാ ഹൗസില്‍ കണ്ണന്താനത്തിന് ഉച്ചവിരുന്ന് നല്‍കുകയും ചെയ്തു. ഇതാണ് വിഎസിനെ പ്രകോപിപ്പിച്ചതെന്ന് കരുതണം. കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ വിമര്‍ശിക്കുകയാണ് പിണറായി ചെയ്തിരുന്നതെങ്കില്‍ വിഎസ് ഒരുപക്ഷേ അതിനെ പ്രശംസിക്കുമായിരുന്നേനെ.

രാഷ്‌ട്രീയ സദാചാരമോ പൊതുപ്രവര്‍ത്തകന്റെ അന്തസ്സോ പാലിക്കാതെയാണ് വിഎസ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ വിമര്‍ശിച്ചത്. കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതില്‍ അനുമോദിക്കേണ്ടതായി ഒന്നുമില്ലെന്നും, ബിജെപി മന്ത്രിസഭയില്‍ ചേര്‍ന്നതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തിരിക്കുകയാണെന്നും വിഎസ് കണ്ടുപിടിച്ചു. ഇടതുസഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണത്രെ ഇത്. വിഎസ് ഏതു ലോകത്താണ് ജീവിക്കുന്നത്? ആരെയാണ് അദ്ദേഹം കബളിപ്പിക്കാന്‍ നോക്കുന്നത്? ചരിത്രത്തില്‍ ഫാസിസത്തിന്റെ പ്രതിരൂപമായ ജര്‍മ്മനിയിലെ ഹിറ്റ്‌ലറോട് സഹകരിച്ചത് ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റുകളും, വിഎസിന്റെ ആചാര്യനായിരുന്ന റഷ്യന്‍ ഏകാധിപതി ജോസഫ് സ്റ്റാലിനുമാണ്. ‘ആഫ്റ്റര്‍ ഹിറ്റ്‌ലര്‍ വി’ എന്നാണ് ജര്‍മ്മന്‍ സഖാക്കള്‍ ഒരുകാലത്ത് ആര്‍ത്തുവിളിച്ചിരുന്ന മുദ്രാവാക്യം. രണ്ടാംലോക യുദ്ധകാലത്ത് ഹിറ്റ്‌ലറുമായുള്ള സ്റ്റാലിന്റെ അനാക്രമണ സന്ധി പൊളിഞ്ഞപ്പോഴാണ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരും ‘ഫാസിസ്റ്റ് വിരുദ്ധ’രായത്.

ചരിത്രബോധം തുച്ഛമായവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എന്നാല്‍ വിഎസിന് അറിയാവുന്ന ചില കാര്യങ്ങളുണ്ട്. ഫാസിസത്തിന്റെ പ്രായോഗികരൂപം എന്താണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തത് 1975 ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയാണ്. കോണ്‍ഗ്രസ് ഫാസിസം അഴിഞ്ഞാടിയ സംസ്ഥാനങ്ങളിലൊന്നൊണ് ബംഗാള്‍. ബംഗാളിലെ നിയസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നാണ് സിപിഎം മത്സരിച്ചത്. രണ്ടിലും ദയനീയമായി പരാജയപ്പെട്ടുവെന്നത് വേറെ കാര്യം. പാര്‍ലമെന്റിലെത്തിപ്പെടാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്നാലെ നടന്ന് കെഞ്ചുന്നതും ജനങ്ങള്‍ കണ്ടു. ഇപ്പോള്‍ ഇതേ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യത്തിന് ശ്രമിക്കുകയാണ് വിഎസിന്റെ പാര്‍ട്ടിയായ സിപിഎം.

മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ പ്രബലപക്ഷം നഖശിഖാന്തം എതിര്‍ക്കുമ്പോഴും ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യംചേരണമെന്ന് പറഞ്ഞയാളാണ് വിഎസ്. ജീവന്‍കൊടുത്തും ഫാസിസത്തെ ചെറുത്തുതോല്‍പ്പിച്ചവര്‍ക്കൊപ്പം ചേര്‍ന്ന കണ്ണന്താനത്തിനാണോ, ഫാസിസ്റ്റുകളുടെ തോളില്‍ കയ്യിടുന്ന വിഎസിനാണോ അപചയം സംഭവിച്ചതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

സ്ഥാനമാനങ്ങളില്‍ മാത്രം കണ്ണുവച്ച് പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയമാണ് വിഎസിന്റേത്. വിഎസിന്റെ സംഘടനാ ജീവിതത്തിന്റെ ചരിത്രംതന്നെ അതാണ്. പാര്‍ട്ടിയിലായായും ഭരണത്തിലായാലും പദവികള്‍ ലഭിക്കാതെ വരുമ്പോള്‍ അദ്ദേഹം അസ്വസ്ഥനാവും. സ്വപക്ഷക്കാരനായ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്കസേരയില്‍ ഒരിക്കല്‍ക്കൂടി കയറിയിരിക്കാമെന്ന് വിഎസ് മോഹിച്ചു. എന്നാല്‍ പാര്‍ട്ടിയിലെ എതിരാളികള്‍ ഇത് വകവച്ചുകൊടുത്തില്ല. മാത്രമല്ല, കേരളാ കാസ്‌ട്രോയായി ഒതുക്കുകയും ചെയ്തു. തനിക്ക് പദവി കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, മറ്റുള്ളവര്‍ അര്‍ഹിക്കുന്ന പദവിയിലെത്തുമ്പോഴും വിഎസ് അസ്വസ്ഥനാവുന്നു. തൊണ്ണൂറ്റിമൂന്ന് കഴിഞ്ഞ ഒരു വ്യക്തിയില്‍ ഉണ്ടാകാന്‍പാടില്ലാത്ത വെറും അസൂയയുടെ പ്രശ്‌നമാണിത്. വിഎസില്‍ അസൂയ എന്ന വികാരം മനോരോഗമായി വളര്‍ന്നിരിക്കുന്നു. ഇതിന് തെളിവാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് എതിരായ അന്തസ്സില്ലാത്ത പരാമര്‍ശങ്ങള്‍. വിഎസ് മറുപടി അര്‍ഹിക്കുന്നില്ലെന്ന കണ്ണന്താനത്തിന്റെ പ്രതികരണം ശരിയായ മറുപടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

പുതിയ വാര്‍ത്തകള്‍

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.