Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓണം വാമന ജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 04:53 pm IST
in Varadyam

 

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വാമനജയന്തിയാണെന്ന പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നതാണല്ലോ?. എന്നാല്‍ ചരിത്രം രേഖപ്പെടുത്തുന്നത് ഓണവുമായി വാമനമൂര്‍ത്തിക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നതാണ്. മൂവായിരം വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കമുള്ള എറണാകുളം തൃക്കാക്കര വാമനക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ നടത്തിവന്നിരുന്ന ക്ഷേത്ര ഉത്സവമാണ് ഇന്ന് കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം. ഇതിന് അടിസ്ഥാനമായ ഒട്ടേറെ തെളിവുകളും ഇന്ന് ലഭ്യമാണ്.

വാമനക്ഷേത്രമായതുകൊണ്ട് വാമനജയന്തി ദിവസം തന്നെ ഉത്സവം കൊണ്ടാടുകയായിരുന്നു. പണ്ട് ഒരു ദിവസം മാത്രമായിരുന്ന ഉത്സവത്തെ ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്ത് അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ ഉത്സവമായി ആഘോഷിക്കാന്‍ തുടങ്ങിയെന്നാണ് രേഖകള്‍.

എ.ഡി. 820 – 844 വരെ കേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവായിരുന്നു ചേരമാന്‍ പെരുമാള്‍ നായനാര്‍. കേരളത്തില്‍ ശൈവമതം പ്രചരിപ്പിച്ചിരുന്ന 63 നായനാര്‍മാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. അന്ന് രാജ്യതലസ്ഥാനം കൊല്ലമായിരുന്നു. രാജഭരണം ഏറ്റെടുത്തശേഷം അദ്ദേഹം സുപ്രധാനമായ ഒരു വിളംബരം പുറപ്പെടുവിച്ചു. ”ഇനിമുതല്‍ ചിങ്ങം ഒന്ന് മുതലായിരിക്കും പുതുവര്‍ഷം കണക്കാക്കുക.” എന്നായിരുന്നു ആ വിളംബരം. അതുവരെ മേടം ഒന്നിനാണ് പുതുവര്‍ഷം ആയി കണക്കാക്കിയിരുന്നത്. ചേരമാന്‍ പെരുമാള്‍ ഇത് മാറ്റിയെഴുതി. കൊല്ലത്തുവെച്ച് ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ ചിങ്ങം ഒന്നിന് തുടങ്ങുന്ന വര്‍ഷം കൊല്ലവര്‍ഷം എന്നറിയപ്പെടാന്‍ തുടങ്ങി. പുതുവര്‍ഷം മാറിയെങ്കിലും പ്രജകള്‍ എല്ലാവര്‍ഷവും മേടം ഒന്നിന് വിഷു ആഘോഷിച്ചുവരുന്നു.

പിന്നീട് അദ്ദേഹം തന്റെ രാജ്യത്തിന്റെ തലസ്ഥാനം മഹോദയപുരമാക്കി മാറ്റി എന്നാണ് രേഖകള്‍. അതായത് ഇന്നത്തെ കൊടുങ്ങല്ലൂര്‍. പെരുമാളിന്റെ കുലദൈവമായിരുന്നു തൃക്കാക്കരയപ്പന്‍. പലഭരണ പരിഷ്‌കാരങ്ങളും നടപ്പാക്കിയ അദ്ദേഹം ഒരു ദിവസം മാത്രമായിരുന്ന ക്ഷേത്ര ഉത്സവത്തെ പത്തുദിവസമാക്കി ഉത്തരവിട്ടു. പത്താംദിവസമായ തിരുവോണനാളില്‍ അതായത് വാമനജയന്തി ദിവസം തൃക്കാക്കരയപ്പനെ ദര്‍ശിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി ആയിരക്കണക്കിന് പ്രജകള്‍ എത്തിയിരുന്നു.

ഭക്തജനത്തിരക്ക് വളരെ അധികമായതിനാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഭഗവദ് ദര്‍ശനത്തിന് സാധിച്ചിരുന്നുള്ളു. ദൂരദേശത്ത് നിന്ന് വന്നവര്‍ പോലും നിരാശരായി മടങ്ങേണ്ടിവന്നു. ഇതില്‍ രാജാവും അസ്വസ്ഥനായിരുന്നു. പരിഹാരമായി അദ്ദേഹം ഒരു ഉത്തരവുകൂടി നല്‍കി.

”ഇനിമുതല്‍ തിരുവോണ നാളില്‍ ദൂരെനിന്നുള്ളവര്‍ ക്ഷേത്രത്തില്‍ വരണമെന്നില്ല. അവര്‍ക്ക് തൃക്കാക്കരയപ്പനെ അവരുടെ വീട്ടുമുറ്റത്തുതന്നെ ദര്‍ശിക്കാവുന്നതാണ്. മണ്ണുകൊണ്ട് പീഠം നിര്‍മ്മിച്ച്, മണ്ണുകൊണ്ടുതന്നെ തൃക്കാക്കരയപ്പന്റെ രൂപമുണ്ടാക്കി പീഠത്തില്‍ പ്രതിഷ്ഠ നടത്തി പൂജകള്‍ ചെയ്ത് ക്ഷേത്രത്തിലേത് എന്നപോലെ ആഘോഷങ്ങള്‍ നടത്താവുന്നതാണ്.

തൃക്കാക്കരയപ്പന്റെ പിറന്നാള്‍ ദിവസമായതുകൊണ്ട് ക്ഷേത്രത്തില്‍ സദ്യ ഒരുക്കുന്നതുപോലെ വീട്ടിലും സദ്യ ഒരുക്കി, കുരുത്തോല പന്തലിട്ട്, പച്ചത്തോരണങ്ങള്‍ ചാര്‍ത്തി വീട് അലങ്കരിക്കാം”

അന്നുമുതലാണ് വീടുകളില്‍ തിരുവോണം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് കണക്കാക്കാം. അത്തം മുതല്‍ തിരുവോണം വരെ പത്തുനാള്‍ ചാണകം മെഴുകിയ മുറ്റത്ത് പൂക്കളം തീര്‍ത്ത് തിരുവോണ ദിവസം തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ ഇരുത്തി അരിച്ചാന്ത് അണിഞ്ഞ്, സദ്യവട്ടങ്ങള്‍ ഒരുക്കി, പുതുവസ്ത്രങ്ങള്‍ ധരിച്ച്, പ്രജകള്‍ ഓണമാഘോഷിച്ചു തുടങ്ങി.

ഇന്നും മധ്യകേരളത്തില്‍ തൃക്കാക്കരയപ്പനെ മുറ്റത്തിരുത്തിയാണ് ഓണം ആഘോഷിക്കുന്നത്. കാല്‍നൂറ്റാണ്ട് മുമ്പുവരെ വീട്ടുമുറ്റത്ത് പന്തലുകളും തോരണങ്ങളും ഉണ്ടായിരുന്നു.

തിരുവോണനാളില്‍ പിറന്നതുകൊണ്ടാണ് വാമനമൂര്‍ത്തിയെ ”ഓണത്തപ്പന്‍” എന്നും വിളിക്കുന്നത്. തൃക്കാക്കരയപ്പന്‍ തന്നെയാണ് ഓണത്തപ്പന്‍ അതായത് സാക്ഷാല്‍ വാമനമൂര്‍ത്തി. ഒരിക്കലും മഹാബലിയല്ല.

മഹാബലിയെ ഓണവുമായി ബന്ധപ്പെടുത്തി സൃഷ്ടിച്ച കഥ കെട്ടുകഥ മാത്രമാണ്. കുടവയറുമായി ഓലക്കുടയും ചൂടി വരുന്നത് വാമനനാണ്. ആ വാമനന് തലയില്‍ ഒരു കിരീടം വെച്ചുകൊടുത്ത് ചിലര്‍ മഹാബലിയാക്കാന്‍ ശ്രമിച്ചതാണ് ചരിത്രത്തിലെ പിഴവ്.

മഹാബലി കേരളം ഭരിച്ചു എന്നുപറയുന്നതും അടിസ്ഥാനരഹിതമായ വാദമാണ്. എഡി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തുഞ്ചത്തെഴുത്തച്ഛന്‍ തന്റെ ശ്രീമഹാഭാഗവതം കിളിപ്പാട്ടില്‍ അഷ്ടമസ്‌കന്ദം വാമനാവതാരം കഥാഭാഗത്ത് ഇങ്ങനെ പറയുന്നു.

”വിരിഞ്ച മുഖ്യാദികള്‍ വാഴ്‌ത്തും നേരം

ചിങ്ങമാസത്തില്‍ ശുക്ലപക്ഷ ദ്വാദശി തിഥൗ

വന്നൊരുമിച്ച വിഷ്ണ്വാര്‍ക്ഷാദി ജില്‍ക്കാലേദിനേ

ശോന്നതേ ദിനമദ്ധ്യേ പുരുഷോദയേ ശുഭേ”

”ബ്രഹ്മാവും മറ്റുദേവന്മാരും ഭഗവാനെ സ്തുതിക്കുന്ന സമയത്ത്, ചിങ്ങമാസത്തില്‍ ശുക്ലപക്ഷ ദ്വാദശിയും തിരുവോണ നക്ഷത്രവും ഒരുമിച്ച ശുഭമുഹൂര്‍ത്തത്തില്‍ മഹാവിഷ്ണു വാമനനായി അവതരിച്ചു.”

എഴുത്തച്ഛന്റെ ഈ വരികള്‍ ഒന്നുമാത്രം മതി തിരുവോണം വമാനജയന്തി ആണ് എന്നതിന് തെളിവായി. 1960 മുതലാണ് ഓണത്തെ സംബന്ധിച്ച കെട്ടുകഥകള്‍ കൂടുതലായി പ്രചിക്കപ്പെടാന്‍ തുടങ്ങിയത്. 1961 ല്‍ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ദൈവസങ്കല്‍പത്തിനും ക്ഷേത്രആചാരങ്ങള്‍ക്കും എതിരായ ചില സങ്കല്‍പങ്ങള്‍ ഓണത്തെക്കുറിച്ച് പറഞ്ഞുപ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആരംഭിച്ചു.

ഓണം കാര്‍ഷിക വിളവെടുപ്പിന്റെ ഉത്സവമാണ്, മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ്, തുടങ്ങിയ കെട്ടുകഥകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. തിരുവോണം വാമനജയന്തിയാണെന്നോ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന ക്ഷേത്ര ഉത്സവമായിരുന്നുവെന്നോ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരായിരുന്നു ഇതിന്റെ പിന്നില്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

Kerala

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.