Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിചേര്‍ക്കപ്പെടുന്ന കൊടും ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:25 pm IST
in Vicharam

ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ കൊലചെയ്ത ക്രൂരസംഭവത്തില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഗൂഢാലോചനാക്കുറ്റത്തില്‍ പ്രതി ചേര്‍ത്ത്‌സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. കണ്ണൂരില്‍ വ്യാപകമായി സംഘര്‍ഷമുണ്ടാക്കാന്‍ ജയരാജന്‍ ശ്രമിച്ചതായും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു. യുഎപിഎ 18-ാം വകുപ്പ് പ്രകാരം ജയരാജനെതിരെ കേസ്സെടുക്കാനും തീരുമാനമായി.

കൊലപാതകത്തിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് കുറ്റപത്രത്തിലുള്ളത്. തന്റെ സന്തത സഹചാരിയും ഡ്രൈവറുമായിരുന്ന വിക്രമന്‍ മുഖേനയാണ് മനോജിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. രാഷ്‌ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് സിബിഐ കണ്ടെത്തി.

ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കി, വ്യത്യസ്ത ചിന്താഗതികള്‍ക്കും ജീവിതരീതികള്‍ക്കും നിലനില്‍ക്കാനുള്ള അവകാശം അനുവദിക്കുന്നതാണ് ജനാധിപത്യ സംവിധാനം. രാഷ്‌ട്രീയ അഭിപ്രായം വ്യത്യസ്തമാണെന്നതുകൊണ്ട് അവരെ ജീവിക്കാനനുവദിക്കരുതെന്ന പ്രാകൃത നീതിയാണ് കണ്ണൂരില്‍ സിപിഎം നേതൃത്വം നടപ്പിലാക്കിക്കൊണ്ടിരുന്നത്. നേതാക്കന്മാര്‍ മാറുമ്പോള്‍ അതിന്റെ തീവ്രതയും രീതികളും മാറുന്നുവെന്ന് മാത്രമേയുള്ളൂ. അധികാരശക്തിയും സംഘടനാ ശക്തിയും സാമ്പത്തിക പിന്‍ബലവും ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് രീതികളാണ് അവര്‍ നടപ്പാക്കുന്നത്.

അധികാരത്തിന്റെ ഉപകരണങ്ങളെ മര്‍ദ്ദനോപാധികളാക്കി മാറ്റി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് അവര്‍ പിന്തുടരുന്നത്. ഈ സമീപനത്തെ ഏറ്റവും ക്രൂരമായി ഉപയോഗിച്ച നേതാവിനെയാണ് ഗൂഢാലോചനയിലെ പ്രതിയായും സിബിഐ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കൂത്തുപറമ്പിലെ പി.പി. മോഹനന്‍, അരിയില്‍ ഷുക്കൂര്‍ തുടങ്ങി നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാവാണിയാള്‍. പുറത്തുവരാത്ത നിരവധി നികൃഷ്ട കൃത്യങ്ങളിലെ ആസൂത്രകനെന്ന് രാഷ്‌ട്രീയ എതിരാളികള്‍ തെളിവുകള്‍ നിരത്തി വിരല്‍ചൂണ്ടിയ നേതാവ്. പാര്‍ട്ടിയിലെ ഉന്നത ബന്ധങ്ങളും അധികാരത്തിന്റെ പിന്‍ബലവുംകൊണ്ട് ഒന്നിലും പിടിക്കപ്പെടാതെ സമര്‍ത്ഥമായി നീങ്ങുകയായിരുന്നു ജയരാജന്‍.

പോലീസിനെയും കോടതികളെയും വെല്ലുവിളിച്ച് അധികാരശക്തി പ്രകടിപ്പിച്ച നേതാവാണ് ഇന്ന് പ്രതിക്കൂട്ടിലായിരിക്കുന്നത്. അക്രമത്തിന് ആസൂത്രണം ചെയ്യുകയും പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും തെളിവുകള്‍ നശിപ്പിക്കുകയും അന്വേഷണ സംഘങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്ത രാഷ്‌ട്രീയ പ്രമാണിത്തത്തിന് നേരെയാണ് വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. സത്യസന്ധവും നിഷ്പക്ഷവുമായ കേസന്വേഷണം നടന്നിരുന്നുവെങ്കില്‍ കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തിന് എന്നേ അറുതി വരുമായിരുന്നുവെന്നതിന്റെ തെളിവാണിത്. കൊലയാളികള്‍ സംരക്ഷിക്കപ്പെടുമെന്ന പതിവുകളാണ് അക്രമത്തിന് പ്രചോദനമായത്. സിബിഐയുടെ വസ്തുനിഷ്ഠമായ അന്വേഷണമാണ് ഈ പതിവിന് അറുതിവരുത്തിയിരിക്കുന്നത്.

കണ്ണൂരിലെ കണ്ണുനീര്‍ വറ്റിയ അമ്മമാരുടെ അടങ്ങാത്ത വേദനയില്‍ നിന്നാണ് ഈ കുറ്റപത്രം ഉയര്‍ന്നുവന്നത്. യൗവനാരംഭത്തില്‍ തന്നെ ജീവിതം ഹോമിക്കേണ്ടിവന്ന യുവാക്കളുടെ ബലിദാനത്തിന് ഇത് പരിഹാരമാവില്ലെങ്കിലും ക്രൂരതകളുടെ തനിയാവര്‍ത്തനം ഈ മേഖലയില്‍ വരാതിരിക്കാനുള്ള തുടക്കമാണിത്. തരിമ്പുപോലുമില്ലാതെ തെളിവുകള്‍ നശിപ്പിച്ചാലും എല്ലാം തെളിയിക്കുന്ന ഒരു തുമ്പ് പ്രകൃതി അവശേഷിപ്പിക്കുമെന്ന വിശ്വാസത്തിനാണ് ഇത് പിന്‍ബലമേകുന്നത്.

അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമര്‍ത്തുന്ന സിപിഎം ഫാസിസത്തിന്റെ നടപ്പുരീതികള്‍ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ഈ കുറ്റപത്രം. നീതിന്യായ വ്യവസ്ഥയും നീതി നിര്‍വഹണവും നിഷ്പക്ഷമാകുമ്പോഴാണ് ജനാധിപത്യത്തിന് പുലരാനാവുക. കേരള രാഷ്‌ട്രീയത്തിന് പുതിയ ഭാവി നല്‍കുന്നതായിരിക്കണം ഈ കുറ്റപത്രത്തില്‍ നിന്നുള്ള പാഠം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

Kerala

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.