Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:16 pm IST
in Vicharam

സ്ത്രീത്വം എന്നത് ആപേക്ഷികമാണ്. അത് ഓരോ രാജ്യത്തിന്റെയും പൈതൃകത്തില്‍ അധിഷ്ഠിതമാണ്. സ്ത്രീത്വമെന്നത് ആര്‍ദ്രത, സ്‌നേഹം, ദയ എന്നിവയുടെ സന്തുലനമായി കാണുന്ന, ജീവിതത്തില്‍ മാതൃത്വം എത്രയും ഉല്‍കൃഷ്ടമാണെന്ന് തിരിച്ചറിവുള്ള ഒരു ജനത പടിഞ്ഞാറന്‍ നാടുകളിലെ സംസ്‌കാരം കടംകൊള്ളുമ്പോള്‍ ഉണ്ടാകുന്ന വൈക്ലബ്യം ഇന്നത്തെ പ്രധാന പ്രശ്‌നം തന്നെയാണ്.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മറ്റ് പ്രസ്ഥാനങ്ങളോ രാജ്യങ്ങളോ പോലും ഉണ്ടായിട്ടില്ലാത്ത കാലത്തും, ആരും ചോദിക്കാതെ അവര്‍തന്നെ അധികാരികളായിരുന്ന കാലം ഭാരതത്തില്‍ ഉണ്ടായിരുന്നു. വേദങ്ങളും ഇതിഹാസങ്ങളും അവ നമുക്ക് കാണിച്ചുതരുന്നുമുണ്ട്.

ഭാരതീയ സംസ്‌കൃതിയിലാണ് വൈദികകാലത്തെ സ്ത്രീകളെ ഏതുവിധം സംരക്ഷിക്കണമെന്ന് ഋഷീശ്വരന്മാരും ആചാര്യന്മാരും പഠിപ്പിച്ചിരുന്നത്. പക്ഷെ ആ പാഠം പഠിപ്പിച്ചപ്പോള്‍ അല്ലെങ്കില്‍ പഠിച്ചപ്പോള്‍ നമുക്ക് തെറ്റുപറ്റിയോ?

”പിതാ രക്ഷതി കൗമാരേ

ഭര്‍ത്താ രക്ഷതിയൗവ്വനേ

പുത്രോ രക്ഷതി വാര്‍ധക്യേ

നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”

(മനുസ്മൃതി- 9:12)

ഈ ശ്ലോകം സാംസ്‌കാരിക ലോകത്തെ ഇത്തിള്‍ക്കണ്ണികള്‍ വളച്ചൊടിക്കുകയും സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നുവരുത്തിത്തീര്‍ക്കുകയും ചെയ്യുന്നു. കേരളത്തിലെ പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ഒരു മന്ത്രിതന്നെ ‘മനുസ്മൃതി’ പൊതുവേദിയില്‍ കത്തിച്ചതിന് നാം സാക്ഷിയായതാണല്ലോ. അമ്മയ്‌ക്ക് ചെലവിനു കൊടുക്കരുത് എന്നൊരു പുരാണം പറയുന്നു. കാരണം ആ അമ്മയ്‌ക്ക് ആവശ്യമുള്ളതു കഴിഞ്ഞു മതി എന്നാണിതിനര്‍ത്ഥം. ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നുപറയുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യനിഷേധമല്ല അര്‍ത്ഥമാക്കുന്നത്.

ഏതു വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്താലും നമ്മുടെ തനത് സാംസ്‌കാരിക പൈതൃകത്തെ നാലു ചീത്ത പറയാതെ ഉറക്കം വരാത്ത സാംസ്‌കാരിക നായകന്മാരുണ്ട്. സ്ത്രീയെ ദേവിയായി കരുതുന്ന, അമ്മയായി കരുതുന്ന ഉദാത്തമായ പൈതൃകത്തെയാണ് ഇവര്‍ തേജോവധം ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ഇതര മതസ്ഥരെയോ സംസ്‌കാരത്തെയോ ഒന്നു നുള്ളിനോവിക്കാന്‍പോലും കൂട്ടാക്കുന്നില്ല. കാരണം വളരെ വ്യക്തമാണ്. അവര്‍ സംഘടിതരാണ്. വിമര്‍ശിച്ചാല്‍ വിവരമറിയും.

പാശ്ചാത്യരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരോതെ പ്രസംഗിക്കുന്നവര്‍ സ്ത്രീ വിലക്കപ്പെട്ട കനി തിന്നുകയും, ഇണയെ തീറ്റിക്കുകയും ചെയ്ത് ദൈവശാപം ഏറ്റുവാങ്ങിയവളാണ് എന്നും പഠിപ്പിക്കുന്നു! സ്ത്രീയുടെ പ്രസവവേദനപോലും ദൈവത്തിന്റെ ശാപമാണെന്ന് ഇവര്‍ കരുതുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രസവത്തിന് വേദനാനിയന്ത്രണ ഉപാധികള്‍ പോലും ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്നു. കടം വീട്ടുന്നതിന് സ്വന്തം പുത്രിമാരെ അടിമച്ചന്തയില്‍ വില്‍ക്കുന്ന സമ്പ്രദായം നിലനിന്നിരുന്ന മതപരമായ ചടങ്ങുകളില്‍ കടുത്ത സ്ത്രീ വിവേചനം നിലനിന്നിരുന്നു. പെണ്‍കുഞ്ഞിനെ പ്രസവിച്ച അമ്മ ആണ്‍കുഞ്ഞിനെ പ്രസവിച്ച അമ്മെയേക്കാള്‍ ഇരട്ടികാലം അശുദ്ധയായിരിക്കും (ലേവ്യ 12: 115) എന്ന് ബൈബിള്‍ പറയുന്നു.

പുരുഷന്റെ പകുതി വിലയേ സ്ത്രീയ്‌ക്കുള്ളൂവത്രെ. സ്ത്രീയായി എന്നെ സൃഷ്ടിക്കാത്തതിന് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു എന്ന പ്രാര്‍ത്ഥനതന്നെ യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നു.

മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചത് ഇന്നൊരു ചര്‍ച്ചാ വിഷയമാണല്ലോ. ഇസ്ലാം മതത്തില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെട്ട ഭോഗസാമഗ്രി മാത്രമാണ്. അവള്‍ എവിടെയും വിവേചനം നേരിടുന്നു. ഒരു മുസ്ലിമിന് നാലുഭാര്യമാരെ ഒരേസമയം വച്ചുകൊണ്ടിരിക്കാന്‍ അനുവാദം നല്‍കിയിരുന്നു.

മതം ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അവസരമുള്ള അറേബ്യന്‍ രാജ്യങ്ങളില്‍പ്പോലും അടിമ സമ്പ്രദായം നിരോധിക്കുന്നതിനുവേണ്ടി ഇടപെട്ടിട്ടില്ല. ഖുറാനില്‍ പലയിടങ്ങളിലും അടിമത്തത്തിന് വേണ്ട അംഗീകാരവും ആശീര്‍വാദവും നല്‍കുകയാണ്. ഈ അടിമ സമ്പ്രദായംകൊണ്ട് കോടിക്കണക്കിന് സ്ത്രീകളാണ് നരകജീവിതം അനുഭവിക്കേണ്ടിവന്നത്. നിവൃത്തിയില്ലെങ്കില്‍ മാത്രമേ അടിമസ്ത്രീയെ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന് വചനമുണ്ട്. ഇക്കാലത്തും എവിടെയെങ്കിലും അടിമത്വം നിലനില്‍ക്കുന്നുവെങ്കില്‍ അത് ചില ഇസ്ലാമിക രാജ്യങ്ങളില്‍ മാത്രമാണ്. ഏതെങ്കിലും കാര്യത്തിന് സാക്ഷി നില്‍ക്കണമെങ്കില്‍ ഒരു പുരുഷനു പകരം രണ്ടു സ്ത്രീകള്‍ സാക്ഷി നില്‍ക്കണം എന്ന് (2:282) തുടങ്ങിയ ഖുറാന്‍ വചനങ്ങള്‍ സ്ത്രീവിരുദ്ധതയുടെ പ്രത്യക്ഷ സാക്ഷ്യങ്ങളല്ലേ?

മേല്‍ക്കാണിച്ച വചനങ്ങളും ആചരണങ്ങളും ഏതെങ്കിലുമൊക്കെ കാലങ്ങളില്‍ ആ ജനതയ്‌ക്ക് ഉപകരിച്ചിരുന്നിരിക്കാം. എങ്കിലും വിമര്‍ശനം തൊഴിലാക്കിയവര്‍ വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ചരിത്രത്തോടു കാണിക്കുന്ന അനീതിയാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട വഴികളിലൂടെയാണ് സാംസ്‌കാരിക പ്രക്രിയ രൂപപ്പെട്ടുവരുന്നത്. അത് പുതിയ തലമുറയിലേക്ക് വരുമ്പോള്‍ കൂടുതല്‍ സംസ്‌കരിച്ച്, ശുദ്ധീകരിച്ച് വേണം നമുക്ക് കൈമാറാന്‍. സംസ്‌കാരത്തിനാണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പുതിയ വാര്‍ത്തകള്‍

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.