തിരുവനന്തപുരം: വീടും കൃഷി ഭൂമിയും ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി.
അഞ്ചു സെന്റില്‍ കവിയാതെയുള്ള ഭൂമിയും വീടും സെക്യൂരിറ്റിയായി നല്കുമ്പോള് ഉണ്ടാകുന്ന ബാധ്യതയ്ക്ക് 2002നിയമം ബാധകമാക്കുന്നതൊഴിവാക്കണമെന്ന ആവശ്യം സംബന്ധിച്ച പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു.
ഗ്രാമങ്ങളില്‍ ഒരു ഏക്കറും നഗരങ്ങളില്‍ 50 സെന്റും കൃഷി ഭൂമിയായി കണക്കാക്കി ഒഴിവാക്കും. അഞ്ചു ലക്ഷംവരെ വായ്പ എടുത്തവര്‍ക്കാണ് ഇളവ്. ആയിരം ചതുരശ്ര അടി വരെയുള്ള വീടും ജപ്തിയില്‍നിന്ന് ഒഴിവാക്കും. ജപ്തിയില്‍ ഇളവു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു സെന്റില്‍ കവിയാതെയുള്ള ഭൂമിയും വീടും സെക്യൂരിറ്റിയായി നല്കുമ്പോള് ഉണ്ടാകുന്ന ബാധ്യതയ്ക്ക് പ്രസ്തുത ആക്ടിന്റെ 31-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ള പ്രമേയം സഭ ഏകകണ്ഠമായി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: