Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാഠ്യപദ്ധതിയും സംസ്‌കൃതവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:06 pm IST
in Vicharam

തികച്ചും ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരുന്ന ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വിദേശികളുടെ അധിനിവേശത്തോടെ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. എഡി 712 ല്‍ മുഹമ്മദ് ബിന്‍കാസിമിന്റെ ആക്രമണം മുതല്‍ ഔറംഗസീബിന്റെ കാലംവരെ നടന്ന ഭീകരമായ ഭരണത്തില്‍ ഹിന്ദുക്കള്‍ അനുഭവിച്ച യാതനകള്‍ അവര്‍ണ്ണനീയമാണ്.

എഡി 1492 ല്‍ പോര്‍ട്ടുഗീസ് നാവികനായ വാസ്‌കോഡിഗാമയുടെ വരവോടെ തുടങ്ങിയ യൂറോപ്യന്‍ അധിനിവേശവും തുടര്‍ന്നുണ്ടായ പാശ്ചാത്യഭരണവും ഭാരതത്തിന്റെ സാംസ്‌കാരിക തകര്‍ച്ചക്കു കാരണമായി. അതിപുരാതനവും കാലവര്‍ത്തിയുമായ സനാതന ധര്‍മ്മത്തെ വളച്ചൊടിച്ചും, അതു തങ്ങളുടേതാക്കി േലാകസമക്ഷം അവതരിപ്പിക്കാനും മറ്റുമായി മാക്‌സ്മുള്ളറെപ്പോലുള്ളവരെ ഗവേഷണത്തിനുവേണ്ടി നിയോഗിച്ച ബ്രിട്ടീഷുകാര്‍ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ നടപ്പിലാക്കി. ലോര്‍ഡ് മെക്കാളെ, കേണല്‍ മണ്‍ട്രോ തുടങ്ങിയവര്‍ ആവിഷ്‌കരിച്ച വിദ്യാഭ്യാസ നയങ്ങള്‍ മൂലം ഭാരതീയ സംസ്‌കൃതിതന്നെ പൊതുവിദ്യാലയങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. മാതാ പിതാ ഗുരു ദൈവം എന്ന ഉദാത്തമായ സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കി.

നളന്ദ, തക്ഷശില, കാശി മുതലായ പ്രമുഖ വിദ്യാകേന്ദ്രങ്ങള്‍ എല്ലാം ഇല്ലാതായി. പോര്‍ട്ടുഗീസുകാരുടെ ആധിപത്യത്തിന്‍ കീഴില്‍ നടന്ന ഭീകരമായ മതപരിവര്‍ത്തനവും നരനായാട്ടും ക്ഷേത്രധ്വംസനവും മൂലം സനാതന ധര്‍മ്മത്തിന് ഒട്ടേറെ നാശനഷ്ടങ്ങള്‍ വന്നു. പുരാതന ഗ്രന്ഥങ്ങള്‍ ചുട്ടെരിക്കുക എന്നത് അവരുടെ വിനോദമായിരുന്നു. അവസാനം ഔറംഗസീബിന്റെ കാലത്തു കാശി വിദ്യാപീഠം ചുട്ടെരിച്ചു. ആറുമാസത്തിലേറെ അതു കത്തിക്കൊണ്ടിരുന്നു.

ഭൗമപഠനം, കാലാവസ്ഥാ നിരീക്ഷണം, വ്യോമയാനശാസ്ത്രം, ഗണിതശാസ്്രതം, ആയുര്‍വേദം തുടങ്ങിയവയെല്ലാം ഇവിടെനിന്നും കടത്തി ബ്രിട്ടനിലും ജര്‍മ്മനിയിലും മറ്റും കൊണ്ടുപോയി പഠിച്ചതിനുശേഷം അവയെല്ലാം പാശ്ചാത്യ കണ്ടുപിടിത്തങ്ങളാക്കി ലോകമെമ്പാടും പ്രചരിപ്പിക്കാനും അവര്‍ മടിച്ചില്ല. തദ്ദേശവിദ്യാഭ്യാസ സമ്പ്രദായത്തെ പാടെ നശിപ്പിച്ചു.

ഇത്രയുമൊക്കെ ചെയ്തിട്ടും സനാതനവും ഋഷിപ്രോക്തവുമായ നമ്മുടെ വിദ്യാഭ്യാസ രീതി ഇവിടെ നിലനിന്നുപോന്നു. ഗുരുമുഖത്തുനിന്നും കേട്ടും ഉരുവിട്ടും പഠിച്ച് തലമുറകളായി പകര്‍ന്നു നല്‍കിപോന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.

സ്വാതന്ത്ര്യാനന്തരം ഇത്രയും കാലം ജനാധിപത്യഭരണം ഇവിടെ നിലനിന്നിട്ടും ഇതിനൊന്നും സമൂലമായ ഒരു മാറ്റം വരുത്താന്‍ നമുക്കും കഴിഞ്ഞില്ല. കാലഗണനയും പൊതു ഒഴിവുദിവസവും സാമ്പത്തിക വര്‍ഷവും എല്ലാം പഴയ കൊളോണിയല്‍ രീതിയില്‍ത്തന്നെ ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഭാരരതം വെട്ടിമുറിച്ചുണ്ടാക്കിയ പാക്കിസ്ഥാനില്‍ ഈ രീതികളൊക്കെ മാറ്റി. ശരീയത്ത് അനുശാസിക്കുന്ന ഇസ്ലാമിക ഭരണം അവിടെ നടക്കുന്നു.

ഭാരതം ജനാധിപത്യ രാജ്യമാണ്. ജനാധിപത്യമെന്നാല്‍ ഭൂരിപക്ഷമുള്ളവര്‍ ഭരിക്കുന്ന സമ്പ്രദായം. എല്ലാ പൗരന്മാരും തുല്യരാണ്. എന്നാല്‍ ഭാരതത്തില്‍ നടക്കുന്നതങ്ങനെയല്ല. ഭൂരിപക്ഷ സമൂഹത്തിന് യാതൊരു പ്രസക്തിയും ഇവിടെയില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ താല്‍പരങ്ങള്‍ക്കു വിരുദ്ധമായ ഭരണക്രമമാണിവിടെ നിലനില്‍ക്കുന്നത്. ദേശീയതയെന്നാല്‍ ഭൂരിപക്ഷ ദേശീയത തന്നെയാണ്. അതൊരിക്കലും ജനസംഖ്യയില്‍ കുറവുള്ള ഇതര മതസമൂഹങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാകരുതെന്നുമാത്രം. ജാതിമതഭേദമെന്യേ എല്ലാവരും നിയമത്തിനു മുമ്പില്‍ തുല്യരാണ്. എന്നാല്‍ ഏകീകൃത സിവില്‍ നിയമംപോലും ഇവിടെ നടപ്പിലാക്കാന്‍ കഴിയുന്നില്ല. ഇതിനെല്ലാം കാരണം എണ്ണമറ്റ രാഷ്‌ട്രീയപാര്‍ട്ടികളും അഴിമതിക്കാരും സ്വാര്‍ത്ഥതാല്‍പര്യക്കാരും ദേശസ്‌നേഹം ഇല്ലാത്തവരുമായ രാഷ്‌ട്രീയ നേതൃത്വവുമാണ്.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയിലും, മഞ്ഞുമൂടി കിടക്കുന്ന ഹിമാലയ പര്‍വ്വത നിരകളിലും കശ്മീരിലും കിടന്ന് ജീവന്‍ പണയപ്പെടുത്തി രാജ്യേസവനം നടത്തുന്ന ധീരജവാന്മാരെപ്പോലും നിന്ദിക്കാനും, സൈനികമേധാവിയുടെ ന്യായമായ പ്രസ്താവനയെപ്പോലും പുച്ഛിച്ചു തള്ളാനുമുള്ള ദുഃസ്വാതന്ത്ര്യം അനുഭവിക്കുന്ന രാഷ്‌ട്രീയ നേതാക്കന്മാരാണ് നമ്മുടെ രാജ്യത്തുള്ളത്. മതതീവ്രവാദികളും കള്ളക്കടത്തുകാരും കള്ളനോട്ടടിക്കാരും ഇവിടെ വിരാജിക്കുന്നു.

ഇതിനെല്ലാം മാറ്റം വരണം. അടിസ്ഥാനപരമായ ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാകുന്നത് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്. ഭാരതത്തെ സംബന്ധിച്ചു പറയുമ്പോള്‍ ഇവിടുത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്നത് ഹിന്ദിയാണ്. അതുകൊണ്ടുതന്നെ അത് നമ്മുടെ രാഷ്‌ട്രഭാഷയുമാണ്. അതുപോലെതന്നെ പ്രാധാന്യമുളളതാണ് പ്രാദേശിക ഭാഷകള്‍. നമ്മുടെ സംസ്ഥാന പുനഃസംഘടന നടന്നതുതന്നെ അതിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ പ്രാദേശിക തലത്തില്‍ ജനങ്ങളുടെ മാതൃഭാഷയായ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം കൊടുക്കണം. അതുപോലെതന്നെ ലിങ്ക് ലാംഗ്വേജ് എന്ന നിലയ്‌ക്കു ഇംഗ്ലീഷും അത്യാവശ്യമാണ്.

അങ്ങനെ ഹിന്ദി, പ്രാദേശിക ഭാഷകള്‍, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളും നിര്‍ബന്ധമായും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭാരതത്തിന്റെ പൗരാണിക ഭാഷയായ സംസ്‌കൃതം അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഇന്നു പഠിപ്പിക്കുന്നില്ല. മുസ്ലിം ഭരണാധികാരികളും ഇംഗ്ലീഷുകാരും വളരെ ബോധപൂര്‍വം സംസ്‌കൃതപഠനം നിരുത്‌സാഹപ്പെടുത്തിയിരുന്നു. അതിന്നും മാറ്റംകൂടാതെ തുടരുന്നു. എന്നാല്‍ പൗരാണികകാലം മുതല്‍ സംസ്‌കൃതം ഈ രാജ്യത്തിന്റെ പ്രധാന ഭാഷയായിരുന്നു. ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ സംസ്‌കൃതഭാഷ പഠിച്ചിരുന്നു. കാരണം ഭാരതത്തില്‍ വേദേതിഹാസങ്ങള്‍, പുരാണങ്ങള്‍ എന്നുവേണ്ട എല്ലാം രചിക്കപ്പെട്ടിരുന്നതു സംസ്‌കൃതഭാഷയില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും സംസ്‌കൃതം പഠിച്ചിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളുകളായിട്ടും സംസ്‌കൃത ഭാഷയ്‌ക്കു അര്‍ഹിക്കുന്ന സ്ഥാനം പാഠ്യപദ്ധതികളില്‍ ഇല്ലായിരുന്നു. അതുതന്നെയാണ് നാം ഇന്നനുഭവിക്കുന്ന ധര്‍മ്മച്യുതിയുടെ പ്രധാന കാരണവും. തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം ആവശ്യമാണ്. അതുപോലെതന്നെ ഭാഷാപഠനവും അത്യാവശ്യമാണ്. സനാതനധര്‍മ്മത്തിന്റെ നിലനില്‍പ്പിനു സംസ്‌കൃതപഠനം അത്യാവശ്യമാണ്. ഇപ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖ തയ്യാറാക്കാന്‍ ഭാരതസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. കരട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതി തീര്‍ച്ചയായും അതു പരിഗണിക്കുമെന്നും നമുക്ക് ്രപതീക്ഷിക്കാം. ഏതായാലും ഭാരതസര്‍ക്കാര്‍ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോള്‍ സംസ്‌കൃത ഭാഷാപഠനം നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

പുതിയ വാര്‍ത്തകള്‍

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.