ലക്നൗ: ഉത്തർപ്രദേശിൽ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ച കുട്ടികളുടെ എണ്ണം അഞ്ച് ദിവസത്തിനുള്ളിൽ 63ആയി. ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടികളാണ് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് മരണപ്പെട്ടത്.
അതേ സമയം പ്രശ്നത്തെ ഗൗരവമായി കാണുന്നെന്നും എത്രയും വേഗം അപകടത്തിന്റെ കാരണവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് മന്ത്രിയോടും മറ്റ് ഉദ്യോഗസ്ഥരോടും ആശുപത്രി സന്ദർശിച്ച് വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം കൃത്യതയോടെ തന്നെ നടപ്പിലാക്കും, കുറ്റക്കാർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും യോഗി പറഞ്ഞു. പ്രതിപക്ഷം ഈ ദുരന്തത്തെ രാഷ്ടീയവത്കരിക്കരുതെന്നും യോഗി ആവശ്യപ്പെട്ടു.
ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നല്ല മറിച്ച് മസ്തിഷ്ക ജ്വരം മൂർച്ഛിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഓക്‌സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന ആരോപണം ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്താല നിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: