Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 8, 2026, 06:04 am IST
in Editorial

പിഎസ്സി പരീക്ഷാ ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് സത്യസന്ധമായി പരീക്ഷയെഴുതി ജോലി സ്വപ്‌നം കണ്ട് കഴിയുന്ന അഭ്യസ്തവിദ്യരെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിക്കപ്പെടുകയും, സ്വാധീനമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി നിയമനങ്ങള്‍ നടത്തുകയുമാണ്.

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ അതിപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ വന്‍ അട്ടിമറി നടന്നത് നിവൃത്തിയില്ലാതെ പിഎസ്സിക്കുതന്നെ സമ്മതിക്കേണ്ടി വന്നു. തസ്തികയുടെ ഒന്നാം പേപ്പറിന്റെ എക്കണോമിക്സ് വിഷയത്തില്‍ മൂല്യനിര്‍ണയം നടത്തേണ്ടിയിരുന്ന ചോദ്യങ്ങളില്‍ പത്തെണ്ണത്തിന്റെ മൂല്യനിര്‍ണയത്തില്‍ പിശക് സംഭവിച്ചുവെന്നാണ് പിഎസ്സി ഏറ്റുപറഞ്ഞിരിക്കുന്നത്. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാന്‍ കോര്‍ഡിനേഷന്‍ ഡിവിഷന്‍, ചീഫ് പെര്‍സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷന്‍ എന്നീ ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പിഎസ്സിയുടെ കുറ്റസമ്മതം.

പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ അട്ടിമറി നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ച ഒന്നാം റാങ്കുകാരന്‍ അന്നത്തെ ഒരു ഭരണാനുകൂല സംഘടനാ നേതാവും സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനുമാണ്. പരീക്ഷാ നടത്തിപ്പും മൂല്യ നിര്‍ണയവും സംബന്ധിച്ച് യാദൃച്ഛികമായ പിഴവുകളല്ല, രാഷ്‌ട്രീയഭരണ പിന്തുണയോടെ വലിയൊരു ഗൂഢാലോചനയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നിട്ടും ലാഘവബുദ്ധിയോടെയാണ് പിഎസ്സി കാര്യങ്ങളെ കാണുന്നത്.

ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി പിഴവ് കണ്ടുപിടിച്ചതിനാലാണ് പിഎസ്സി കുറ്റം സമ്മതിച്ചത്. ഇനിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാന്‍ പിഎസ്സി അധികൃതരെ അനുവദിക്കരുത്. കൂടുതല്‍ പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ആരാണ് ഇതിനൊക്കെ ഉത്തരവാദിയെന്നും, ആരൊക്കെയാണ് കൂട്ടുനിന്നതെന്നും കണ്ടെത്തി കര്‍ശന നടപടികള്‍ എടുക്കണം. കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.

നികുതിപ്പണം തിന്നു കൊഴുക്കുന്ന വെള്ളാനകളിലൊന്നാണ് പിഎസ്സി. മുഖ്യമന്ത്രിയെക്കാളും പ്രധാനമന്ത്രിയെക്കാളും കൂടുതല്‍ ശമ്പളമാണ് പിഎസ്സി ചെയര്‍മാന് നല്‍കിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പിഎസ്സി അംഗങ്ങളുടെ എണ്ണവും ശമ്പളവും അവിശ്വസനീയമാം വിധം ഉയര്‍ന്നതാണ്. 25 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ പിഎസ്സിയില്‍ ഏഴ് അംഗങ്ങള്‍ മാത്രമാണുള്ളത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് യോഗ്യത നിര്‍ണയിച്ച് തൊഴില്‍ നല്‍കുന്ന യുപിഎസ്സിയില്‍ 11 അംഗങ്ങളും. എന്നാല്‍ മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലെ പിഎസ്സി 21 അംഗങ്ങളെയാണ് തീറ്റിപ്പോറ്റുന്നത്. കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ കൊള്ളയ്‌ക്ക് അറുതിവരുത്തിയേ മതിയാവൂ. ഇത്രയേറെ നികുതിപ്പണം ഇവരിലേക്ക് വഴിതിരിച്ചുവിടാന്‍ എന്ത് മലമറിക്കുന്ന പണിയാണ് ഇവര്‍ എടുക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അടിയന്തരമായി പിഎസ്സി അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും, ശമ്പളം വെട്ടിക്കുറയ്‌ക്കുകയും വേണം.

വ്യവസ്ഥാപിതമായ രീതിയില്‍ പരീക്ഷയെഴുതി ജയിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാര്‍ ജോലി നല്‍കലാണ് പിഎസ്സിയുടെ പണി. വര്‍ഷങ്ങളായി ഇതല്ല സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. വിവിധ വകുപ്പുകളുടെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, പരീക്ഷയെഴുതാനുള്ള യോഗ്യത മറികടക്കാന്‍ കൃത്രിമ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ അനുവദിക്കുക, രാഷ്‌ട്രീയ സ്വാധീനമുള്ളവരെയും ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ശ്വവര്‍ത്തികളെയും ജോലിയില്‍ തിരുകി കയറ്റുക, റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാക്കി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുക, പി
ന്നീട് ഇവരെ സ്ഥിരപ്പെടുത്തുക ഇതൊക്കെയാണ് പിഎസ്സിയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 10 വര്‍ഷത്തെ ഭരണകാലത്ത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പാര്‍ട്ടി സര്‍വീസ് കമ്മിഷനായി മാറുകയാണ് ഉണ്ടായത്. ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചതോടെ പിഎസ്സിയിലെ എല്ലാ അംഗങ്ങളും ഭരണകക്ഷികളുടെ ആളുകളായി. ഇതോടെ എന്ത് അതിക്രമങ്ങളും കാണിക്കാമെന്നായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്ര തന്നെ നടന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം നടന്നിട്ടുള്ള നിയമനങ്ങളെല്ലാം പുനഃപരിശോധിക്കണം. അനര്‍ഹരെ പിഴയീടാക്കി ജോലിയില്‍നി
ന്ന് പിരിച്ചുവിടണം. പത്തുവര്‍ഷം അവര്‍ ക്രമക്കേടും അഴിമതിയും നടത്തിയില്ലേ. ഇനി ഞങ്ങളുടെ ഊഴമാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വിചാരിക്കരുത്. പിഎസ്സിയുടെ ഘടന പുനപ്പരിശോധിക്കണം. എല്ലാ നടപടികളും സുതാര്യമാക്കുകയും വേണം.

Tags: Kerala Public Service CommissionPSC exam irregularitiesCPL Leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

പുതിയ വാര്‍ത്തകള്‍

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.