ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കളര്‍കോട് മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ഏപ്രില്‍ 21ന് രാത്രി യാണ് ക്ഷേത്രത്തിന്റെ വടക്കേ വാതില്‍ തകര്‍ത്ത് നാലമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികളും മേശയും കുത്തിത്തുറന്ന് പണം അപഹരിച്ചത്.
ഏതാണ്ട് 70,000 രൂപയോളമാണ് മോഷണം പോയത്. പിറ്റേന്ന് പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ വാച്ചറാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സൗത്ത് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൂന്നര മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ക്ഷേത്ര ജീവനക്കാരുടെ മൊഴിയെടുത്തതില്‍ അന്വേഷണം ഒതുങ്ങി.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ പതക്കം മോഷണം പോയ വിവരം പുറത്തറിഞ്ഞ അടുത്ത ദിവസമാണ് അമ്പലപ്പുഴ ഗ്രൂപ്പില്‍പ്പെട്ട കളര്‍കോട് ക്ഷേത്രത്തിലും മോഷണം നടന്നത്. അതിനാല്‍ വലിയ വാര്‍ത്താ പ്രാധാന്യംവും ഈ സംഭവത്തിനു ലഭിച്ചു. പോലീസ് തുടക്കത്തില്‍ കാണിച്ച താത്പര്യം പിന്നീട് അന്വേഷണത്തില്‍ ഉണ്ടായില്ലെന്ന് പരാതി ഉയര്‍ന്നു.ദേവസ്വം ബോര്‍ഡ് അധികൃതരോ ഭക്തജന സംഘടനകളോ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്താനും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: