ഇടുക്കി: ജില്ലയില്‍ എക്സൈസ് വിഭാഗം ഒരു മാസത്തിനിടെ 113 അബ്കാരി കേസുകളെടുത്തു. 600 ഗ്രാം ഹാഷിഷ്ഓയിലും 12.14 കിലോ ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. 113 അബ്കാരികേസുകളും 171 കോട്പാ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 373.31 ലിറ്റര്‍ വിദേശമദ്യവും 7.15 ലിറ്റര്‍ ചാരായം, 778 ലിറ്റര്‍ കോട,19.5 ലിറ്റര്‍ ബിയര്‍, 10 ലിറ്റര്വൈന്, 70 ലിറ്റര്വ്യാജ മദ്യം എന്നിവ പിടിച്ചെടുത്തു. ഇക്കാലയളവില്‍ 6739 വാഹന പരിശോധന നടത്തി. 518 കള്ള് ഷാപ്പുകളില്‍ പരിശോധനയും നടന്നു.156 കേസുകളില്‍ രാസപരിശോധനയ്ക്കായി കള്ള് സാമ്പിളുകള്‍ ശേഖരിച്ചു.
മദ്യഷാപ്പുകള്‍ പൂട്ടിയസ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലും പ്രത്യേക പരിശോധന നടത്തി അനധികൃത മദ്യവില്‍പ്പന സംബന്ധിച്ച കേസുകള്‍ എടുത്തു. ജി.എസ്.റ്റി നിലവില്‍ വന്ന സാഹചര്യത്തില്‍ വാണിജ്യനികുതി ചെക്ക് പോസ്റ്റിലെ വാഹന പരിശോധന ഒഴിവായതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന കൂടുതല്‍ കര്‍ശനമാക്കി. പോലീസ് ഒരു മാസത്തിനിടെ ഇക്കാലയളവില്‍ 107 റെയ്ഡുകള്‍ നടത്തുകയും 30 കേസുകളിലായി 42 പേരെ അറസ്റ്റ്ചെയ്യുകയും ചെയ്തു. ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്കര്ശനമാക്കാന് കളക്ട്രേറ്റില്‍ ജില്ലാകളക്ടര്ജി.ആര്ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
സ്കൂളുകളുടെയും പ്രത്യേകിച്ച് റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പരിസരങ്ങളില്റെയ്ഡും നീരീക്ഷണവും ശക്തമാക്കാന്‍ ജില്ലാകളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ഓണക്കാലത്ത് ലഹരിവസ്തുക്കളുടെ വ്യാപനം തടയാന്‍ ഉടന്‍ ബന്ധപ്പെട്ടവരുടെയോഗംവിളിച്ച് നടപടിക്ക് രൂപം നല്‍കും. കഴിഞ്ഞ മാസം ഇടുക്കി എക്സൈസ് ഡിവിഷനില്‍ 848 റെയ്ഡുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: