Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുഴകടന്ന് ആനവണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 10:31 pm IST
in Ernakulam

പിറവം ഡിപ്പോയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ വേണം

പിറവം: അന്തരിച്ച മുന്‍ മന്ത്രി ടി.എം. ജേക്കബ്ബിന്റെ ഭരണനേട്ടങ്ങളിലൊന്നായിരുന്നു പിറവം കെഎസ്ആര്‍ടിസി ഡിപ്പോ. തുടങ്ങിയ കാലത്ത് ഡിപ്പോയില്‍ സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും പിന്നീട് ഒരുപരിധിവരെ അത് പരിഹരിക്കുവാന്‍ സാധിച്ചിരുന്നു.

വര്‍ഷക്കാലമായാല്‍ വെള്ളക്കെട്ട്മൂലം യാത്രക്കാര്‍ക്ക് ബസില്‍ കയറുവാന്‍ ബുദ്ധിമുട്ടാണ്. ഡിപ്പോയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ അധികൃതര്‍ ചെവികൊണ്ടിട്ടില്ല. സ്ത്രീകള്‍ക്കുമാത്രമായി ശൗചാലയം ഇല്ല. ഡിപ്പോയില്‍ യാത്രക്കാര്‍ കുറവാണെങ്കിലും ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ബസ് കത്തുനില്‍ക്കുന്നവര്‍ ഡിപ്പോയുടെ പ്രവേശനകവാടത്തില്‍ കാത്തുനില്‍ക്കുകയാണ് പതിവ്. തെരുവ്‌നായ്‌ക്കളുടെ ശല്യം രൂക്ഷമാകാറുണ്ട്.

കെഎസ്ആര്‍ടിസി ഡിപ്പോയുടെ പരിസരത്ത് രാത്രികാല പോലീസ് സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

മൂവാറ്റുപുഴയില്‍ യാത്രക്കാര്‍ പെരുവഴിയില്‍

മൂവാറ്റുപുഴ: രണ്ട് വര്‍ഷം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ പെരുവഴിയിലും യാത്രക്കാര്‍ ദുരിതത്തിലും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി നിര്‍മ്മാണത്തിനായി 8കോടിയോളം രൂപ അനുവദിച്ചിരുന്നു. ബസ്സുകള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്റ്റാന്റും 100ഓളം മുറികളും സജ്ജീകരിച്ച് വ്യാപാര സമുച്ചയങ്ങളും ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാന്‍ ആണ് വിഭാവനം ചെയ്തിരുന്നത്. മുറികള്‍ ലേലം ചെയ്ത വകയില്‍ 4കോടിയോളം രൂപ കെഎസ്ആര്‍ടിസിയ്‌ക്ക് ലഭിച്ചു. പുതിയ സര്‍ക്കാര്‍ വന്നതോടെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ നിര്‍മ്മാണം മന്ദഗതിയിലായി. മുറികള്‍ ലേലം ചെയ്ത് കരാറെഴുതിയവര്‍ക്കാകട്ടെ വ്യാപാരസ്ഥാനപങ്ങള്‍ തുടങ്ങുവാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ കെഎസ്ആര്‍ടിസിയുടെ വാഗ്ദാന ലംഘനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോയിരിക്കുകയാണ്.

ബസ്സ്റ്റാന്റ് പരിസരമാകെ വെള്ളക്കെട്ടും ചെളിയും കലര്‍ന്ന് ബസ്സില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാണ്. സര്‍വീസ് ബസ്സുകളെല്ലാം എംസി റോഡില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കേണ്ട സ്ഥിതിയിലാണ്. യാത്രക്കാര്‍ക്കാകട്ടെ മഴയും വെയിലുമേറ്റ് ഫുട്പാത്തുകളിലും കടത്തിണ്ണയില്‍ കയറിനിന്നുവേണം ബസ്സില്‍ കയറിപ്പറ്റുവാന്‍. സര്‍വീസ് പൂര്‍ത്തിയാക്കി വരുന്ന ബസ്സുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഒതുക്കേണ്ട അവസ്ഥയാണ്. ദൂരയാത്രക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുന്നില്ല. പഴയ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിയൊലിച്ചും ദുര്‍ഗന്ധം പരന്നും പരിസരമാകെ മലീമസമാണ്. കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകളും സര്‍വീസ് സ്റ്റേഷനുകളും കരി ഓയില്‍കലര്‍ന്ന വെള്ളക്കെട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഇതുമൂലം നൂറുകണക്കിന് ജീവനക്കാര്‍ ദുരിത്തത്തിലാണ്. നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ഒരുവര്‍ഷമായി പ്രസ്താവന ഇറക്കുന്ന സ്ഥലം എംഎല്‍എയ്‌ക്കും ഒന്നും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥവന്നതോടെ മൂവാറ്റുപുഴ നഗരവികസനത്തിനും യാത്രക്കാരുടെ ഉന്നമനത്തിനും പ്രയോജനപ്പെടുന്ന കെഎസ്ആര്‍ടിസി സബ്ഡിപ്പോ യുടെ സ്ഥിതി ദയനീയമാണ്.

 

കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോക്ക് ഇല്ലായ്‌മകളേറെ

കോതമംഗലം: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വന്ന് പോകുന്ന കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പോരായ്‌മകള്‍ ഒട്ടേറെ. ഹൈറേഞ്ചിന്റെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോതമംഗലത്തേക്ക് ഹൈറേഞ്ചില്‍ നിന്നും വിവിധ ആദിവാസി കുടിയില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി യാത്രക്കാരാണ് വന്ന് പോകുന്നത്.

എന്നാല്‍ കോതമംഗലം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യത്തിന് ശുചി മുറികളില്ലെന്നുള്ളത് ഏറ്റവും വലിയ കുറവാണ്.

മൂത്രപ്പുരകള്‍ വേണ്ടത്ര വൃത്തിയില്ലത്തത് ദുര്‍ഗന്ധത്തിന് കാരണമാകുന്നു. വലിയ മഴ പെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് നനയാതെ ബസ്സില്‍ കയറുന്നതിനുള്ള സൗകര്യം പൂര്‍ണ്ണതോതില്‍ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡിപ്പോയില്‍ വരുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ല. ആദിവാസി മേഖലകളിലേക്കുള്ള ട്രിപ്പുകള്‍ രാത്രി കാലങ്ങളില്‍ മുടങ്ങുന്നത് പതിവാണ്. തങ്കളത്തെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടം കുളമായി മാറി. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിലാണ് വലിയകുഴി രൂപപ്പെട്ടിട്ടുള്ളത്. മലിനജലം തളംകെട്ടി കിടക്കുന്ന കുഴിമറികടന്നു വേണം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍. മഴക്കാലം തുടങ്ങിയതിനു മുന്‍പ് രൂപപ്പെട്ട കുഴി ഇപ്പോള്‍ വലിയ കുളമായി മാറി. അപകടകെണിയായി തുടരുന്ന കുഴി അടയ്‌ക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

തോന്നുന്ന സമയത്ത് തോന്നുന്ന വഴി ഓടി കൂത്താട്ടുകുളത്ത് സര്‍ക്കാര്‍ ബസുകള്‍

കൂത്താട്ടുകുളം: സര്‍ക്കാര്‍ വക ബസുകള്‍ കൂത്താട്ടുകുളത്ത് സമയം തെറ്റിയും തോന്നുന്ന വഴിയിലൂടെ പായിച്ചും ചീറിപ്പായുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ ഗതാഗത നിയമം തെറ്റിച്ച് ഓടുന്നതുമൂലം അപകട സാധ്യത ഏറി വരുകയാണ്. എംസി റോഡില്‍ കോട്ടയം ഭാഗത്തു നിന്നുവരുന്ന ബസുകള്‍ ടൗണ്‍ പാലത്തില്‍ നിന്ന് നടപ്പുറം ബൈപ്പാസ് റോഡില്‍ പ്രവേശിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തണമെന്നാണ് തീരുമാനം.

ഡിപ്പോയില്‍ നിന്ന് പുറത്തേക്കുപോകുന്ന ബസുകള്‍ മാര്‍ക്കറ്റ് റോഡിലെത്തി സെന്‍ട്രല്‍ കവല വഴി തൃശ്ശൂര്‍ ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കുമാണ് പോകേണ്ടത്. എന്നാല്‍ മൂവാറ്റുപുഴ ഭാഗത്തു നിന്ന് കോട്ടയം, പാലാ, വൈക്കം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ ചിലത് ഡിപ്പോയില്‍ എത്തിയ ശേഷം ഗതാഗത നിയമം തെറ്റിച്ച് നടപ്പുറം ബൈപ്പാസ് റോഡിലൂടെ എംസി റോഡില്‍ പ്രവേശിക്കുന്നു. കഷ്ടിച്ച് ഒരു വലിയ വാഹനത്തിനും ഒരു ചെറിയ വാഹനത്തിനും മാത്രം സമാന്തരമായി കടന്നുപോകുന്നതിനുള്ള വീതിയേ ഈ റോഡിനുള്ളു. എതിര്‍ദിശകളില്‍ നിന്നായി ഒരുമിച്ച് രണ്ടു ബസുകള്‍ എത്തുന്നതോടെ ഇവിടെ യാത്രക്കുരുക്കുണ്ടാകുന്നു. ടൗണ്‍ തോടിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ബൈപ്പാസ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ബലക്ഷയമുള്ള ടൗണ്‍ തോടിന്റെ ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാത ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഒരുമിച്ചെത്തിയപ്പോള്‍ റോഡിന് ചേര്‍ന്നുള്ള നടപ്പാതയിലൂടെയാണ് ബസ് കയറ്റി കൊണ്ടുപോയത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. നടപ്പാതയോട് ചേര്‍ന്ന് ബസുകള്‍ പോകുന്നത് റോഡിന്റെ സുരക്ഷയേയും ബാധിക്കുന്നുവെന്ന് പരാതിയുണ്ട്.

ഡിപ്പോയിലെത്തുന്ന ദീര്‍ഘദൂര ബസുകള്‍ക്ക് കൂത്താട്ടുകുളം ടൗണിലൂടെ കടന്നുപോകേണ്ടത് എങ്ങനെയെന്ന് അറിയിക്കുന്നതിന് ഡിപ്പോയില്‍ നിന്ന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഡിപ്പോയില്‍ നിന്ന് ബൈപ്പാസ് റോഡിലേക്ക് ബസുകള്‍ കയറുന്നത് നിരോധിച്ചുകൊണ്ടുള്ള സൂചനാ ബോര്‍ഡും സ്ഥാപിക്കേണ്ടതാണ്.

ബസുകളുടെ സമയക്രമത്തില്‍ ഇപ്പോഴും പരാതികളുണ്ട്. കൂത്താട്ടുകുളം-പാലാ റൂട്ടിലോടുന്ന ബസുകള്‍ സ്വകാര്യബസുകളുടെ സമയത്തിന് ശേഷമാണ് പലപ്പോഴും എത്തുന്നതെന്ന ആക്ഷേപമുണ്ട്. ഡിപ്പോയിലുള്ള ശൗചാലയത്തിന്റെ നില ദയനീയമാണ്. പലപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണിവിടെ. ദുര്‍ഗന്ധം മൂലം സ്റ്റാന്റ് പരിസരത്ത് മൂക്കു പൊത്തിയാണ് പലരും നടന്നുനീങ്ങുന്നത്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരാജയമായി മാറുന്നത് ഇവിടെയാണ്.

 

ാേ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.