Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാലാഖമാരല്ല, അവര്‍ മനുഷ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:08 pm IST
in Vicharam

കഴിഞ്ഞ 22 ദിവസമായി കേരളത്തിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരത്തിന് അവസാനമായപ്പോള്‍, ന്യായമായ ആവശ്യങ്ങള്‍ക്കായി തെരുവിലിറങ്ങിയ സംഘടിത ശക്തിയുടെ വിജയംകൂടിയായി അത്. ആതുരശുശ്രൂഷാ രംഗത്ത് അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന നഴ്‌സുമാര്‍ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് സമരരംഗത്തിറങ്ങിയത്. അടിസ്ഥാന ശമ്പളം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശമുണ്ടായതാണ് വ്യത്യസ്ത തലത്തില്‍ നടന്ന ചര്‍ച്ചകളിലും പരിഹാരമുണ്ടാകാതിരുന്ന സമരത്തിന് അവസാനമുണ്ടാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും സര്‍ക്കാരിന് അത് നടപ്പിലാക്കാനുള്ള ബാധ്യതകൂടിയുണ്ട്. തങ്ങള്‍ അടിമകളല്ലെന്ന പ്രഖ്യാപനംകൂടിയാണ് ഈ സമര വിജയത്തിലൂടെ നഴ്‌സുമാര്‍ നടത്തിയിരിക്കുന്നത്.

2011 ഒക്ടോബര്‍ 18 നായിരുന്നു നഴ്‌സിംഗ് മേഖലയെ നടുക്കിയ, മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സായിരുന്ന ബീനാ ബേബി ജീവനൊടുക്കിയത്. ആ രക്തസാക്ഷിത്വമായിരുന്നു നഴ്‌സുമാരെ സംഘടിതരാക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 20 ന് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ ഏകദേശം 250 നഴ്‌സുമാര്‍ പണിമുടക്കി. തങ്ങളുടെ അടിമസമാനമായ ജീവിതത്തെപ്പറ്റി അവര്‍ ബോധവാന്മാരായി. 12-16 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജോലി സമയം. 1000-3000 രൂപയായിരുന്നു ശമ്പളം. മറ്റാനുകൂല്യങ്ങള്‍ ഒന്നുമില്ല. ജോലി സ്ഥിരതയില്ല. ബോണ്ട് വ്യവസ്ഥ, കരാര്‍നിയമനം, അധികാരികളുടെ മാനസിക ശാരീരിക പീഡനങ്ങള്‍ എന്നിവയെല്ലാം സഹിക്കുകയായിരുന്നു അവര്‍. അതിനെല്ലാം എതിരായ അവരുടെ ഒത്തുചേരല്‍ രാജ്യമെങ്ങുമുള്ള നഴ്‌സുമാര്‍ക്കു വഴികാട്ടിയായി.

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ഏറ്റവും വലിയ ഭീഷണി മത സാമുദായിക ശക്തികളും മാനേജ്‌മെന്റ് ഗുണ്ടായിസവുമായിരുന്നു. സംഘടനാ രൂപീകരണത്തിനുശേഷം കേരളത്തിലങ്ങോളമിങ്ങോളം നഴ്‌സുമാരുടെ പ്രക്ഷോഭം അരങ്ങേറി. വര്‍ഷങ്ങളായി അനുഭവിച്ച അടിമത്തം വലിച്ചെറിയാന്‍ അവര്‍ തയ്യാറായി. കേരളത്തില്‍ നഴ്‌സുമാര്‍ നടത്തിയത് ഏതെങ്കിലും രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയോടെയുള്ള സമരമായിരുന്നില്ല. ജീവിത സമരത്തിനു രാഷ്‌ട്രീയ പിന്തുണ ആവശ്യമായിരുന്നില്ല. എന്നാല്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും പൊതുസമൂഹത്തിനും അവരെ പിന്തുണയ്‌ക്കാതെ നിര്‍വ്വാഹമില്ലായിരുന്നു. കാരണം അവരുടെ ആവശ്യങ്ങള്‍ ന്യായമായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായതാണ് കേരള സര്‍ക്കാരിനെയും ആ വഴിക്കു നീങ്ങാന്‍ പ്രേരിപ്പിച്ചത്.

സുപ്രീംകോടതിയുടെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശവുമുണ്ടായിരുന്നു. സമരത്തെ അട്ടിമറിക്കാനും പിന്‍വലിപ്പിക്കാനും പലവിധത്തിലുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ സ്വാധീനമുപയോഗിച്ച് നടത്തിക്കൊണ്ടിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് നഴ്‌സുമാരുടെ സംഘടനകളായ യുഎന്‍എ, ഐഎന്‍എ എന്നിവയുടെ നേതൃത്വത്തില്‍ സമരം നടന്നത്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ക്കൊപ്പം കേരളത്തിലെ പൊതുസമൂഹവും നിലകൊണ്ടതിനാല്‍ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് പരാജയം സമ്മതിക്കേണ്ടിവന്നു. അമ്പത് കിടക്കവരെയുള്ള ആശുപത്രികളില്‍ അടിസ്ഥാനശമ്പളം 20,000 രൂപ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 50 ല്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും പരാതികളും പഠിക്കാന്‍ നാലംഗസമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണറുമാണ് അംഗങ്ങള്‍. ട്രെയിനി നഴ്‌സുമാരുടെ കാര്യവും ട്രെയിനിങ് സമയത്ത് നല്‍കുന്ന സ്‌റ്റൈപ്പന്റും സംബന്ധിച്ച് നാലംഗസമിതി റിപ്പോര്‍ട്ട് നല്‍കും.

നാലംഗ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരിക്കുന്നത് ഒരു മാസമാണ്. നടപടി സ്വാഗതാര്‍ഹമാണെങ്കിലും സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നഴ്‌സുമാരുടെ ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്നതുമാകണം. അത് ഉടന്‍ നടപ്പിലാക്കുന്നതിനുള്ള ആര്‍ജ്ജവവും സര്‍ക്കാരിനുണ്ടാകണം. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സമരം ചെയ്ത നഴ്‌സുമാര്‍ തിരികെ ആശുപത്രികളിലെത്തുമ്പോള്‍ മാനേജുമെന്റുകള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മുന്‍കാല അനുഭവങ്ങളുണ്ട്. സമരക്കാര്‍ക്കെതിരെ പ്രതികാരനടപടികളുണ്ടാകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അങ്ങനെ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സ്വകാര്യ ആശുപത്രികള്‍ ചികിത്സാ ഇനത്തില്‍ രോഗികളില്‍ നിന്ന് ഈടാക്കിവരുന്നത് വന്‍തുകയാണ്. . മാലാഖമാരാണെന്ന് പേരുചാര്‍ത്തി, നഴ്‌സുമാര്‍ സേവനം ചെയ്യണമെന്നായിരുന്നു പ്രചാരണം. എന്നാല്‍ മാലാഖമാരല്ല, തങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.