ന്യൂദല്‍ഹി: രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 5400 കോടിരൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള് പാര്‍ലമെന്റിനെ അറിയിച്ചു.
നോട്ട് അസാധുവാക്കിയ 2016 നവംബര്‍ ഒന്‍പതു മുതല്‍ ഈ വര്‍ഷം ജനുവരി 10 വരെയുള്ള കാലയളവിലെ കണ്ടെത്തലാണിത്. ഇക്കാലയളവില്‍ 1100ല്‍ക്കൂടുതല്‍ തിരച്ചിലുകളും സര്വേകളുമാണ് ആദായനികുതി വകുപ്പ് നടത്തിയതെന്ന് അദ്ദേഹം രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.
ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നിക്ഷേപങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിയതായി സംശയമുള്ള കേസുകളില്‍ 5100 ല്‍ അധികം നോട്ടീസുകള്‍ നല്കി. 610 കോടി രൂപയുടെ സ്വത്തുവകകളാണ് ഇങ്ങനെ പിടിച്ചെടുത്തത്. ഇതില്‍ 513 കോടി രൂപ പണമായി ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: