കോട്ടയം: ജില്ലയില്‍ മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ വന്‍നാശം. തുടര്‍്ച്ചയായി രണ്ടാം ദിവസമാണ് കാറ്റ് വീശുന്നത്. ഏറ്റുമാനൂരും കുറവിലങ്ങാടും വലിയ നാശമാണ് ഉണ്ടാക്കിയത്. ഏറ്റുമാനൂരില്‍ മരക്കൊമ്പ് വീണ് ഒരാള്‍ മരിച്ചു. നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി.
മഴക്കൊപ്പം ആഞ്ഞുവീശിയ മിന്നല്‍ചുഴലിയില്‍ കുറവിലങ്ങാട് പഞ്ചായത്തിലെ രണ്ട്,മൂന്ന് വാര്‍ഡുകളില്‍ കനത്തപ്രകൃതിക്ഷോഭം. ചുഴലികൊടുങ്കാറ്റില്‍ ഒരുവീട് പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മുട്ടുങ്കല്‍ കുടുക്കമറ്റം റോഡ്, കാട്ടാമ്പാക്ക് കുടക്കമറ്റം റോഡ് എന്നിവിടങ്ങല്‍ മരങ്ങള്‍ കടപുഴകി വൈദ്യുതിലൈനുകള്ക്കുമേല് വീണ് വൈദ്യുതിബന്ധം നിലച്ചതിനുപുറമേ ഗതാതവും തടസ്സപ്പെട്ടു. കൂത്താട്ടുകുളം,കടുത്തുരുത്തിസ്റ്റേഷനുകളില് നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം മണിക്കൂറുകള്‍ കഠിനപരിശ്രമം നടത്തിയശേഷമാണ് വീടിനുമേല്‍ കടപുഴകിവീണവൃക്ഷങ്ങളും റോഡിലേക്കും വൈദ്യുതി ലൈനുകള്ക്കുമേലും വീണ മരങ്ങളും മുറിച്ചുനീക്കിയത്. കുറവിലങ്ങാട് തുണ്ടത്തില്‍ പത്മനാഭന്,സഹോദരി മണി എന്നിവര്‍ താമസിക്കുന്ന വീടാണ് മരംവീണ് പൂര്‍ണ്ണമായും തകര്‍ന്നത്. പരണകാലായില്‍ കുര്യാച്ചന്,പൈനാപ്പള്ളില്‍ ജോര്‍ജ്,പൈനാപ്പള്ളില്‍ അലക്സ്,ജോര്‍ജ് പാലയ്ക്കാത്തടത്തില്‍,കുഞ്ഞച്ചന് ചെമ്പനായില്‍,ദേവസ്യാച്ചന് കളരിയ്ക്കല്‍ എന്നിവരുടെ വീടുകളാണ് മരങ്ങള്‍ വീണ് ഭാഗീകമായിതകര്ന്നത്. കാളിയാര്‍ തോട്ടത്ത് പുത്തന്‍പുരയ്ക്കല്‍ ബേബിയുടെ ഏത്തവാഴത്തോട്ടത്തില്‍ കുലച്ച 300 വാഴകള്‍ കാറ്റില്‍ നിലം പൊത്തി.കൂനംമാക്കിയല് സണ്ണി,മുട്ടപ്പള്ളില്‍ ടോമി എന്നിവരുടെ റബ്ബര്‍മരങ്ങളും കാറ്റില്‍ വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: