കറുകച്ചാല്‍: സ്വകാര്യബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ അവഗണിക്കുന്നുവെന്ന പരാതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും പോലീസോ മറ്റ് അധികൃതരോ ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ത്ഥികള്‍ ബസിന്റെ ഡോറിന് സമീപത്തായി ക്യൂ നില്‍ക്കണം. കൂടാതെ സീറ്റുകളില്‍ ഇരുന്ന് യാത്രചെയ്യാനോ, സ്കൂള്‍ സമയം കഴിഞ്ഞാല്‍ കണ്സഷന് നല്‍കാനോ ബസ് ജീവനക്കാര്‍ തയ്യാറാകാറില്ല.
പൊതു യാത്രാ വാഹനങ്ങൡ വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ പാടില്ല എന്ന നിയമ വ്യവസ്ഥ നിലവിലില്ല. പുസ്തകങ്ങളുടെ അധികഭാരവും ചുമന്ന് കുട്ടികളുടെ ദുരിതയാത്രയെക്കുറിച്ച് രക്ഷിതാക്കളും പരാതി പറയാറുണ്ട്.
ജീവനക്കാര്‍ മോശമായും ആക്ഷേപിക്കുന്ന തരത്തിലും പെരുമാറുന്നതായി കുട്ടികള്‍ പറയുന്നു. പല സ്ഥലത്തും ഹോംഗാര്‍ഡിന്റെയും പോലീസിന്റെയും സാന്നിദ്ധ്യമുണ്ടെങ്കിലും വാഹനപരിശോധകളില് മാത്രമാണ് ഇവര്‍ക്ക് താത്പര്യമെന്നും, യാത്രക്കാര്‍ പരാതികളുമായി ഇവരെ സമീപിക്കാറുണ്ടെങ്കിലും ചിരിച്ചുതള്ളുക മാത്രമാണ് നടപടിയായി ഉണ്ടാവുകയെന്ന ആക്ഷേപവും ശക്തമാണ്.
വിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബസ് ഉടമകളും അധികൃതരും സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ ധാരണയായതാണ്. എന്നാല്‍ ഇത് എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ താല്പര്യം കാണിക്കാറില്ല. അതേസമയം വിദ്യാര്‍ത്ഥികളോട് മാതൃകാപരമായി പെരുമാറുന്ന സ്വകാര്യബസുകളും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: