Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:28 pm IST
in Kottayam

കോട്ടയം: പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണയില്‍ പാക്കില്‍ സംക്രമ വാണിഭം ആരംഭിച്ചു. പാക്കില്‍ ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്തു കര്‍ക്കടകം ഒന്നു മുതല്‍ ഒരു മാസമാണ് സംക്രമവാണിഭം.

ഉപ്പുതൊട്ടു കര്‍പ്പൂരംവരെ എന്ന ചൊല്ലിനെ ശരിവയ്‌ക്കുന്നതാണ് മേളയിലെ കാഴ്ച. മുപ്പതോളം കടകളിലായി പരമ്പരാഗത വീട്ടുപകരണങ്ങളായ അരകല്ല്, ആട്ടുകല്ല്, ഉരല്‍, ഉലക്ക, വട്ടി, കുട്ട, മുറം, തഴപ്പായ, പിച്ചാത്തി, കറിച്ചട്ടികള്‍, ഭരണി തുടങ്ങിയ നാടന്‍ ഉപകരണങ്ങള്‍ക്കൊപ്പം ആധുനികയുഗത്തിലെ ഹൈടെക്ക് ഉപകരണങ്ങള്‍, ഔഷധ സസ്യങ്ങള്‍, പച്ചക്കറി തൈകള്‍, വിത്തുകള്‍, കുടംപുളി, തടിയില്‍ പണിത ഫര്‍ണിച്ചര്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്‌ക്ക് എത്തിച്ചിരിക്കുന്നത്. ഉത്സവ സ്ഥലങ്ങളിലെ പോലെ ഫാന്‍സി കടകളുമുണ്ട്.

നാടന്‍ വീട്ടുപകരണങ്ങളും കാര്‍ഷിക ഉപകരണങ്ങളും വാങ്ങാനാണ് തിരക്കെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ തന്നെ മേളയില്‍ തിരക്ക് അനുഭവപ്പെട്ടു. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെ എത്തുന്നു. അവധി ദിവസങ്ങളാണ് തിരക്കേറുന്നത്. മാസങ്ങളോളം മേള നീണ്ടിരുന്ന കാലങ്ങളുണ്ടായിരുന്നതായി പഴമക്കാര്‍ പറഞ്ഞു. സംക്രമ വാണിഭത്തില്‍ എത്തുന്ന വ്യാപാരികള്‍ ഏറെയും സ്ഥിരമായി വരുന്നവരാണ്. നാലര പതിറ്റാണ്ടായി മുടങ്ങാതെ എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും സംക്രമ വാണിഭത്തെ കുറിച്ച് പറയാന്‍ നല്ലവാക്കുകള്‍ മാത്രം. അമിത വില ഈടാക്കാറില്ലെന്നും മുന്‍ വര്‍ഷങ്ങളില്‍ നല്ല കച്ചവടം ലഭിച്ചിരുന്നതായും വ്യാപാരികള്‍ പറഞ്ഞു.

ഐതിഹ്യപ്പെരുമ നിറഞ്ഞ മേള നാടിന് സമ്മാനിക്കുന്നത് ഒരു ഉത്സവകാലമാണ്. ബ്രഹ്മഹത്യ നടത്തിയ പരശുരാമന്‍ പാപമുക്തിക്കായി കേരളക്കരയിലാകെ വിഗ്രഹ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ നിര്‍മിച്ചു വരവേ, പാക്കിലുമെത്തി. ഇവിടെ ശിലാവിഗ്രഹം പ്രതിഷ്ഠിച്ചു ക്ഷേത്രം പണിയാനൊരുങ്ങിയ പരശുരാമന്‍ എത്ര ശ്രമിച്ചിട്ടും വിഗ്രഹം ഉറപ്പിക്കാനാകാതെ വന്നപ്പോള്‍ അതുവഴി മുറം വില്‍പ്പനയ്‌ക്കെത്തിയ പാക്കനാരെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പാക്കനാരെത്തി ഇവിടെ പാര്‍ക്കൂ എന്നുപറഞ്ഞു വിഗ്രഹം പിടിച്ചുറപ്പിച്ചതായാണ് ഐതിഹ്യം.

പില്‍ക്കാലത്ത് ഈ പ്രദേശം പാക്കില്‍ എന്ന പേരില്‍ അറിയപ്പെട്ടു. ഇതിനു പ്രത്യുപകാരമായി എല്ലാ വര്‍ഷവും കര്‍ക്കടകം ഒന്നിനു ഇവിടെയെത്തി മുറം വില്‍പ്പന നടത്താന്‍ പരശുരാമന്‍ പാക്കനാര്‍ക്ക് അനുമതി കൊടുത്തുവത്രേ.

പാക്കനാര്‍ക്കു ശേഷവും പിന്‍തലമുറക്കാര്‍ പതിവു തെറ്റിക്കാതെ എല്ലാ വര്‍ഷവും ഇവിടെയെത്തുന്നുണ്ട്. ഇതാണ് ഇന്നത്തെ പ്രസിദ്ധമായ പാക്കില്‍ സംക്രമവണിഭത്തിന് ആധാരമെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.