ചെന്നൈ: വൈരമുത്തു എന്ന കവി 32 വര്‍ഷം മുന്‍പെഴുതിയ പ്രണയാഗാനം ഇന്നും കാലത്തിന് പോറലേല്‍പിക്കാന്‍ കഴിയാതെ തിളക്കത്തോടെ നില്‍ക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചിലതെല്ലാം പങ്കുവെയ്‌ക്കുമ്പോള്‍ അവരുടെ പോസ്റ്റ് അവര്‍ പോലുമറിയാതെ വൈറലാവാറുണ്ട്. ഈയിടെ വൈറലായ ഒരു പോസ്റ്റ് പങ്കുവെച്ച മെല്‍വിന്‍ എന്ന ആള്‍ ആരാണെന്ന് പോലും അറിയില്ല. പക്ഷെ അവര്‍ വൈരമുത്തു 1994ല്‍ കാതലന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി എഴുതിയ ഗാനത്തിന്റെ മലയാള അര്‍ത്ഥം കൂടി പങ്കുവെച്ചപ്പോള്‍ അത് വ്യത്യസ്തനാമുഭവമായി. ആ വരികള്‍ എത്ര ആസ്വദിച്ചാലും മതിവരാത്ത പ്രണയഗാനമാണ് എന്നവളേ എന്ന് തുടങ്ങുന്ന ഗാനം. ഇനി ഏ. ആർ. റഹ്മാൻ സംഗീതം ചെയ്ത് ഉണ്ണികൃഷ്ണൻ പാടിയ ഗാനത്തിന്റെ വരികള്‍ ആസ്വദിക്കാം.
—————————————————————
എന്നവളേ, അടി എന്നവളേ,
എന്തൻ ഇദയത്തൈ തൊലൈത്തു വിട്ടേൻ;
എന്ത ഇടം, അത് തൊലൈന്ത ഇടം,
അന്ത ഇടത്തൈയും മറന്ത് വിട്ടേൻ!
ഉന്തൻ കാൽകൊലുസ്സിൽ അത് തൊലൈന്തതെൻട്ര്
ഉന്തൻ കാലടി തേടി വന്തേൻ.
കാതൽ എൻട്രാൽ പെരും അവസ്‌ഥൈ എൻട്ര് ഉന്നൈ കണ്ടതും കണ്ട് കൊണ്ടേൻ!!
എന്തൻ കഴുത്ത് വരൈ ഇൻട്ര് കാതൽ വന്ത്
ഇരു കൺവിഴി പിതുങ്കി നിൻട്രേൻ.
(എന്റെ പെണ്ണേ, എന്റെ ഹൃദയമെനിക്ക് കൈമോശം വന്നിരിക്കുന്നു. അതെവിടെയാണ് നഷ്ടപ്പെട്ടതെന്നു പോലും ഞാൻ മറന്നു പോയിരുന്നു.
നിന്റെ കാൽകൊലുസ്സിങ്കലാണ് അത് നഷ്ടപ്പെട്ടതെന്ന് ഓർത്തെടുത്ത ഞാൻ, ഇതാ നിന്റെ കാലടിപ്പാടുകൾ പിൻതുടർന്ന് വന്നിരിക്കുന്നു (സിനിമയിൽ നായകൻ നായികയെ ആദ്യമായി അറിയുന്നത് കൊലുസ്സിന്റെ ശബ്ദത്തിലൂടെയാണ്, ആദ്യമായി കാണുന്നത് കൊലുസ്സുകളണിഞ്ഞ അവളുടെ സുന്ദരപാദങ്ങളും!).
അനുരാഗമെന്നാൽ ആളെക്കുഴപ്പിക്കുന്ന ഒരു മഹാനുഭവമെന്ന് നിന്റെ പ്രഥമദർശനത്തിൽത്തന്നെ ഞാനറിഞ്ഞു. അഥവാ, നിന്നെക്കാണുന്നതു വരെയും അനുരാഗമെന്തെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്റെ കഴുത്തോളമെത്തിയിരിക്കുന്ന ഈ പ്രണയം എന്നെ വീർപ്പുമുട്ടിക്കുന്നു (‘എന്റെ രണ്ടു കണ്ണുകളും തള്ളിച്ചിരിക്കുന്നു’ എന്ന യഥാർത്ഥ വാച്യാർത്ഥം മലയാളത്തിൽ അതേപടി പറഞ്ഞാൽ അഭംഗി തോന്നിക്കുന്നതു കൊണ്ടാണ് ഞാൻ ‘വീർപ്പുമുട്ടിയ്‌ക്കുന്നു’ എന്ന് പറഞ്ഞിരിക്കുന്നത്).
—————————————————————
വായ്‌മൊഴിയും എന്തൻ തായ്‌മൊഴിയും
ഇൻട്ര് വസപ്പടവില്ലൈയടീ,
വയറ്റ്രുക്കും തൊണ്ടൈക്കും ഉരുവമില്ലാതൊരു
ഉരുണ്ടൈയും ഉരുളുതടീ!
കാത്തിരുന്താൽ എതിർപാർത്തിരുന്താൽ ഒരു
നിമിഷവും വറ്ഷമടീ,
കൺകളെല്ലാം എനൈ പാർപ്പതുപോൽ
ഒരു കലക്കമും തോൻട്രുതടീ!
ഇത് സൊർഗ്ഗമാ, നരകമാ നീ സൊല്ലടി ഉള്ളപടി,
നാൻ വാഴ്വതും വിടൈകൊണ്ട് പോവതും
ഉൻ വാർത്തെയിൽ ഉള്ളതടീ!
(ഞാൻ സംസാരിച്ചു പരിചയിച്ചിട്ടുള്ള ഒരു ഭാഷയും (അഥവാ, എന്റെ സംസാരശേഷി), എന്തിനേറെ എന്റെ മാതൃഭാഷ പോലും നിന്നോടുള്ള എന്റെ പ്രണയമറിയിക്കാൻ ഞാൻ ശ്രമിക്കുന്ന അവസരത്തിൽ എന്റെ വരുതിയ്‌ക്ക് നിൽക്കുന്നില്ല. ആ സമയത്ത് എന്റെ ഉദരത്തിലും, കണ്ഠത്തിലും രൂപമില്ലാത്ത എന്തോ ഒന്ന് ഉരുണ്ടു മറിയുന്ന അവസ്ഥയാണ്! (പ്രണയമറിയിക്കാൻ ശ്രമിച്ച വേളയിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ള അതേ അവസ്ഥ. ചിലർ പല പ്രാവശ്യം അനുഭവിച്ചിട്ടുള്ളത്!)
നിന്നെയെന്റെ പ്രണയമറിയിക്കാൻ കാത്തുകാത്തിരിക്കുമ്പോൾ ഒരു നിമിഷം ഒരു വർഷമെന്നോണം എനിയ്‌ക്കനുഭവപ്പെടുന്നു;
എല്ലാ കണ്ണുകളും എന്നെത്തന്നെയാണോ ശ്രദ്ധിക്കുന്നത് എന്ന തോന്നലിൽ ഞാൻ അസ്വസ്ഥനാവുകയും ചെയ്യുന്നു.
എന്റെ ജീവിതം സ്വർഗ്ഗതുല്യമോ (നീയുണ്ടെങ്കിൽ), നരകതുല്യമോ (നീയില്ലെങ്കിൽ) ആകാൻ പോകുന്നതെന്നുള്ളത് നീയാണ് പറയേണ്ടത്. ഞാൻ തുടർന്ന് ജീവിയ്‌ക്കണമോ, അതോ ജീവിതത്തോട് തന്നെ വിടചൊല്ലിപ്പോകണമോ എന്നത് നിന്റെ മറുപടിയെ ആശ്രയിച്ചിരിക്കുന്നു.)
—————————————————————
കോകിലമേ നീ കുറൽ കൊടുത്താൽ ഉന്നൈ
കുമ്പിട്ട് കണ്ണടയ്‌പ്പേൻ,
ഗോപുരമേ ഉന്നൈ സായ്‌ത്ത്ക്കൊണ്ട്
ഉന്തൻ കൂന്തലിൽ മീൻപിടിപ്പേൻ!
വെണ്ണിലവേ ഉന്നൈ തൂങ്കവെയ്‌ക്ക
ഉന്തൻ വിരല്ക്ക് സൊടുക്കെടുപ്പേൻ,
വരുട വരും പൂങ്കാറ്റ്രൈയെല്ലാം കൊഞ്ചം
വടി കട്ടി അനുപ്പി വയ്‌പ്പേൻ.
എൻ കാതലിൻ തേവൈയൈ കാത്ക്കുൾ
ഓതി വയ്‌പ്പേൻ,
ഉൻ കാലടി എഴ്തിയ കോലങ്കൾ
പുതുകവിതൈകൾ എൻട്രുരൈപ്പേൻ!
(പൂങ്കുയിലേ, നിന്റെ മധുരസ്വരത്തിൽ നീയൊന്നു വിളിച്ചാൽ ഞാൻ വന്ന് കൺകളടച്ച് നിന്നെ വണങ്ങി നില്ക്കും.
ഒരു ഗോപുരം പോലെ മനോഹരിയായ നിന്നെ മടിയിൽ കിടത്തി, അലകളിളക്കി ഒഴുകുന്ന ഒരു നദിയ്‌ക്കു സമാനമായ നിന്റെ മുടിച്ചുരുളുകളിൽ ഞാൻ മീനുകളെത്തിരയും! (ഗോപുരം എന്ന ഉപമ മേനിയഴകിനെക്കുറിച്ചാണ്. ഒരു ഗോപുരത്തിൽ സാമാന്യമായി മനോഹരമായ നിരവധി ശില്പങ്ങൾ കാണാം. അപ്രകാരം ഈ സുന്ദരിയുടെ ഓരോ അംഗവും അഴകളവുകൾ തികഞ്ഞ ഓരോ ശിൽപം).
വെണ്ണിലാവുപോലെ മനോഹരിയായ നിന്നെ ഉറക്കുവാൻ നിന്റെ വിരലുകൾ ഞാൻ ഞൊട്ടയിടും (Cracking the points of finger).
നിന്നെ തഴുകാൻ വരുന്ന കാറ്റിനെ നിന്റെ ഉറക്കത്തിനു ഭംഗം വരാത്തവണ്ണം അൽപ്പാൽപ്പമായി (അരിച്ച്) മാത്രം നിന്റെ അരികിലേക്ക് ഞാൻ അയക്കും.
നിന്റെ പ്രണയം എനിക്കെത്രമേൽ ആവശ്യമായതെന്ന് നീ ഉറങ്ങുന്ന വേളയിൽ നിന്റെ കാതുകളിൽ ഞാനോതും;
നിന്റെ കാലടികൾ മണ്ണിൽ തീർക്കുന്ന പാടുകൾ എനിക്ക് പുതു കവിതകൾ തന്നെയെന്ന് ഞാൻ നിന്റെ ചെവിയിൽ മന്ത്രിയ്‌ക്കും!
















