Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉത്തരവ് മറികടക്കാന്‍ സ്‌കൂളില്‍ യോഗം: പണം വേണ്ടെന്ന് പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 06:41 pm IST
in Kasargod

കാസര്‍കോട്: സ്‌കൂള്‍ പ്രവേശന സമയത്ത് വാങ്ങിയ കോഴ പണം തിരികെ നല്‍ കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് പ്രമേയം പാസ്സാക്കി. ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിനായി വാങ്ങിയ കോഴ രക്ഷിതാക്കള്‍ക്ക് തിരിച്ച് നല്‍കില്ലെന്ന് യോഗംത്തില്‍ തീരുമാനമായി. പണം തിരിച്ച് നല്‍കുന്നതിനായി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിദ്യാലയാധികൃതര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ക്കുകയായിരുന്നു. യോഗത്തില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സാന്നിധ്യവും സ്‌കൂളിനുവേണ്ടി അദ്ദേഹം നടത്തിയ പ്രസംഗവും പുതിയ വിവാദത്തിന് തിരികൊളുത്തി.

പിടിഎ യോഗത്തില്‍ അറിയപ്പെടുന്ന സിപിഎം നേതാവ് പ്രസംഗിച്ചതും വിവാദമായിട്ടുണ്ട്. പിടിഎ, എസ്എംസി എന്നിങ്ങനെ വിദ്യാലയവുമായി ബന്ധപ്പെട്ട ഒരു സമിതിയിലും അംഗമല്ലാത്ത സിപിഎം നേതാവിനെ യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതും അദ്ദേഹം പ്രസംഗിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. സിപിഎം നേതാവിന് മാത്രം പിടിഎ യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയ വിദ്യാലയാധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇരുന്നുറോളം രക്ഷിതാക്കള്‍ പണം തിരിച്ച് വാങ്ങാനായി വിദ്യാലയത്തിലെത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ യോഗത്തില്‍ പ്രസംഗിച്ച പ്രധാനാധ്യാപികയും, കുറ്റിക്കോല്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം എം.അനന്തനും, പിടിഎ പ്രസിഡണ്ട് വരദരാജ്, എസ്എംസി ചെയര്‍മാന്‍ മുരളീധരന്‍ എന്നിവര്‍ പിടിഎ വിദ്യാലയത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലരായി. വിദ്യാലയത്തിലേക്ക് പണം സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും രക്ഷിതാക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ സന്നദ്ധമാണെന്നും എന്നാല്‍ വിദ്യാലയ വികസനത്തിന് സഹായകമായ നിലപാട് കൈക്കൊള്ളണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച മൂന്ന് സിപിഎം അനുഭാവികളായ രക്ഷിതാക്കള്‍ തങ്ങള്‍ വിദ്യാലയത്തിന് നല്‍കിയ പണം വിദ്യാലയ വികസനത്തിനാണെന്നും എത്ര പണം വേണമെങ്കിലും ഇനിയും നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് പ്രസംഗിച്ച രക്ഷിതാവും തനിക്ക് പണം തിരികെ നല്‍കേണ്ടെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് സ്‌കൂള്‍ വികസനത്തിനായി തങ്ങളുടെ പണം ഉപയോഗിക്കാമെന്നും അത് തിരികെ നല്‍കേണ്ടതില്ലെന്നുമാണ് രക്ഷിതാക്കളുടെ ആഗ്രഹമെന്നും അത് കൈയ്യടിച്ച് പാസാക്കണമെന്നും അധ്യക്ഷ വേദിയിലുണ്ടായിരുന്നവര്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ യോഗം അവസാനിച്ചു.

യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവരാകട്ടെയെതിര്‍ത്തൊന്നും പറയാന്‍ തയ്യാറായില്ല. പണപ്പിരിവിനെതിരെ പരാതി നല്‍കിയ രക്ഷിതാവിനെ കായികമായി ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മറ്റ് രക്ഷിതാക്കളിലും ഭയമുളവാക്കിയിരുന്നു. അതിനാല്‍ നിശബ്ദത പാലിക്കാനായിരുന്നു രക്ഷിതാക്കള്‍ തയ്യാറായത്. സംസാരിച്ച് നോട്ടപ്പുള്ളിയാവാന്‍ അവര്‍ ആഗ്രഹിച്ചില്ല. വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് വാങ്ങിയ പണം തിരികെ നല്‍കേണ്ടെന്ന് രക്ഷിതാക്കളെക്കൊണ്ട് പ്രമേയം പാസാക്കിച്ചതായി രേഖയുണ്ടാക്കിയ യോഗം തന്നെ വിവാദത്തിലായിരിക്കുകയാണ്. ആറര ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ലഭിച്ചതായി യോഗത്തില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടി വന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വന്‍ തുക സ്‌കൂള്‍ പ്രവേശനത്തിന് വാങ്ങിയെന്ന രക്ഷിതാക്കളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ആക്ഷേപം ശരിവക്കുന്നതാണ് ഈ പ്രസ്താവന.

യോഗത്തില്‍ പ്രസംഗിച്ച ഖദര്‍ ഷര്‍ട്ട് ധാരിയുടെ സാന്നിധ്യവും വിവാദമാവുകയാണ്. ഇയാള്‍ സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി പണം തിരികെ വേണ്ടെന്ന അഭിപ്രായം പറഞ്ഞതായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

സ്‌ക്കൂള്‍ പ്രവേശത്തിന് വാങ്ങിയ പണം തിരികെ വേണ്ടെന്ന പ്രമേയം പാസാക്കിയാലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ മറികടക്കാന്‍ കഴിയില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി സ്‌കൂള്‍ പ്രവേശന സമയത്ത് വാങ്ങിയ വന്‍തുക തിരികെ നല്‍കണമെന്ന ഉത്തരവ് പാലിക്കാന്‍ വിദ്യാലയാധികൃതര്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം പ്രധാനാധ്യാപികക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.