തൊടുപുഴ: പെരുമാങ്കണ്ടം കാവുംപടി വെന്നുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതിനുള്ള ശ്രമമാണിതെന്നും ആരോപണം ഉയരുന്നുണ്ട്.
വലിയൊരു റബ്ബര്ത്തോട്ടത്തിന് മുന്നിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്. ബിജെപിയ്ക്ക് സ്വാധീനം കുറഞ്ഞ മേഖലയില്‍ ക്ഷേത്രത്തിനെതിരെ അക്രമണം നടത്തിയ ശേഷം ആര്‍എസ്എസിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുമെതിരെ മണ്ണില്‍ വിളക്കിന്റെ മുകള്‍ ഭാഗം കൊണ്ട് അസഭ്യ വാക്കുകളെഴുതിയതിന് പിന്നില്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമമാണെന്നും സമീപവാസികള്‍ തന്നെ പറയുന്നു.
ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലങ്ങള്‍ വിറ്റുപോയതാണെങ്കിലും ഇവിടെ വീടുകളോ മറ്റോ ഒന്നും തന്നെയും ഇല്ല. രാത്രിക്കാലങ്ങളില്‍ ഇവിടെ സാമൂഹ്യവിരുദ്ധര്‍ പതിവായി തമ്പടിക്കുന്നതായും വിവരമുണ്ട്. ക്ഷേത്രത്തിനെതിരെ ഇത് 13-ാം മത്തെ ആക്രമണം ആണ് നടക്കുന്നത്. ഇതിന് മുമ്പ് അടിത്തിടെ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന ഉരുളി എടുത്ത് കൊണ്ട് പോയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് രണ്ട് ദിവസം കഴിഞ്ഞ ശേഷം ഇവ തിരികെ സമീപത്ത് നന
ിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നില്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം തടയാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. സംക്രാന്തി ദിവസം മാത്രമാണ് ഇവിടെ പൂജയുള്ളത് ഇത് തടഞ്ഞ് ക്ഷേത്രം ഇല്ലാതാക്കാനുള്ള ശ്രമമാണ് പിന്നിലെന്ന് വിശ്വാസികള്‍ പറയുന്നു.
ലക്ഷ്യം
മോഷണം അല്ല
കഴിഞ്ഞ ദിവസത്തെ അക്രമണത്തില്‍ ഗ്രില്‍ ഉപയോഗിച്ചുള്ള വാതിലുള്ള ഇരു ശ്രീകോവിലും തകര്‍ത്ത് ഉള്ളില്‍ കയറി ഭഗവതി, അയ്യപ്പസ്വാമി വിഗ്രഹങ്ങളുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന വെള്ളിക്കൊണ്ട് നിര്‍മ്മിച്ച അങ്കി വളച്ച് ഒടിച്ച് വച്ചിരിക്കുകയാണ്. ശ്രീകോവിലെ ആറോളം നിലവിളക്കുകള്‍ വലിച്ചെറിഞ്ഞ നിലയിലാണ്, പുറത്തെ പൂച്ചെടികളും നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സമീപത്തായുള്ള തിടപ്പള്ളിയില്‍ യാതൊരു വിധ അക്രമണവും നടന്നിട്ടുമില്ല. ഇതിന് പിന്നില്‍ മോഷണം അല്ല എന്നത് വ്യക്തമാണ്. കല്ലൂര്‍ക്കാട് എസ്ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ചു
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എസ് സുധാകരന്, ഹിന്ദുഐക്യ വേദി ജില്ലാ പ്രസിഡന്റ് പി എം രാമകൃഷ്ണന്, താലൂക്ക് സമിതി രക്ഷാധികാരി എ ജി അമ്പിക്കുട്ടന്‍, സംഘടനാ സെക്രട്ടറി പി ആര് കണ്ണന്, ധര്‍മ്മരക്ഷാ വേദി കണ്‍വീനര്‍ കെ ആര് ശ്രീജേഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
രാഷ്ട്രീയത്തിന്റെ പേരില്‍ ക്ഷേത്രാചാരങ്ങളും ക്ഷേത്രവിശ്വാസങ്ങളും വെല്ലുവിളിക്കുന്ന ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ക്ഷേത്ര സംരക്ഷണ സമിതിയും ഹിന്ദു ഐക്യവേദിയും മുന്നോട്ടിറങ്ങുമെന്ന് സ്ഥലത്തെത്തിയ നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: