തൊടുപുഴ: കളഞ്ഞ് കിട്ടിയ പണം കൈമാറാന്‍ മനസ് കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ പാരിതോഷികം.
തൊടുപുഴ- വൈക്കം റോഡില്‍ നെടിയശാലയ്ക്ക് സമീപത്ത് നിന്നും കളഞ്ഞ് കിട്ടിയ 96000 രൂപ കൈമാറിയ വഴിത്തല സ്വദേശികളായ എല്‍ദോ പീറ്റര്‍, സുജിത്ത് എന്നിവരെയാണ് പോലീസ് അധികൃതര്‍ അഭിനന്ദിച്ചത്. പുറപ്പുഴ സ്വദേശിയും കാലിത്തീറ്റ മൊത്ത വിതരണക്കാരനുമായ ധനജയന്റെ പണമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രി കടകളില്‍ നിന്നും പണം പിരിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്ന് ബാഗ് നിലത്ത് വീണ് പോകുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയ
എല്ദോയക്കും, സുജിത്തിനും വഴിയില്‍ വീണ് കിടന്ന ബാഗ് കിട്ടുകയായിരുന്നു. പണം നഷ്ടപ്പെട്ടതറിഞ്ഞ ഉടന്‍ തന്നെ ഉടമസ്ഥന് കരിങ്കുന്നം പോലീസ് സ്റ്റേഷനുമായ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ബാഗ് സ്റ്റേഷനില്‍ ലഭിക്കുന്നത്.
പിന്നീട് ബാഗ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഉടമസ്ഥന് ഇന്നലെ ഉച്ചയോടെ കരിങ്കുന്നം എസ്ഐ എം എം വിജയന്, തൊടുപുഴ സിഐ എന്‍ ജി ശ്രീമോന് എന്നിവരുടെ സാന്നിധ്യത്തില്‍ പണം കൈമാറുകയായിരുന്നു. കളഞ്ഞ് കിട്ടിയ പണം സ്റ്റേഷനിലെത്തിച്ച ഇരുവര്‍ക്കും പോലീസ് പ്രത്യേക പാരിതോഷികം നല്കി ആദരിച്ചു. ക്ലാസ് ഉണ്ടായിരുന്നതിനാല്‍ എല്‍ദോ എത്തിയിരുന്നില്ല. സുജിത്ത് മാത്രമാണ് സ്ഥലത്തെത്തിി
യിരുന്നത്. ഇരുവരും എറണാകുളത്താണ് പഠിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: