Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം സാധാരണക്കാര്‍ നട്ടം തിരിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 09:11 pm IST
in Kottayam

കോട്ടയം: സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍ ക്രമക്കേടുകള്‍ വ്യാപകം. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് സംഘം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടത്. മാസങ്ങളായി അപേക്ഷകളില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന സമയമായതിനാല്‍ വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റുമായി അപേക്ഷിക്കുന്ന സാധാരണക്കാരെ വട്ടം കറക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. എന്നാല്‍ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

യഥാസമയം നികുതി സ്വീകരിക്കാതെയിരിക്കുക, പോക്കുവരവ് അപേക്ഷകള്‍ മാസങ്ങളായി വച്ചുതാമസിപ്പിക്കുക, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറാണ് പരിശോധനയ്‌ക്ക് നിര്‍ദ്ദേശം കൊടുത്തത്. ഇതനുസരിച്ച് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

പല വില്ലേജ് ഓഫീസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ജീവനക്കാര്‍ പണം എത്രയുണ്ടെന്ന് രേഖപ്പെടുത്തുന്നില്ല. ഏറ്റവും കൂടുതല്‍ പോക്ക് വരവ് അപേക്ഷകളിലാണ് കാലതാമസം വരുത്തുന്നതെന്നാണ് പരാതി. എന്നാല്‍ തണ്ടപേരിലും സര്‍വ്വേ നമ്പരിലും വ്യത്യാസം ഉള്ളതിനാലാണ് തീരുമാനമെടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ഇ- ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പദ്ധതി ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം മാറി പോകുമ്പോള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംബന്ധിച്ച സാങ്കേതികത്വം മൂലമാണ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെടാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.

പല അപേക്ഷകളിലും തീരുമാനമെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥരെ കാണേണ്ട വിധത്തില്‍ കാണണമെന്ന അവസ്ഥയാണ്. റീ സര്‍വ്വേ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ കൈമടക്ക് നല്‍കണമെന്ന അലിഖിതമായ വ്യവസ്ഥയുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു. അപേക്ഷകള്‍ വച്ചുതാമസിപ്പിക്കാതെ തീരുമാനനെടുക്കണമെന്നും നടപടിയെടുക്കാന്‍ പറ്റാത്ത അപേക്ഷകളാണെങ്കില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായും വിജിലന്‍സ് പറഞ്ഞു.

അതേസമയം വില്ലേജ് ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയ്‌ക്കതിരെ ജീവനക്കാര്‍ക്കിടെയില്‍ അമര്‍ഷം പുകയുകയാണ്. റവന്യു വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ സര്‍വീസ് സംഘടന തന്നെ പരിശോധനയെ ചോദ്യം ചെയ്യുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker
Pathanamthitta

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

News

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.