Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആട്ടവും പാട്ടും നിലച്ച് ഏകാധ്യാപക വിദ്യാലയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2017, 09:37 pm IST
in Kerala

തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാകുന്ന് സമാന്തര വിദ്യാലയത്തില്‍ പഠിച്ച് പിന്നീട് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വനവാസി പെണ്‍കുട്ടി പ്രവീണയെ അനുമോദിക്കുന്നു.

കല്‍പ്പറ്റ: വനവാസി അവികസിത മേഖലകളിലെ കുഞ്ഞുങ്ങള്‍ക്കും അക്ഷരവിദ്യ ലഭ്യമാക്കുന്നതിന് ഡി.പി.ഇ.പി. കീഴില്‍ 1997ല്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങള്‍ കൊടിയ വിവേചനത്തിന്റെ ഇരകളായി. സംസ്ഥാനത്ത് കോട്ടയം ഒഴികെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ പഠിതാക്കളും അദ്ധ്യാപകരും ആണ് വിവേചനം അനുഭവിക്കുന്നത്. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങളും അവസരങ്ങളും ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അന്യം.

മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ 10 വീതം വിദ്യാലയങ്ങളാണ് തുടങ്ങിയത്. ഇവിടങ്ങളില്‍ ഡി.പി.ഇ.പി ചുമതലപ്പെടുത്തിയത് പ്രീ ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കിയ ചെറുപ്പക്കാരെ. ഇവര്‍ക്ക് ആന്ധ്രപ്രദേശിലെ ഋഷിവാലിയില്‍ ഒരാഴ്ചത്തെ പരിശീലനവും നല്‍കി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ പാഠങ്ങള്‍ എടുക്കുന്നതടക്കമായിരുന്നു പരിശീലനം.

വനത്തിലടക്കം ഒറ്റപ്പെട്ടുകിടക്കുന്നതും റോഡ്, വാഹന സൗകര്യം പേരിനുപോലും ഇല്ലാത്തതുമായ പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആയിരക്കണക്കിനു കുട്ടികളാണ് ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ എല്‍.പി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 350 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. ആറായിരത്തിനടുത്തുവരും പഠിതാക്കളുടെ എണ്ണം. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇതില്‍ ഭൂരിപക്ഷവും.

മാറുന്ന രീതികള്‍ക്കനുസരിച്ച് പഠിക്കാനും പഠിപ്പിക്കാനും ഏകാധ്യാപക വിദ്യാലയങ്ങളില്‍ സൗകര്യമില്ല. പാഠപുസ്തകങ്ങള്‍ മാത്രമാണ് വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്നത്. കംപ്യൂട്ടറും കീബോര്‍ഡും മൗസുമൊക്കെ കുട്ടികള്‍ക്ക് അപരിചിതം. കളിസ്ഥലവും കളിക്കോപ്പുകളും അവര്‍ക്കില്ല. കലാ-കായിക-ശാസ്ത്രരംഗങ്ങളില്‍ പ്രതിഭ തെളിയിക്കാന്‍ അവസരമില്ല. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളില്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് പങ്കാളിത്തമില്ല. വിദ്യാര്‍ഥികളേയും അവരുടെ ശേഷികളേയും ക്ലാസ്മുറിക്ക് അപ്പുറത്ത് തിരിച്ചറിയാനും പരിപോഷിപ്പിക്കാനും സംവിധാനമില്ല. വിദ്യാര്‍ഥികള്‍ക്ക് ഇണങ്ങൂന്നവിധം അധ്യാപകനെ പരുവപ്പെടുത്താനുള്ള പരിപാടികളും വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ല. പഠന സാമഗ്രികളുടെ അഭാവത്തിനുപുറമേ മോണിറ്ററിംഗ് സംവിധാനം ഇല്ലാത്തതും ഏകാധ്യാപക വിദ്യാലയങ്ങളെ തളര്‍ത്തുകയാണ്.

യാതനകള്‍ക്ക് നടുവിലാണ് അധ്യാപകരുടെ ജീവിതം. ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്ററേക്കാള്‍ ജോലിഭാരം പേറുന്നുണ്ടെങ്കിലും വെറും 10,000 രൂപയാണ് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകന്റെ പ്രതിമാസ വേതനം. താമസസ്ഥലത്തുനിന്ന് വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രക്കൂലി കഴിച്ചാല്‍ വേതനം റേഷന്‍ വാങ്ങാന്‍ പോലും തികയില്ലെന്ന് അധ്യാപകര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

പുതിയ വാര്‍ത്തകള്‍

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.