Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

കൂടൊഴിയുന്ന നീര്‍പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 05:31 pm IST
in Environment

2003ല്‍ അരിവാള്‍ കൊക്കുകളുടെ പ്രജനനം രേഖപെടുത്തിയതോടെ പനമരം കൊറ്റില്ലം പക്ഷിനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായി. ലോകത്തില്‍ അരിവാള്‍ കൊക്കുകളുടെ എണ്ണം പതിനായിരത്തില്‍ താഴെമാത്രമാണ്. ആയിരത്തില്‍ അധികം അരിവാള്‍ കൊക്കുകളെ ഇവിടെകണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ കാലിമുണ്ടികളുടെ പ്രജനനം രേഖപെടുത്തിയത് പനമരത്ത് മാത്രം. ആയിരകണക്കിന് നീര്‍പക്ഷികളുടെ ആവാസകേന്ദ്രമായ പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണം കടലാസില്‍ മാത്രം…

വയനാട് മുന്‍ സബ് കലക്ടറായിരുന്ന എന്‍.പ്രശാന്ത് കൊറ്റില്ല സംരക്ഷണത്തിനായി പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. കൊറ്റില്ലത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും കൊറ്റില്ലത്തിന്റെ സംരക്ഷണം വനം വകുപ്പിന് കൈമാറുകയുമുണ്ടായി. വയനാട് ജില്ലാ പഞ്ചായത്ത് കൊറ്റില്ലസംരക്ഷണത്തിനായി ഇരുപത് ലക്ഷം രൂപ വകയിരുത്തി. എന്നാല്‍ പിന്നീടൊന്നും നടന്നില്ല. പ്രജനനകാലത്ത് കൊറ്റില്ലത്തിന് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ്‌വേളൂരി പറഞ്ഞിരുന്നു. കൊറ്റില്ലം സംസ്ഥാനത്തെ ആദ്യ കണ്‍സര്‍വേഷന്‍ റിസര്‍വ്വായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി മുന്‍ വയനാട് ജില്ലാകളക്ടര്‍ വി.കേശവേന്ദ്രകുമാര്‍, പനമരം ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, വനംവകുപ്പ് ഭാരവാഹികള്‍, ഡിടിപിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ കൊറ്റില്ലം സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതും എങ്ങുമെത്തിയില്ല.

കഴിഞ്ഞ 15 വര്‍ഷമായി ഉയര്‍ന്നുവന്ന പ്രധാന വെല്ലുവിളി മണല്‍ വാരലായിരുന്നു. അനിയന്ത്രിത മണലൂറ്റല്‍ കൊറ്റില്ലത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. ജില്ലാഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ വകവയ്‌ക്കാതെ പ്രഭാതത്തില്‍ മണലൂറ്റ് നടക്കുന്നു. സ്വാഭാവിക വാസസ്ഥലങ്ങളുടെ നാശം വയനാട്ടില്‍ നീര്‍പക്ഷികള്‍ക്ക് വിനയായി. തോടുകളോടു ചേര്‍ന്നുള്ള പൊന്തകളും ചതുപ്പുകളും ഇല്ലാതാകുന്നതാണ് നീര്‍പക്ഷികള്‍ നേരിടുന്ന വെല്ലുവിളി. നെല്‍വയലിന്റെ അളവ് ഗണ്യമായി കുറഞ്ഞതും അവയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്നു. ഇവിടുത്തെ പൊന്തകളിലും ചതുപ്പുകളിലുമാണ് നീര്‍പക്ഷികള്‍ കൂടൊരുക്കുന്നതും പ്രജനനം നടത്തുന്നതും.

പനമരത്തും പരിസരങ്ങളിലുമായുള്ള വിശാലമായ പാടശേഖരങ്ങളും ജലലഭ്യതയും ഇവിടം നീര്‍പക്ഷികളുടെ താവളമാക്കി. മണ്‍സൂണ്‍ കാലത്ത് പുഴവെള്ളം കയറി ഇറങ്ങുന്ന വിശാലമായ നെല്‍പ്പാടങ്ങള്‍ ചെറുമത്സ്യങ്ങളുടെയും ഞണ്ട്, ഞാഞൂല്‍ തുടങ്ങിയ ജീവികളുടെയും അക്ഷയഖനിയാണ്. ഇതാവണം കൊക്കുകളെ പനമരത്തേക്ക് ആകര്‍ഷിക്കാനുള്ള ഘടകം.

നീര്‍പക്ഷികളില്‍ പലതും ഇന്ന് വയനാട്ടില്‍ ഇപ്പോള്‍ അപൂര്‍വ കാഴ്ചയാണ്. കുളക്കോഴി കുടുംബത്തില്‍പ്പെട്ട പക്ഷിയിനങ്ങള്‍, ചെങ്കണ്ണി തിപ്പരി, വാലന്‍ താമരക്കോഴി, നാടന്‍ താമരക്കോഴി, പട്ടക്കോഴി, ചുവന്ന നെല്ലിക്കോഴി, തിവിടന്‍ നെല്ലിക്കോഴി, നീലമാറന്‍ കുളക്കോഴി, കാളിക്കാള(പടംവിരുത്തിപ്പക്ഷി) എന്നിങ്ങനെ നീളുകയാണ് വിസ്മൃതിയിലേക്ക് നീങ്ങുന്ന കുളക്കോഴി കുടുംബത്തിലെ പക്ഷികളുടെ നിര. കുറച്ചുകാലം മുന്‍പുവരെ ജില്ലയിലെ വയലുകളിലും ഓരങ്ങളിലും നിറസാന്നിധ്യമായിരുന്നു ഇവര്‍. വയനാട്ടില്‍ പടംവിരുത്തിപ്പക്ഷിയുടെ സാന്നിധ്യം ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് തൃക്കൈപ്പറ്റയിലാണ്.

1988ല്‍ ചിന്നകൊക്ക്, ഇടകൊക്ക്, വലിയ വെള്ളരികൊക്ക്, കുളകൊക്ക്, നീര്‍കാക്ക, രാകൊക്ക് തുടങ്ങിയ ആറിനം കൊക്കുകളെയാണ് ഇവിടെ കണ്ടെത്തിയത്. ഇന്ന് കഥയാകെ മാറി. ലോകത്തിലെ തന്നെ അത്യപൂര്‍വ്വ ഇനങ്ങളിലുള്ള പതിമൂന്ന് തരം കൊക്കുകള്‍ ഇവിടെ കൂടൊരുക്കി പ്രജനനം നടത്തിവരുന്നു. മുന്‍പ് വയനാട്ടില്‍ 12 കൊറ്റില്ലങ്ങളുണ്ടായിരുന്നു. ഇന്നത് രണ്ടായി ചുരുങ്ങി. നെല്‍വയലുകളുടെ തരംമാറ്റം കൊറ്റില്ലത്തെ ഇല്ലാതാക്കി. ഇവിടുത്തെ കൊറ്റികള്‍ പനമരത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി കൂടൊരുക്കിവരുന്നു. വയലേലകളിലെ മുളംകൂട്ടങ്ങളില്‍ കൂടൊരുക്കിയിരുന്ന തൂക്കണാംകുരുവികളും പോതപൊട്ടന്‍ പക്ഷികളും ഇന്ന് വയനാട്ടില്‍ വിരളം. പൂത്ത് നശിച്ച മുളംകൂട്ടങ്ങളില്‍ രാകൊക്കും കുളകൊക്കുമാണ് ആദ്യം കൂടൊരുക്കുക. പിന്നീട് വെള്ളരികൊക്കും അരിവാള്‍കൊക്കനും കൂടുകൂട്ടും. അവസാനമൂഴം ഛായമുണ്ടിയുടേതാണ്. അതോടെ മെയ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഒരു പ്രജനനകാലം കടന്നുപോകും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.