മാഹി: ഇന്ധന വില നിത്യേന മാറുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുടമകള്‍ സമര പരിപാടികളിലേക്ക് നീങ്ങുന്നു. ജൂണ്‍ 15ന് ശേഷം 27വരെയുള്ള വില പുനക്രമീകരണത്തില്‍ ഒരൊറ്റ ദിവസം പോലും വില വര്‍ദ്ധിച്ചിട്ടില്ലെന്നും, പെട്രോളിന് 2 രൂപ 60 പൈസയും ഡീസലിന് 3 രുപ 51 പൈസയും കുറയുകയാണ് ചെയ്തതെന്നും ഭീമമായനഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്നും പമ്പുടമകള്‍ പറയുന്നു. മാഹി പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷനും, ഓള് കേരള പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷനും സംയുക്തമായാണ് സമരപരിപാടികള്‍ തുടങ്ങുകയെന്ന് മാഹി പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന് പ്രസിഡണ്ട് പി.എന്‍.ഗണേശന് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നു കഴിഞ്ഞും പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന ദിവസം ഇന്ധനം എടുക്കാതെ പമ്പുകള്‍ കാലിയാക്കി ഇടുവാനാണ് തീരുമാനം. രണ്ടാഴ്ച്ച കൂടുമ്പോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമ്പേള് ഒരു രൂപയില്‍ താഴെ മാത്രമെ കുറയുകയുണ്ടായിരുന്നുള്ളു. അത്ര തന്നെ ചില ആഴ്ച്ചകളില്‍ വര്‍ദ്ധിക്കുകയും ചെയ്യാറുണ്ടെന്ന് അസോസിയേഷന് പറയുന്നു. കണ്ണൂരില്‍ ജൂണ്‍ 15നുള്ള വില പെട്രോളിന് 69.94 ആയിരുന്നു. 28ന് 66.23 ആയി കുറഞ്ഞു. ഡീസലിന്റെ വില 60.17 ആയിരുന്നത് 57.49 ആയി കുറഞ്ഞു. മാഹിയില്‍ ജൂണ്‍ 15 അര്‍ദ്ധരാത്രിയുള്ള വിലപെട്രോള് 64.68 എന്നത് 61.17 ആയി കുറഞ്ഞു. ഡിസലിന്റെ വില 56.91 എന്നുള്ളത് 54.31ഉം ആയി കുറഞ്ഞു. ഈ സാഹചര്യത്തിത്തില്‍ വന്ന നഷ്ടം കണക്കാക്കിയാണ് പമ്പുടമകള്‍ സമരത്തിനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: